ADVERTISEMENT

ന്യൂഡൽഹി∙ സ്പൈസ്ജെറ്റ് വിമാനക്കമ്പനിയുടെ പകുതി സർവീസുകൾക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഏർപ്പെടുത്തിയ വിലക്ക് ഒക്ടോബർ 29 വരെ നീട്ടി. അടിക്കടിയുള്ള സാങ്കേതികത്തകരാറുകളും സുരക്ഷാ പ്രശ്നങ്ങളും കണ്ടെത്തിയ സാഹചര്യത്തിലാണ് ജൂലൈ 27ന് 8 ആഴ്ച നീണ്ടു നിൽക്കുന്ന വിലക്ക് ഏർപ്പെടുത്തിയത്. 

വേനൽക്കാല ഷെഡ്യൂൾ അനുസരിച്ചുള്ള അനുവദനീയമായ 'പുറപ്പെടലുകളുടെ' (ഡിപാർച്ചർ) എണ്ണമാണ് പകുതിയായി വെട്ടിച്ചുരുക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്പൈസ്ജെറ്റ് 80 പൈലറ്റുമാരെ 3 മാസത്തേക്ക് ശമ്പളമില്ലാത്ത അവധിയിൽ വിട്ടത് കഴിഞ്ഞ ദിവസമാണ്. ഏപ്രിൽ 1 മുതൽ ജൂലൈ 5 വരെ ഏകേദശം 8 സാങ്കേതികത്തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കമ്പനിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിന്റെ മറുപടി ലഭിച്ച ശേഷമാണ് വിലക്ക് ഏർപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com