ADVERTISEMENT

ലണ്ടൻ∙ സമൂഹ മാധ്യമമായ ട്വിറ്റർ ഏറ്റെടുക്കുന്നതു തൽക്കാലം മരവിപ്പിച്ചതായി ഇലോൺ മസ്ക് അറിയിച്ചു. ട്വിറ്ററിലെ വ്യാജ യൂസർ അക്കൗണ്ടുകൾ സംബന്ധിച്ചു വ്യക്തത വരുത്താനാണ് ഇപ്പോഴത്തെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ട്വിറ്റർ സ്വന്തമാക്കാനുള്ള തീരുമാനത്തിൽനിന്നു പിന്മാറിയിട്ടില്ലെന്നും വ്യക്തമാക്കി.

മൊത്തം വരിക്കാരിൽ 5 ശതമാനത്തിൽത്താഴെയാണു വ്യാജ അക്കൗണ്ടുകളെന്ന് ഈയിടെ ഒരു റിപ്പോർട്ടിൽ പറഞ്ഞതു ചൂണ്ടിക്കാട്ടിയ മസ്ക്, ആ കണക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതാണോ എന്നു വ്യക്തമാക്കുന്ന തെളിവുകൾക്കു കാത്തിരിക്കുകയാണെന്നും പറഞ്ഞു. അത്ര കുറവാണ് വ്യാജ അക്കൗണ്ടുകളെന്നു മസ്ക് വിശ്വസിക്കുന്നില്ലെന്നാണു സൂചന. 4400 കോടി ഡോളറിന്റെ ഇടപാടിലൂടെ മസ്ക് ട്വിറ്റർ ഏറ്റെടുക്കുമെന്നായിരുന്നു വാർത്തകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com