ADVERTISEMENT

മുംബൈ ∙ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഉപയോക്താക്കളുടെ അനുമതിയില്ലാതെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകുന്നതും പ്രവർത്തനക്ഷമമാക്കുന്നതും തടയുന്നതുൾപ്പെടെ ചില നിർദേശങ്ങൾ നടപ്പാക്കുന്നത് റിസർവ് ബാങ്ക് 3 മാസം നീട്ടി. ജൂലൈ ഒന്നിനു നടപ്പിൽ വരുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. 

30 ദിവസത്തിനുള്ളിൽ ഉപയോക്താക്കൾ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ വൺ ടൈം പാസ് വേഡിലൂടെ അവരുടെ സമ്മതം വാങ്ങി മാത്രം ചെയ്യുക, സമ്മതം ലഭിച്ചില്ലെങ്കിൽ ഇടപാടുകാരനിൽ നിന്ന് ഫീ ഈടാക്കാതെ കാർഡ് റദ്ദാക്കുക, ഇടപാടുകാരന്റെ ക്രെഡിറ്റ് പരിധി കണിശമായി പാലിക്കുക തുടങ്ങിയ നിർദേശങ്ങളും ചാർജുകൾ, പലിശ എന്നിവ ഈടാക്കുന്നതിലെ വ്യവസ്ഥകളും നടപ്പാക്കുന്നത് ഒക്ടോബർ ഒന്നിനു മാറ്റി.  മറ്റു നിർദേശങ്ങൾ ജൂലൈ ഒന്നിനു തന്നെ പ്രാബല്യത്തിലാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com