ADVERTISEMENT

മുംബൈ∙ ജൂൺ ഒടുവിലെ കണക്ക് അനുസരിച്ച് ഇന്ത്യയുടെ വിദേശ കടം 62910 കോടി ഡോളറായി ഉയർന്നെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മാർച്ചിൽ 62430 കോടി ഡോളറായിരുന്നു കടം.   മൊത്ത ആഭ്യന്തര ഉൽപാദനവും വിദേശ കടവുമായുള്ള അനുപാതം 18.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മാർച്ചിൽ ഇത് 18.8 ശതമാനമായിരുന്നു. ഡോളറും മറ്റു കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിടിഞ്ഞതാണ് കടം പെരുകാൻ ഒരു കാരണം. ദീർഘകാല കടം 50550 കോടി ഡോളറാണ്. മാർച്ചിലേതിനേക്കാൾ 960 കോടി ഡോളർ വർധിച്ചു. മൊത്തം കടത്തിൽ ഹ്രസ്വകാല കടം 19.6 ശതമാനമായി കുറഞ്ഞു. മാർച്ചിൽ 20.6 ശതമാനമായിരുന്നു. 

Content Highlight: India’s external debt rises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT