ADVERTISEMENT

കൊച്ചി∙ രാജ്യത്തെ ഏറ്റവും വിലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാർച്ച് 31 ന് അവസാനിച്ച ത്രൈമാസത്തിൽ 9,114 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ അറ്റാദായമായ 6,451 കോടിയെക്കാൾ 41% വർധനയാണ് ഇക്കുറി. കിട്ടാക്കടം കുറഞ്ഞതും പലിശ വരുമാനം ഉയർന്നതുമാണ് ലാഭവർധനയ്ക്കു കാരണം.

2021–22 സാമ്പത്തികവർഷത്തെ മൊത്തം ലാഭം 31676 കോടി രൂപയാണ്. മുൻകൊല്ലത്തേതിനെക്കാൾ (20410 കോടി) 55% വർധന.ജനുവരി– മാർച്ച് പാദത്തിലെ മൊത്തവരുമാനം 82,613 കോടിയാണ്. മുൻ കൊല്ലം ഇതേ സമയം 81,327 കോടി ആയിരുന്നു. പലിശ വരുമാനം 15% ഉയർന്ന് 31,198 കോടി രൂപയായി. മൊത്തം കിട്ടാക്കടം (1,12,023 കോടി രൂപ) മൊത്തം വായ്പകളുടെ 3.97% ആണ്.

മുൻകൊല്ലം ഇതേ സമയത്ത് 4.98% ആയിരുന്നു. അസ്സൽ കിട്ടാക്കടം (27,966 കോടി രൂപ) വായ്പകളുടെ 1.02% മാത്രമാണ്. മുൻകൊല്ലം ഇതേ കാലത്ത് 1.5% ആയിരുന്നു. കിട്ടാക്കടത്തിനായുള്ള നീക്കിയിരിപ്പ് അന്ന് 9,914 കോടി ആയിരുന്നത് ഇക്കുറി 3,262 കോടിയായി. പലിശ വരുമാനം മുൻകൊല്ലം 3.11% ആയിരുന്നത് ഇപ്പോൾ 3.4% ആയി. ഓഹരിയൊന്നിന് 7.10 രൂപ നിരക്കിൽ ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com