ADVERTISEMENT

മുംബൈ∙ അമേരിക്കൻ ഫെഡറൽ റിസർവിന്റെ നയപ്രഖ്യാപനത്തിനു മുന്നോടിയായി ഓഹരി വിപണിയിൽ കനത്ത വിൽപന സമ്മർദം. ഇന്നലെ സെൻസെക്സ് 796 പോയിന്റും നിഫ്റ്റി 232 പോയിന്റും ഇടിഞ്ഞു. ആഗോള വിപണികളിലെല്ലാം നഷ്ടമായിരുന്നു. കഴിഞ്ഞ രണ്ടു വ്യാപാരദിനങ്ങളിലായി നിക്ഷേപകർക്ക് 2.89 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ജപ്പാൻ എന്നീ കേന്ദ്ര ബാങ്കുകളും ഈ ആഴ്ച പണനയ അവലോകനയോഗം ചേരുന്നുണ്ട്. 

അമേരിക്കയുടെ ബോണ്ട് വരുമാനം വലിയതോതിൽ ഉയരുന്നതും ആഗോളതലത്തിൽ ഓഹരി വിപണികളിൽ സമ്മർദമുണ്ടാക്കുകയാണ്. 17 വർഷത്തെ ഏറ്റവും ഉയർന്ന വരുമാനമാണ് ട്രഷറി ബോണ്ടുകൾ രേഖപ്പെടുത്തിയത്. ട്രഷറി വരുമാനം ഉയരുമ്പോൾ വൻകിട നിക്ഷേപകർ ഓഹരികൾ വിറ്റ് ബോണ്ടുകൾ വാങ്ങുന്നതാണ് നഷ്ടമുണ്ടാകാൻ കാരണം. അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതും വിപണിയെ ബാധിക്കുന്നുണ്ട്. അതേസമയം, രൂപ ഡോളറിനെതിരെ 19 പൈസ നേട്ടത്തോടെ 83.07 ൽ വ്യാപാരം അവസാനിപ്പിച്ചു.

Content Highlight: Indian Stock Market, Sensex, Nifty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com