കാർഡ് ടോക്കണൈസേഷൻ: സമയം വേണമെന്ന് കമ്പനികളും ബാങ്കുകളും

Mail This Article
×
ന്യൂഡൽഹി∙ ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള 'കാർഡ് ടോക്കണൈസേഷൻ' രീതി നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യവുമായി കമ്പനികളും ബാങ്കുകളും. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നൽകിയ ബാങ്കിനും കാർഡ് നെറ്റ്‍വർക്കിനുമല്ലാതെ രാജ്യത്തു മറ്റൊരു സ്ഥാപനത്തിനോ ശൃംഖലയ്ക്കോ ജനുവരി 1 മുതൽ കാർഡ് നമ്പർ അതേപടി സൂക്ഷിച്ചുവയ്ക്കാൻ കഴിയില്ലെന്ന വ്യവസ്ഥ ജനുവരി 1 മുതൽ നടപ്പാകാനിരിക്കുകയാണ്.
സാവകാശം ആവശ്യപ്പെട്ടു ബാങ്കുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും റിസർവ് ബാങ്കിന് കത്തയച്ചു. ഇ–കൊമേഴ്സ് വെബ്സൈറ്റുകളും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന കാർഡ് വിവരങ്ങൾ ചോരാനുള്ള സാധ്യത മുന്നിൽക്കണ്ടാണു പുതിയ നിയന്ത്രണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.