കോട്ടയം ∙ പേരുപോലെ അവൾ ഒരു മാലാഖ കുട്ടിയാണെങ്കിലും ജീവിതത്തിൽ അവൾ ഒരു മഹാറാണിയല്ല. ജന്മനാൽ അമിതമായി തലവളരുന്ന രോഗവുമായി ജനിച്ച ‘മാലാഖ മഹാറാണി അയ്യർ’ക്ക് നാല് വയസുണ്ട്. എന്നാൽ തലച്ചോറിലുള്ളിലെ വെള്ളക്കെട്ടുമൂലം അമിതമായി തലവളരുന്ന രോഗവുമായി പിറന്നു വീണ ഈ പിഞ്ചു കുഞ്ഞിന് കിടക്കയിൽ നിന്ന് എഴുന്നേറ്റിരിക്കാൻ പോലും കഴിയുന്നില്ല. ആലപ്പുഴ ആര്യാട് പഞ്ചായത്തിലെ അനിശ്രീ അയ്യർരുടെയും നിഷയുടെയും മകളാണ് ഈ മാലാഖകുട്ടി.
അനിശ്രീയെ എടുത്തു വളർത്തിയ കുടുംബം പോറ്റിവളർത്തിയതല്ലാതെ സ്വത്ത് ഒന്നും നൽകിയില്ല. ഇതോടെയാണ് പ്രായപൂർത്തിയായതോടെ അനിശ്രീക്ക് കൂലിപണിയുമായി ഇറങ്ങേണ്ടിവന്നത്. ജീവിത യാത്രയ്ക്കിടെ കണ്ടുമുട്ടിയ നിഷാ ദേവകി ആചാരിയെ ജീവിത സഖിയാക്കി. അതിനിടെയാണ് മാലാഖ മഹാറാണി ജനിച്ചത്. ഗർഭാവസ്ഥയിൽ തന്നെ കുട്ടിയുടെ തലയുടെ അമിത വളർച്ച ഡോക്ടർമാർ കണ്ടെത്തിയിരുന്നു. കുട്ടി ജനിച്ച ശേഷം അലോപ്പതിയും ആയുർവേദവുമായി നാല് വർഷം തള്ളി നീക്കി. ആലപ്പുഴ മെഡിക്കൽ കോളജിലും തൊടുപുഴയിലെ ആയുർവേദ കേന്ദ്രത്തിലുമായിരുന്നു ചികിൽസ. എന്നാൽ ഒരു ചികിൽസാ പുരോഗതിയുമില്ലാതെ വന്നതോടെ പ്രതീക്ഷ നശിച്ച മാതാപിതാക്കളെ കണ്ണീരിലാണ്. എന്നാൽ ഇതൊന്നുമറിയാതെ മാലാഖ കുട്ടി കിടക്കയിൽ മറ്റുളളവരെ നോക്കി ചിരി തൂകി കഴിയുകയാണ്.
ഇനിയും മാലാഖയ്ക്ക് ഒരു മേജർ ശസ്ത്രക്രിയ മാത്രമാണ് ചെയ്യാനുള്ളതെന്നാണ് ഇപ്പോൾ ഡോക്ടർമാർ ചൂണ്ടികാട്ടുന്നത്. എന്നാൽ ഇതിന് അഞ്ചു ലക്ഷം രൂപയോളം രൂപ ചെലവാകും. സ്വന്തമായി വീടുപോലുമില്ലാതെ വാടക വീട്ടിൽ കഴിയുന്ന അനിശ്രീയ്ക്ക് ഇതേപ്പറ്റി ചിന്തിക്കാൻ പോലും കഴിയില്ല. മാലാഖയുടെ ജനനം മുതൽ ഇതുവരെ വൻ തുകയാണ് ചികിൽസയ്ക്കായി ചെലവായത്. ഈ പണം കൂലിപ്പണി എടുത്തും നാട്ടുകാരുടെയും സംഘടനകളുടെയും സഹായം കൊണ്ടാണ് സമാഹരിച്ചത്. എന്നാൽ മലാഖയെ ഇനിയും എഴുന്നേറ്റ് നടക്കുന്ന മഹാറാണിയായി കാണണമെന്നുളള അപേക്ഷയോടെ സുമനസുകൾക്കു മുന്നിൽ അനിശ്രീ കാരുണ്യത്തിനായി കരങ്ങൾ നീട്ടുകയാണ്.
വിലാസം
അനിശ്രീ അയ്യർ (പിതാവ്),
തിരുവിതാംകൂർ ശ്രീകോവിൽ(വാടകവീട്),
ആയുർവേദ മന,
ആര്യാട്, കോമളപുരം, ആലപ്പുഴ.
ബാങ്ക് : ഫെഡറൽ ബാങ്ക്, മണ്ണഞ്ചേരി ബ്രാഞ്ച്, ആലപ്പുഴ,
നിഷ കെ.കെ,
അക്കൗണ്ട് നമ്പർ: 12510100169188,
ഐഎഫ്സി കോഡ്: എഫ്ഒആർഎൽ0001251.
ഫോൺ: 7736760398.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.