മുംബെ. ബജാജ് ഫിൻസെർവുമായി കരാറിൽ ഒപ്പുവച്ച് മഹാരാഷ്ട്ര സർക്കാർ. കരാർ പ്രകാരം ബാങ്കിതര കമ്പനി സംസ്ഥാനത്ത് 5000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്. പൂനെയിൽ ആരംഭിക്കുന്ന കമ്പനിയിൽ 40,000 പേര്‍ക്ക് തൊഴിവസരങ്ങൾ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു. ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ‍്നാവിസ് ആണ് ഇക്കാര്യം അറിയിച്ചത്.
പൂനെ വരും വർഷങ്ങളില്‍ സാമ്പത്തിക സേവനങ്ങളുടെ ഹബായി മാറുമെന്നും ഇതിന് ബജാജ് ഫിൻസെർവ് ഒരു തുടക്കമാണെന്നും മന്ത്രി അറിയിച്ചു. സാമ്പത്തിക മേഖലയിലെ തന്നെ അടുത്തകാലത്തെ ഏറ്റവും വലിയ നിക്ഷേപമാണിതെന്നും ഫഡ‍്നാവിസ് അറിയിച്ചു. ഇന്നലെ വിപണിയിൽ വ്യാപാരമവസാനിച്ചപ്പോൾ ബജാജ് ഫിൻസെർവ് ഓഹരികൾ അര ശതമാനത്തിലേറെ ഉയർന്ന് 1457.25 രൂപയിലാണ് ക്ലോസ് ചെയ്തത്.
English summary- bajaj finserv signed memmorandum with Maharashtra government