‘കേരളത്തിന്റെ ധൂർത്തിന് കേന്ദ്രത്തെ പഴിച്ചിട്ട് കാര്യമില്ല; സംസ്ഥാനത്ത് വലിയ ധനകാര്യ തകർച്ച’
Mail This Article
സംസ്ഥാന സർക്കാർ വീണ്ടും ഒരു ബജറ്റ് പ്രഖ്യാപനത്തിലേക്കു നീങ്ങുകയാണ്. സംസ്ഥാനം മുൻപൊന്നും കണ്ടിട്ടില്ലാത്തവിധം രൂക്ഷമായ ധനകാര്യ പ്രതിസന്ധിയെ നേരിടുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ തന്നെ വ്യക്തമാക്കിയിരിക്കുന്നു. റവന്യു ചെലവിനു പോലും കടമെടുക്കേണ്ട സ്ഥിതിയാണ്. ഇത്തരമൊരു അവസ്ഥയിൽനിന്നു മാറി സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റ് മെച്ചപ്പെടുത്താൻ പുതിയ വഴികൾ തിരയേണ്ടതല്ലേ? ബജറ്റ് വെറും പ്രഖ്യാപനവും പ്രസംഗവുമായി ഒതുങ്ങാതെ സംസ്ഥാനത്തിന്റെ ധനകാര്യം മെച്ചപ്പെടുത്തുന്നതിനുള്ള വഴി തെളിക്കേണ്ടതല്ലേ? ഏതാനും ദിവസങ്ങൾക്കകം ബജറ്റ് അവതരിപ്പിക്കാനിരിക്കുമ്പോൾ, ധനമന്ത്രിക്കു മുന്നിലുള്ള വെല്ലുവിളികളും സാധ്യതകളും എന്തെല്ലാമാണ്? ഈ വിഷയങ്ങളെക്കുറിച്ച് ധനകാര്യ വിദഗ്ധനും സംസ്ഥാന എക്സ്പെൻഡിച്ചർ കമ്മിറ്റി മുൻ അധ്യക്ഷനുമായ ഡോ. ബി.എ. പ്രകാശ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു...