ADVERTISEMENT

തിരുവനന്തപുരം∙ കാൻസറും ഹൃദ്രോഗവും ആക്രമിച്ചിട്ടും ജയകുമാരി പിടിച്ചു നിന്നു. എന്നാൽ ഹൃദ്രോഗം രണ്ടാമതും വന്നതോടെ ചികിത്സയ്ക്കായി തുക കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് ഈ വീട്ടമ്മ. തിരുവനന്തപുരം കരകുളം പുരവൂർക്കോണം മാങ്കോട്ടുമേലെ ഷാലി ഭവനിൽ ബി. ജയകുമാരി 2016ൽ ഹൃദ്രോഗിയായെങ്കിലും ഉചിതമായ ചികിത്സയിലൂടെ രക്ഷപ്പെട്ടു. കാരുണ്യയുടെ തുകയാണ് ഇതിന്
സഹായകമായത്. എന്നാൽ രണ്ടുവർഷം കഴിഞ്ഞപ്പോൾ കാൻസർ പിടിപെട്ടു. കീമോ തെറപ്പിയിലൂടെ കാൻസറിനെയും അകറ്റി. ഭർത്താവ് ഉപേക്ഷിച്ചുപോയ ഇൗ വീട്ടമ്മയെ പ്രായമായ അമ്മയും സഹോദരിയുമാണ് സഹായിച്ചത്.

ഇരുവരും കുടുംബ ശ്രീയിൽ നിന്ന് എടുത്ത വായ്പ ഉപയോഗിച്ചാണ് കാൻസർ ചികിത്സ നടത്തിയത്. ‌അടുത്തിടെയാണ് വീണ്ടും ഹൃദ്രോഗ ബാധ കണ്ടെത്തിയത്. ശ്രീ ചിത്രയിൽ ഇൗ മാസം 21ന് അഡ്മിറ്റ് ആവണം. രണ്ടര ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. സ്വന്തമായി വീടില്ലാത്ത ജയകുമാരിയും രണ്ടു മക്കളും അനിയത്തിക്ക് ഒപ്പമാണ് താമസം. വയസായ അമ്മ വീട്ടു ജോലി ചെയ്തു കിട്ടുന്ന തുകയാണ് ഏക ആശ്രയം. ഉദാരമതികളുടെ സഹായം തേടുകയാണ് ജയകുമാരി.

എസ്ബിഐ ഏണിക്കര ബ്രാഞ്ചിലാണ് ജയകുമാരിയുടെ

അക്കൗണ്ട്. നമ്പർ– 67254706246

ഐഎഫ്എസ്‌സി നമ്പർ– SBIN 0070861

ഫോൺ: 9496020378

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com