ADVERTISEMENT
മുംബൈ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യത്തിൽ ഇടിവ്. ഡോളറൊന്നിന് 65 പൈസ കുറഞ്ഞ് 82.50 നിലവാരത്തിലെത്തി.   ഒരു മാസത്തിനിടയിലെ കുറഞ്ഞ നിരക്കാണിത്.  ഓഹരിവിപണിയിൽ വിൽപന സമ്മർദം കൂടിയതും ക്രൂഡ് ഓയിൽ വില ഉയരുന്നതുമാണ് രൂപയ്ക്കു ക്ഷീണമായത്. ആർബിഐ പണനയ സമിതിയുടെ പലിശ സംബന്ധിച്ച തീരുമാനം ഇന്നു വരാനിരിക്കെ വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കുന്നത് കൂട്ടുമോ എന്ന ആശങ്കയും നിക്ഷേപകർക്കുണ്ടായിരുന്നു. ഓഹരിവിപണിയിലും ഇന്നലെ നഷ്ടം നേരിട്ടു.   സെൻസെക്സ് 208.24 പോയിന്റ് ഇടിഞ്ഞ് 62,626.36ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 58.30 പോയിന്റ് ഇടിഞ്ഞ് 18,642.75 ലും ക്ലോസ് ചെയ്തു. വിദേശ നിക്ഷേപകർ തിങ്കളാഴ്ച മാത്രം 1,139.07 കോടി രൂപയുടെ ഓഹരികൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com