കാർ വിൽപനയിൽ കുതിപ്പ്
Mail This Article
രാജ്യത്തു കാർ വിൽപനയിൽ വൻ കുതിപ്പ്. മുൻകൊല്ലം സെപ്റ്റംബറിലേതിനെക്കാൾ കൂടുതൽ കാർ വിൽക്കാൻ കഴിഞ്ഞ മാസം പ്രമുഖ കാർ നിർമാതാക്കൾക്കു കഴിഞ്ഞു. കഴിഞ്ഞ വർഷം സെമികണ്ടക്ടർ ക്ഷാമം രൂക്ഷമായിരുന്നതിനാൽ കാർ ഉൽപാദനം കുറവായിരുന്നു. മൊത്തവിൽപന മാത്രമല്ല, ഇക്കുറി ഉൽസവകാലത്തു മികച്ച റീട്ടെയിൽ വിൽപനയും നടന്നതായി ഡീലർമാരുടെ സംഘടനയായ ‘ഫാഡ’യും അറിയിച്ചു.
ഏറ്റവും വലിയ കാർ കമ്പനി മാരുതി സുസുകി കഴിഞ്ഞ മാസം 1,48,380 കാർ ഡീലർമാർക്കു കൈമാറി. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ മൊത്തവിൽപനയെക്കാൾ 85,269 എണ്ണം (135%) കൂടുതലാണിത്.49,700 കാർ വിറ്റ് ഹ്യുണ്ടായ് രണ്ടാം സ്ഥാനത്തും (50% വളർച്ച) 47,654 കാർ വിറ്റ് (വർധന 85%) ടാറ്റ മോട്ടോഴ്സ് മൂന്നാമതുമെത്തി.
മഹീന്ദ്ര 34508 കാർ വിറ്റ് നാലാമെതത്തി. 34,262 എണ്ണം (163% വർധന) എസ്‌യുവി ആകയാൽ ആ രംഗത്ത് ഒന്നാം സ്ഥാനം കമ്പനി കരസ്ഥമാക്കി. കിയ ഇന്ത്യ 25857 കാർ വിറ്റ് മൊത്തവിൽപനയിൽ അഞ്ചാമതുണ്ട് (79%). ടൊയോട്ട 15378, ഹോണ്ട 8714, റെനോ 7623, ഫോക്സ്‌വാഗൻ 4103, എംജി 3808, സ്കോഡ 3543, നിസാൻ 3177 എന്നിങ്ങനെയാണു വിറ്റത്. എല്ലാ കമ്പനികൾക്കും 2022 സെപ്റ്റംബറിലെക്കാൾ വിൽപന ഉയർന്നു.