പച്ചക്കറികൾ സെഞ്ചുറി അടിച്ചു: മാങ്ങ 120, മുരിങ്ങക്കായ 280
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തു പൊതുവിപണിയിൽ പച്ചക്കറി വില വീണ്ടും കുതിക്കുന്നു. പലതിന്റെയും വില സെഞ്ചുറി കടന്നു. കത്തിരിക്ക (കിലോയ്ക്ക് 120 രൂപ), വഴുതന (110), ചെറിയ മുളക് (110), വലിയ മുളക് (150), കാരറ്റ് (110), മാങ്ങ (120), കാബേജ് (100), ബീറ്ററൂട്ട് (100), കോവയ്ക്ക(130) എന്നിവയുടെ വിലയാണു കൂടിയത്. മല്ലിയില, കറിവേപ്പില വില കിലോയ്ക്കു 100 രൂപയായി.
മുരിങ്ങക്കായ വില 280 രൂപയായി. തക്കാളിക്ക് 70 രൂപ. കഴിഞ്ഞ മാസം 28 മുതൽ തെങ്കാശിയിലെ കർഷകരിൽ നിന്നു പച്ചക്കറികൾ നേരിട്ടു സംഭരിച്ചു ഹോർട്ടികോർപ് മുഖേന കേരളത്തിൽ എത്തിച്ചു വിതരണം ചെയ്തിട്ടും പൊതുവിപണിയിലെ വില കുത്തനെ കൂടുകയാണ്. ഹോർട്ടികോർപ്പിന്റെ വിൽപനശാലകളിൽ പൊതുവിപണിയെക്കാളും വില കുറച്ചാണു വിൽക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഹോർട്ടികോർപ് വിൽപന ശാലകളിലെ ഇന്നലത്തെ വില (കിലോഗ്രാമിന്):
കത്തിരിക്ക (55 രൂപ), കത്തിരിക്ക –നാടൻ(85), വഴുതന(60), ചെറിയ മുളക്(82), വലിയ മുളക്(130), കാരറ്റ്–ഊട്ടി(89), കാരറ്റ് –മൂന്നാർ(40), മാങ്ങ(80), കാബേജ്(62), ബീറ്റ്റൂട്ട്(79), കോവയ്ക്ക(70), തക്കാളി(41), മുരിങ്ങക്കായ (220), മല്ലിയില(70), കറിവേപ്പില(40).