നാണ്യപ്പെരുപ്പം ഭീഷണിതന്നെ; പലിശ നിരക്ക് ഉയർന്നുനിൽക്കും

inflation-business
SHARE

ന്യൂഡൽഹി∙ കോവിഡിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനു പകരം ഇന്ത്യയുടെ അടുത്ത ഘട്ട വളർച്ചയെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നു മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരൻ പറഞ്ഞു. രാജ്യാന്തര സമ്പദ്‍വ്യവസ്ഥ പൂർവസ്ഥിതിയിലായാൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 8 ശതമാനമായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യ–യുക്രെയൻ യുദ്ധം, കോവിഡ് രാജ്യാന്തര തലത്തിലുണ്ടാക്കിയ ആഘാതം എന്നിവ മാറുന്നതോടെ ഇന്ത്യ അതിവേഗം വളരും.

ഇക്കൊല്ലം പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ പരിധിക്കു പുറത്താണെങ്കിലും (6.8%) നിക്ഷേപം, വിൽക്കൽ–വാങ്ങലുകൾ അടക്കമുള്ള കാര്യങ്ങളിൽ ഇതു വെല്ലുവിളിയാകില്ലെന്നാണ് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, നാണ്യപ്പെരുപ്പഭീഷണി തുടരുമെന്നതിനാൽ പലിശനിരക്ക് നാളുകളോളം ഉയർന്നുനിൽക്കുമെന്നും സർവേ മുന്നറിയിപ്പ് നൽകുന്നു.

വെല്ലുവിളികൾ

∙ കറന്റ് അക്കൗണ്ട് കമ്മി: രാജ്യാന്തര വിപണിയിലെ വിലക്കയറ്റം മൂലം ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) മോശമായേക്കാം. ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യം കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതലാകുന്ന അവസ്ഥയെയാണ് കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) എന്നു വിളിക്കുന്നത്. 

∙ കയറ്റുമതി: ലോകമാകെ വളർച്ചാനിരക്കും വ്യാപാരവും കുറയുന്നതിനാൽ കയറ്റുമതിക്കുള്ള ഉത്തേജനം കൂടുതൽ നഷ്ടമാകാം.

∙ രൂപയുടെ മൂല്യം: മറ്റ് കറൻസികളേക്കാൾ മെച്ചപ്പെട്ട നിലയിലാണെങ്കിലും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക്  വർധിപ്പിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ രൂപയുടെ മൂല്യം വീണ്ടും ഇടിയാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS