വൻകിട സംരംഭങ്ങൾക്ക് നിക്ഷേപ സബ്സിഡി

HIGHLIGHTS
  • പബ്ലിക് ഇഷ്യു നടത്തിയാൽ ചെലവാകുന്ന 50% തുക തിരികെ നൽകും
SHARE

തിരുവനന്തപുരം∙ വൻകിട, മെഗാ സംരംഭങ്ങൾക്ക് സ്ഥിര മൂലധന നിക്ഷേപത്തിന്റെ 10% (പരമാവധി 10 കോടി രൂപ) നിക്ഷേപ സബ്സിഡിയായി നൽകുമെന്നു സംസ്ഥാന വ്യവസായ നയത്തിൽ വാഗ്ദാനം. ഈ സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്കു സംസ്ഥാന ചരക്ക് സേവന നികുതി തിരികെ നൽകും. സൂക്ഷ്മ, ഇടത്തരം സ്ഥാപനങ്ങൾ എൻഎസ്ഇ, ബിഎസ്ഇ വഴി പബ്ലിക് ഇഷ്യു നടത്തിയാൽ അതിനു ചെലവാകുന്ന 50% തുക തിരികെ നൽകും. പബ്ലിക് ഇഷ്യൂവിലൂടെ സമാഹരിക്കുന്ന ഫണ്ട് സംസ്ഥാനത്തു തന്നെ നിക്ഷേപിക്കണമെന്ന വ്യവസ്ഥയുണ്ട്.

വ്യവസായ നയത്തിലെ മറ്റു പ്രധാന കാര്യങ്ങൾ:

∙ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളിലെ എല്ലാ വിഭാഗം വ്യവസായങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനു 3 കോടി രൂപ വരെ സഹായം.
∙ ആഭ്യന്തര,വിദേശ മേളകളിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം രൂപവരെ നൽകും.
∙ പേറ്റന്റ്, പകർപ്പവകാശം, വ്യാപാര മുദ്രകൾ, ജിഐ റജിസ്ട്രേഷൻ എന്നിവയ്ക്കു പരമാവധി 30 ലക്ഷം രൂപവരെ തിരികെ നൽകും.
∙വിവിധ ഗുണനിലവാര സർട്ടിഫിക്കറ്റുകൾ നേടുന്നതിനു പരമാവധി 25 ലക്ഷം രൂപവരെ നൽകും.
∙ മലിനീകരണ നിയന്ത്രണ സംവിധാനം, ജലസംരക്ഷണം–പുനരുപയോഗം, എനർജി ഓഡിറ്റ്‌, ജല ഓഡിറ്റ്‌ എന്നിവയ്‌ക്ക്‌ ചെലവാകുന്ന തുകയുടെ പരമാവധി 25 ലക്ഷം തിരികെ നൽകും.
∙ മെയ്ഡ് ഇൻ കേരള സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനു ചെലവാകുന്ന തുകയുടെ 50% തിരികെ നൽകും.
∙ സ്റ്റാർട്ടപ്പുകൾക്ക് കെഎസ്ഐഡിസിയിലൂടെ ഒരു കോടി രൂപവരെ സ്കെയിൽ അപ് വായ്പ ഉറപ്പാക്കും.

സംസ്ഥാനത്ത് വിറ്റഴിക്കുന്ന ഉൽപന്നങ്ങളിൽ ഭൂരിഭാഗവും പുറത്താണ് ഉൽപാദിപ്പിക്കുന്നത്. ഈ പ്രവണതയ്ക്കു മാറ്റം വരുത്താനാണു പുതിയ വ്യവസായനയം ലക്ഷ്യമിടുന്നത് . സൂക്ഷ്മ, ചെറുകിട, ഇടത്തരം, വൻകിട വ്യവസായ മേഖലകളെയെല്ലാം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണു പദ്ധതി തയാറാക്കിയിരിക്കുന്നത്.

മന്ത്രി പി. രാജീവ്

വ്യവസായങ്ങളുടെ ശ്രേണി ഇങ്ങനെ:

സൂക്ഷ്മ സംരംഭം: ഒരു കോടി രൂപ വരെ നിക്ഷേപം. 5 കോടി രൂപ വരെ വാർഷിക വിറ്റുവരവ്.
ചെറുകിട സംരംഭം: 5 കോടി രൂപ വരെ നിക്ഷേപം. 50 കോടി രൂപ വരെ വാർഷിക വിറ്റുവരവ്.
ഇടത്തരം സംരംഭം: 50 കോടി രൂപ വരെ നിക്ഷേപം. 250 കോടി രൂപ വരെ വാർഷിക വിറ്റുവരവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.