അടുത്ത മാസവും പലിശ ഉയർത്തും: റിസർവ് ബാങ്ക്
Mail This Article
×
ന്യൂഡൽഹി∙ ജൂൺ ആദ്യവാരവും പലിശനിരക്കു വർധനയുണ്ടാകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് സൂചന നൽകി. വർധന എത്രത്തോളമാണെന്ന് ഇപ്പോൾ പറയാനികില്ലെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കോവിഡിനു മുൻപുള്ള 5.15 ശതമാനത്തിലേക്ക് തിരിച്ചുപോകുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയില്ല. ഈ മാസമാദ്യം പലിശനിരക്ക് (റീപ്പോ) 0.4% കൂട്ടിയതോടെ 4.4 ശതമാനമാണ് നിരക്ക്.
നാണ്യപ്പെരുപ്പം കൂടിയിട്ടും റിസർവ് ബാങ്ക് തുടക്കത്തിൽ നടപടിയെടുത്തില്ലെന്ന വിമർശനം അദ്ദേഹം തള്ളി. ഏപ്രിലിലെ പണനയ സമിതി യോഗത്തിൽ റീപ്പോ ഉയർത്തിയില്ലെങ്കിലും വിപണിയിലെ അധികമായിട്ടുള്ള പണം (ലിക്വിഡിറ്റി) കുറയ്ക്കാനായി സ്റ്റാൻഡിങ് ഡിപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) ശതമാനം ഉയർത്തിയെന്നും ഇക്കാര്യം പലരും ഓർമിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.