Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌ഇവർക്കു ഇനിയും ജീവിക്കണം, നിങ്ങൾ സഹായിക്കില്ലേ ?

nirmala-devi

കോട്ടയം∙ കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന നിർധനയായ വീട്ടമ്മ സുമനസുകളുടെ കാരുണ്യം തേടുന്നു. നട്ടാശേരി പാറമ്പുഴ കൃഷ്ണവിലാസത്തിൽ പി.എം. കൃഷ്ണൻകുട്ടി നായരുടെ ഭാര്യ പി. നിർമലാ ദേവി (54) യാണ് അസുഖം മൂലം കഷ്ടപ്പെടുന്നത്. രണ്ടരവർഷമായി രോഗം ബാധിച്ചിട്ട്. ആദ്യം ഒരു ശസ്ത്ര ക്രിയ കഴിഞ്ഞു. ഇതിന്റെ തുടർ ചികിത്സകളും മരുന്നുകളുമായി കഴിയുകയായിരുന്നു. എന്നാൽ ഭേദപ്പെട്ടുവെന്നു കരുതിയ അസുഖം വീണ്ടും തലപൊക്കി. നട്ടെല്ലി നെയും മറ്റും ബാധിച്ചു. നിരന്തരമായ കീമോയും റേഡിയേഷനും ഇവരെ വല്ലാതെ തളർത്തി.

ശാരീരിക ക്ഷീണത്തിനു പുറമേ സാമ്പത്തിക ക്ലേശം കൂടിയായതോടെ ഈ കുടുംബം തീർത്തും ബുദ്ധിമുട്ടിലാണ്. നിത്യവുമുള്ള മരുന്നിനു പോലും പണം കടം വാ ങ്ങേണ്ട അവസ്ഥയിലാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയാണ് ഇപ്പോൾ. റിട്ട. അധ്യാപകനായ കൃഷ്ണൻകുട്ടിനായരുടെ കൈവശമുള്ള സമ്പാ ദ്യം മുഴുവൻ തീർന്നു. ജോലി സമയത്തും വിധി ഇദ്ദേഹത്തെ വേട്ടയാടിയിരുന്നു. ഉറ്റ സുഹൃത്തിനു വായ്പയെടുക്കാൻ ജാമ്യം നിന്നു. വായ്പയെടുത്തയാൾ പെട്ടെ ന്നു മരിച്ചു.

തുകമുഴുവൻ ശമ്പളത്തിൽ നിന്നു ഗഡുക്കളായി പിടിച്ചു. അന്നു മുതൽ പിശുക്കി ജീവിച്ചാണ് ഇതുവരെ എത്തിയത്. അപ്പോഴാണ് ഇടിത്തീ പോലെ അ സുഖം വീണ്ടും ആക്രമിച്ചത്. ഭാര്യയുടെ അസുഖത്തിന്റെ കാഠിന്യത്തിനു മുന്നിൽ കൃഷ്ണൻകുട്ടി നായരുടെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഇപ്പോൾ പുറത്തു പറയാറേയില്ല. ഇതിനു വേണം മാസന്തോറും നല്ലയൊരു തുക, മരുന്നു വാങ്ങാൻ. വാടക വീട്ടിലാണ് താമസം. മറ്റുള്ളവരുടെ സാമ്പത്തിക സഹായം ഇല്ലാതെ മു ന്നോട്ടു പോകാനാവാത്ത അവസ്ഥയിലാണ്. സഹായം പ്രതീക്ഷിച്ച് എസ്ബിടി കൂരോപ്പട ശാഖയിൽ കൃഷ്ണൻകുട്ടിനായരുടെയും ഭാര്യ നിർമലാ ദേവിയുടെയും പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് വിവരങ്ങൾ: ബാങ്ക് – എസ്ബിടി, ശാഖ: കൂരോപ്പട. അക്കൗണ്ട് നമ്പർ: 57062814868. ഐഎഫ്എസ്‌സികോഡ്: എസ്ബിടിആർ 0000363. മേൽവിലാസം: പി.എം. കൃഷ്ണൻകുട്ടി നായർ, കൃഷ്ണവിലാസം, പാറമ്പുഴ (പി.ഒ), നട്ടാശേരി. കോട്ടയം. ഫോൺ: 8606676047.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.