റിലയൻസിന്റെ ലാഭം 46% കൂടി
Mail This Article
മുംബൈ∙ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന് ഏപ്രിൽ– ജൂൺ ത്രൈമാസത്തിൽ ലാഭം 17,955 കോടി രൂപ. മുൻകൊല്ലം ഇതേ കാലത്തെക്കാൾ 46% വർധന. എണ്ണ, ടെലികോം രംഗങ്ങളിലെ മികച്ച വളർച്ചയാണ് ഉയർന്ന ലാഭത്തിനു കാരണം. 2021 ഒക്ടോബർ–ഡിസംബർ കാലയളവിൽ നേടിയ 18,549 കോടി രൂപയാണ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം. യുക്രെയ്ൻ യുദ്ധം കാരണം എണ്ണ ബിസിനസിൽ ലാഭക്ഷമത ഗണ്യമായി ഉയർന്നു. എണ്ണ കയറ്റുമതിയിൽനിന്നു മാത്രം കമ്പനിക്കു വരുമാനം 96212 കോടി രൂപയാണ്
ജിയോയ്ക്ക് ലാഭം 4335 കോടി
രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഇൻഫോകോം ഏപ്രിൽ– ജൂൺ പാദത്തിൽ 4335 കോടി രൂപ ലാഭം നേടി. മുൻകൊല്ലം ഇതേ കാലത്തെക്കാൾ 24% വർധന. കഴിഞ്ഞ ഡീസംബറിൽ നിരക്കു വർധന നടപ്പാക്കിയതും ഉപയോഗം കൂടിയതുമാണ് ലാഭവർധനയ്ക്കു കാരണം. ഒരു ഉപയോക്താവിൽനിന്നുള്ള പ്രതിമാസ ശരാശരി വരുമാനം 175.70 രൂപയാണ്. ത്രൈമാസത്തിലെ പ്രവർത്തന വരുമാനം 21.5% വർധനയോടെ 21873 കോടി രൂപയാണ്. റിലയൻസ് റീട്ടെയിൽ 2061 കോടി രൂപ ലാഭം നേടി. 15866 സ്റ്റോറുകളാണ് റിലയൻസ് റീട്ടെയിലിനുള്ളത്.