ADVERTISEMENT

കൊച്ചി ∙ കുറഞ്ഞ വിലയിൽ പരിസ്ഥിതി സൗഹൃദ ഇന്ധനമെന്ന വാഗ്ദാനവുമായി അവതരിപ്പിച്ച പ്രകൃതിവാതകത്തിനും (എൽഎൻജി) തീവില. വാഹന ഇന്ധനമായി ഉപയോഗിക്കുന്ന സിഎൻജിയുടെ (സമ്മർദിത പ്രകൃതിവാതകം) വിലയിൽ 5 വർഷത്തിനിടെയുണ്ടായ വിലവർധന 94%. 2016 ൽ 47 രൂപയ്ക്കു ലഭിച്ചിരുന്ന ഒരു കിലോഗ്രാം സിഎൻജിക്ക് ഇപ്പോൾ കൊച്ചിയിലെ വില 91 രൂപ. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോ‍‍ട്, വയനാട് ജില്ലകളിൽ കിലോഗ്രാമിനു 91 രൂപയാണു വില. 

രണ്ടു ദിവസം മുൻപായിരുന്നു 5 രൂപ വർധന. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡാണ് (ഐഒഎജിപിഎൽ) ഈ ജില്ലകളിൽ സിഎൻജി ലഭ്യമാക്കുന്നത്. മാർച്ച് – ഓഗസ്റ്റ് കാലത്തു മാത്രം രണ്ടു വട്ടമാണ് ഐഒഎജിപിഎൽ വില കൂട്ടിയത്. അതേസമയം അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസിഫിക് (എജി ആൻഡ് പി) സിഎൻജി വിതരണം ചെയ്യുന്ന ജില്ലകളിൽ ഈയിടെ വില വർധിപ്പിച്ചിട്ടില്ല. തിരുവനന്തപുരം – 83 രൂപ, കൊല്ലം – 82, ആലപ്പുഴ – 81 എന്നിങ്ങനെയാണു വില.

∙ ആഭ്യന്തര വാതകത്തിനും വിലക്കയറ്റം 

കോവിഡും ആഗോള എണ്ണ വിപണിയിലെ സമ്മർദവും റഷ്യ– യുക്രെയ്ൻ യുദ്ധവുമൊക്കെ ഇറക്കുമതി വാതക വില ആളിക്കത്തിക്കുന്നതിനിടെ, ഇന്ത്യ ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന വാതകത്തിനും ഒരു വർഷത്തിനിടെ 2 വട്ടം വില വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഒരു മില്യൻ മെട്രിക് ബ്രിട്ടിഷ് തെർമൽ യൂണിറ്റ് (എംഎംബിടിയു) വാതകത്തിന്റെ വില 1.79 ഡോളറായിരുന്നു. ഒക്ടോബറിൽ 2.9 ഡോളറായും ഈ വർഷം ഏപ്രിലിൽ 6.1 ഡോളറായും വർധിപ്പിച്ചു. നിലവിലെ വില 10.5 ഡോളർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com