കൊളംബോ∙ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ശ്രീലങ്കയുടെ കളിക്കാരുമായി വാഗ്വാദത്തിലേർപ്പെട്ട ഇന്ത്യയുടേ പേസ് ബോളർ ഇഷാന്ത് ശർമയെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അടുത്ത ഒരു ടെസ്റ്റിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇതുമൂലം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നവംബർ അഞ്ചിന് മൊഹാലിയിൽ തുടങ്ങുന്ന ആദ്യ ടെസ്റ്റിൽ ഇഷാന്തിന് കളിക്കാനിവില്ല.
മൽസരത്തിനിടെ ഇഷാന്തിന്റെ ദേഹത്തുതട്ടിയ ശ്രീലങ്കയുടെ ദിനേഷ് ചമിണ്ഡലിനെ ഒരു ഏകദിന മൽസരത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ലാഹിരു തിരിമന്നെ, പ്രസാദ് എന്നിവരുടെ മാച്ച് ഫീയിൽ പകുതി പിഴയായി ഈടാക്കാനും തീരുമാനിച്ചു. പെരുമാറ്റദൂഷ്യത്തിന് ശർമ നടപടി നേരിടുന്നത് ഇതു മൂന്നാം തവണയാണെന്നും കൗൺസിൽ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.