Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാധാകൃഷ്ണൻ സുമനസുകളുടെ സഹായം തേടുന്നു

Radhakrishnan P

ആറു വർഷമായി വേദനയുടെ ലോകത്ത് നരകജീവിതം നയിക്കുന്ന പാലാ നിവാസി പി രാധാകൃഷ്ണൻ ഒരിറ്റു കരുണയ്ക്കായി ദാഹിക്കുകയാണ്. ഒരു വാഹനാപകടത്തിൽ തുടയിലുണ്ടായ ഒടിവിന് മുറിവുണങ്ങാതെ മെഡിക്കൽ കോളജിലെ ഡോക്ടർമാർ പ്ലാസ്റ്ററിട്ടതിനെ തുടർന്നാണ് കാൽ പഴുത്ത് ഗുരുതരാവസ്ഥയിലായത്. പരസഹായമില്ലാതെ എഴുനേൽക്കാൻ പോലുമാവാതെ വേദന കടിച്ചമർത്തി വിധിയെ ശപിക്കുകയാണ് രാധാകൃഷ്ണൻ. ഇപ്പോൾ പത്ത് ശസ്ത്രക്രിയകൾ കഴിഞ്ഞു. ഇതിനായി പതിനഞ്ച് ലക്ഷം രൂപയോളം മുടക്കി.

ഇപ്പോൾ കിടപ്പാടം പണയത്തിലായതിനാൽ നിത്യജീവിതം തള്ളിനീക്കാൻ പെടാപ്പാട് പെടുകയാണ്. ഭാര്യ ഒരു ഹോസ്റ്റലിൽ ജോലിക്കു പോകുന്നുണ്ടെങ്കിലും കടം തന്നവരെ തൃപ്തിപ്പെടുത്താനും ചികിൽസാ ചെലവിനും വീട്ടുചെലവിനും വേണ്ട പണം വളരെ കൂടുതലാണ്. ഒരു ദിവസത്തെ മരുന്നിന് തന്നെ ഇരുനൂറോളം രൂപ വേണം.

ലോണെടുത്ത ബാങ്കിൽ നിന്നുള്ള നടപടി ഉടനുണ്ടാവും. നാട്ടുകാരും ചില സംഘടനകളും കുറച്ച് പണം നൽകിയെങ്കിലും അവരുടെ പരിധികൾക്കപ്പുറമുള്ള സഹായമാണ് രാധാകൃഷ്ണന്റെ ജീവൻ നിലനിർത്താനാവശ്യം. വാഹനാപകടത്തിൽ ഇടിച്ചു തകർന്നത് രാധാകൃഷ്ണന്റെ കുടുംബ ജീവിതമാണ്. പാലാ എസ്ബിടിയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. സുമനസുകൾക്ക് സഹായിക്കാം. a/c no. 67184463369, ifsc code- SBTR0000120; PHONE 9961694798

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.