വില കുറഞ്ഞുതുടങ്ങി
Mail This Article
ന്യൂഡൽഹി∙ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് 2 മാസത്തിനു ശേഷമാണ് 7 ശതമാനത്തിനു താഴെയെത്തുന്നത്. സെപ്റ്റംബറിലെ നിരക്ക് 5 മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന തോതായ 7.41% ആയിരുന്നു. ഒക്ടോബറിൽ കുറവുണ്ടെങ്കിലും കഴിഞ്ഞ 10 മാസമായി നിരക്ക് റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനു മുകളിൽ തന്നെ തുടരുകയാണ്. ഡിസംബർ വരെയെങ്കിലും നാണ്യപ്പെരുപ്പ നിരക്ക് പരിധി ലംഘിച്ചുതുടരുമെന്നാണ് വിലയിരുത്തൽ. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിരക്ക് സെപറ്റംബറിൽ 8.6% ആയിരുന്നത് 7.01% ആയി കുറഞ്ഞത് ആശ്വാസമായി.
കേരളം: നിരക്കിൽ നേരിയ കുറവ്
കേരളത്തിലെ വിലക്കയറ്റത്തോത് സെപ്റ്റംബറിൽ 6.45 ശതമാനമായിരുന്നത് 6.28 ആയി കുറഞ്ഞു. നഗരമേഖകളിലെ വിലക്കയറ്റം 6.51%, ഗ്രാമങ്ങളിലേത് 5.89%. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു സെപ്റ്റംബറിൽ. ഓഗസ്റ്റിലെ നിരക്ക് 5.73 ശതമാനമായിരുന്നു. രാജ്യത്ത് നാണ്യപ്പെരുപ്പ തോത് കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
വില കൂടിയതും കുറഞ്ഞതും (രാജ്യമാകെ)
കൂടിയത്
∙ ധാന്യങ്ങൾ
∙ മത്സ്യവും മാംസവും
∙ മുട്ട
∙ സുഗന്ധവ്യഞ്ജനങ്ങൾ
∙ ആരോഗ്യസേവനങ്ങൾ
∙ വിദ്യാഭ്യാസം
കുറഞ്ഞത്
∙ പച്ചക്കറി
∙ പഴങ്ങൾ
∙ പയറുവർഗങ്ങൾ
∙ പഞ്ചസാര
∙ മധുരപലഹാരങ്ങൾ
∙ ലഹരിയില്ലാത്ത പാനീയങ്ങൾ
∙ പാൻ, പുകയില ഉൽപന്നങ്ങൾ
∙ തുണിത്തരങ്ങൾ, ചെരിപ്പ്
∙ ഇന്ധനം
ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള നാണ്യപ്പെരുപ്പം (%)
∙ ഒക്ടോബർ 2021– 4.48
∙ നവംബർ 2021– 4.91
∙ ഡിസംബർ 2021– 5.66
∙ ജനുവരി 2022– 6.01
∙ ഫെബ്രുവരി 2022– 6.07
∙ മാർച്ച് 2022– 6.95
∙ ഏപ്രിൽ 2022– 7.79
∙ മേയ് 2022– 7.04
∙ ജൂൺ 2022– 7.01
∙ ജൂലൈ 2022– 6.71
∙ ഓഗസ്റ്റ് 2022– 7
∙ സെപ്റ്റംബർ 2022– 7.41
∙ ഒക്ടോബർ 2022– 6.77