വീണ്ടും നിരക്ക് കൂട്ടാൻ ടെലികോം കമ്പനികൾ
Mail This Article
×
ന്യൂഡൽഹി∙ സ്വകാര്യ ടെലികോം കമ്പനികൾ വീണ്ടും നിരക്ക് ഉയർത്തിയേക്കും. ഈ വർഷം അവസാനത്തോടെ 10 മുതൽ 12 ശതമാനം വരെ വർധന ടെലികോം നിരക്കുകളിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ നവംബറിലാണ് അവസാനം നിരക്ക് കൂട്ടിയത്. 25 ശതമാനത്തോളം വർധന വരുത്തിയിരുന്നു.
വില ഉയർത്തുന്നതോടെ എയർടെലിന് ഒരു ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (എആർപിയു) 200 രൂപയാകും. ജിയോയ്ക്ക് 185 രൂപയും വോഡഫോൺ–ഐഡിയയ്ക്ക് (വിഐ) 135 രൂപയുമായും വർധിക്കും. ഇക്കൊല്ലം മൊബൈൽ സേവന നിരക്ക് ഉയർത്തേണ്ടിവരുമെന്ന് വോഡഫോൺ–ഐഡിയ (വിഐ) എംഡിയും എയർടെൽ സിഇഒയും അടുത്തയിടയ്ക്ക് സൂചന നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.