ADVERTISEMENT

പാലാ ∙ നാന്ധി വാതം, ശരീരത്തിൽ രക്തം കുറയുക, യൂട്ട്രസിൽ മുഴ, മൂക്കിനകത്ത് ദശ വളരുക തുടങ്ങിയ രോഗങ്ങളാൽ വലയുകയാണ് ‍പ്രവിത്താനം മുരിങ്ങയിൽ ഓമന ജോസ്. കഴിഞ്ഞ 22 വർഷമായി ചികിത്സയിലാണ് ഓമന. ഇതിനിടയിൽ ഹാർട്ട് അറ്റാക്കും ഉണ്ടായി. 2 ബ്ലോക്കുകളാണ് ഉള്ളത്. 2 കാലിന്റെയും മുട്ടിന് താഴേക്ക് ചികിത്സിച്ചെങ്കിലും രോഗം കുറഞ്ഞില്ല. നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഇപ്പോൾ. അസ്ഥി പൊടിയുന്ന രോഗമാണെന്നു കണ്ടെത്തി. അമൃത ഉൾപ്പെടെ ഒട്ടേറെ ആശുപത്രികളിൽ ചികിത്സിച്ചു. 5 ശസ്ത്രക്രിയ നടത്തി. സ്വന്തമായി ഉണ്ടായിരുന്ന സ്ഥലവും വീടുമെല്ലാം ചികിത്സക്കായി ആദ്യം പണയപ്പെടുത്തുകയും പിന്നീട് വിൽക്കുകയും ചെയ്തു. കാലിൽ പഴുപ്പു കയറിയതോടെ വലതു കാലിന്റെ 4 വിരലുകൾ മുറിച്ചു നീക്കി. 

കാലിന്റെ മുട്ടിന് താഴോട്ട് രക്തയോട്ടമില്ല. ഇടതുകാലിൽ നിന്ന് ഞരമ്പ് എടുത്ത് വലതു കാലിൽ പിടിപ്പിക്കുക മാത്രമാണ് പോംവഴിയെന്നും ഞരമ്പുകളെല്ലാം തകറാറിലാണെന്നും ഡോക്ടർമാർ പറയുന്നു. 6-ാമത്തെ ഓപ്പറേഷനാണ് ഇനി ചെയ്യേണ്ടത്. വീടിന്റെ വാടക കൊടുക്കാൻ പോലും കൂലിപ്പണിക്കാരനായ എം.ജെ.ജോസിനു കഴിയുന്നില്ല. 2 മക്കളും ജോലി ചെയ്ത് ലഭിക്കുന്ന വേതനം ചികിത്സയ്ക്കായി ചെലവഴിക്കുകയാണ്. ഓമനയ്ക്കിപ്പോൾ ഇരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയാണ്. ശസ്ക്രിയയ്ക്കും ആശുപത്രി ചെലവുകൾക്കുമെല്ലാമായി 3 ലക്ഷത്തിലേറെ രൂപ വേണ്ടി വരും. ഓമനയുടെ ചികിത്സയ്ക്കായി സുമസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. ഭർത്താവ് എം.ജെ. ജോസിന്റെ പേരിൽ ഫെഡറൽ ബാങ്ക് കൊല്ലപ്പള്ളി ശാഖയിൽ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. ജോസിന്റെ ഫോൺ നമ്പർ: 9605960881

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ ഫെഡറൽ ബാങ്ക്, കൊല്ലപ്പള്ളി ശാഖ

∙ അക്കൗണ്ട് നമ്പർ: 11060100074757

∙ IFSC: FDRL 0001106

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com