ADVERTISEMENT
രണ്ടു കിഡ്നികളും തകരാറിലായ വിദ്യാർഥിനി ചികിത്സാസഹായം തേടുന്നു. തിരുവനന്തപുരം ചാക്ക ഐടിഐ ജങ്ഷൻ വടക്കേവിളാകം മുടുമ്പിൽ വീട്ടിൽ അല്ലി റാണിയുടെ മകൾ ദേവികാ സുനിൽ(16) ആണ് ദിവസവുമുള്ള മരുന്നിനു പോലും പണം കണ്ടെത്താനാകാതെ വിഷമിക്കുന്നത്.അച്ഛൻ സുനിൽ  ഒന്നര വർഷം മുൻപ് കിഡ്നി രോഗം മൂലം മരിച്ചിരുന്നു. ഈ രോഗം വിടാതെ മകളെയും പിടികൂടുകയായിരുന്നു. ഒന്നരവർഷം മുൻപാണ് ദേവികയുടെ കിഡ്നി തകരാറിലാണെന്നു കണ്ടെത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ദിവസ വേതാനാടിസ്ഥാനത്തിൽ ചെറിയ ജോലിയായിരുന്നു അമ്മ അല്ലിക്ക് ഉണ്ടായിരുന്നത്. എന്നാൽ മകളുടെ അസുഖവും നൈറ്റ് ഷിഫ്റ്റിൽ മകളെ ഒറ്റയ്ക്കാക്കി പോകാനുള്ളബുദ്ധിമുട്ടും കാരണം ആ ജോലിയും ഉപേക്ഷിക്കേണ്ടി വന്നു.

ഒരു മാസം മരുന്നിനു മാത്രം 4000 രൂപയ്ക്ക് മുകളിൽ വരും. ഒരു ദിവസം മരുന്നു മുടങ്ങുമ്പോൾതന്നെ യൂറിനിൽകൂടി രക്തം പോകാൻ തുടങ്ങും. രക്തസമ്മർദം, കൊളസ്ട്രോൾ ഇവയുമുണ്ട്. ശരീരം നീരു വയ്ക്കുന്നതിനാൽ അമിതഭാരം എന്ന പ്രശ്നവും അലട്ടുന്നുണ്ട്. ഓരോ മാസവും ബന്ധുക്കളുടെ സഹായം കൊണ്ടാണ് മരുന്നു വാങ്ങുന്നത്. പക്ഷേ എത്രകാലം അങ്ങനെ പോകുെമന്ന് അറിയില്ല. എന്നിട്ടും ഇടയ്ക്കിടെ മരുന്നു മുടങ്ങിപ്പോകാറുമുണ്ട്.രണ്ടു വർഷത്തിനു ശേഷം ട്രാൻസ്പ്ലാന്റിനെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്നാണ് ഡോക്ടർമാർ
നിർദ്ദേശരിച്ചിരിക്കുന്നത്.

20 വയസ്സു കഴിഞ്ഞാലേ ട്രാൻസ്പ്ലാന്റ് നടക്കൂവെന്നാണ് ഡോക്ടർമാർ പറയുന്നത്. തിരുവനന്തപുരം മെഡ‍ിക്കൽ കോളജിലാണ് ചികിത്സ. പ്ലസ്ടു വിജയിച്ച ദേവികയ്ക്ക് ഡിഗ്രിക്കു പോകണമെന്ന ആഗ്രഹവുമുണ്ട്. അമ്മയെ കൂടാതെ ഒരു സഹോദരനുമുണ്ട് പത്താം ക്ലാസ്സ് വിദ്യാർഥി. ദേവികയുടെ അമ്മ അല്ലിയുടെയും സഹോദരൻ അരുണിന്റെയും പേരിൽ കാനറ ബാങ്ക് പട്ടം ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഇനി ദേവികയ്ക്കു വേണ്ടത് സുമനസ്സുകളായ നിങ്ങൾ ഓരോരുത്തരുടെ സഹായമാണ്.

Alli Rani S & Arun A
Ac no: 2769101012617
IFSC Code : CNRBooo2769
Canara Bank. Trivandrum Pettah Branch
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com