ADVERTISEMENT

∙ ആനന്ദ്: വഴികൾ തന്നെയായിരുന്നു എന്റെ വഴികാട്ടികൾ. ഞാൻ നടന്നുപോന്ന വഴികൾ. അവിടെ കണ്ടുമുട്ടിയവരിൽ സഹപ്രവർത്തകരും തൊഴിലാളികളും പട്ടാളക്കാരും അഭയംതേടി വന്നവരും ഒക്കെയുണ്ടായിരുന്നു. ഈ വലിയ ആൾക്കൂട്ടം വഴികൾ നീളുംതോറും പേനയിലും മഷിയിലും നടന്നുകയറി. ‘ആൾക്കൂട്ടം’ ഉണ്ടായി. യാത്രക്കാർ വേഷംമാറി കഥാപാത്രങ്ങളും പുതിയ കൂട്ടുകാരുമായി.

∙ കൽപറ്റ നാരായണൻ: ഇന്ത്യയിൽതന്നെ സരസ്വതി ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് വികെഎന്നിനൊപ്പമാണ്. പക്ഷേ, സരസ്വതി സമ്മാൻ അദ്ദേഹത്തിന് ഇല്ല. എഴുത്തച്ഛൻ പുരസ്കാരത്തിന്, വികെഎന്നിനായിരുന്നു പ്രഥമ യോഗ്യത. ഇന്നതു ഭാഷാപരമായി ഒരടി ഉയരത്തിൽപോലും പറക്കാൻ ശേഷിയില്ലാത്തവർക്കുള്ള ധനസഹായമായി മാറിയിരിക്കുന്നു.

∙ മാമുക്കോയ: സംസ്ഥാന യുവജനോത്സവത്തിൽ ഇല്ലാത്ത ഒരിനം എന്നു മെനക്കെട്ട് കണ്ടുപിടിച്ചവരാണ് പഴയിടം നമ്പൂതിരിയെ വിമർശിച്ചത്. എന്തിനെയെങ്കിലും വിമർശിക്കണമല്ലോ. അപ്പോൾ പഴയിടത്തിനു കിടക്കട്ടെ വിമർശനം എന്നു ചിലർ തീരുമാനിച്ചു. അർഹരല്ലാത്ത ആളുകളാണ് പഴയിടത്തെ വിമർശിച്ചത്. എല്ലാ നല്ല കാര്യങ്ങൾക്കും അപശബ്ദങ്ങൾ ഉണ്ടാക്കുന്ന ചിലരുണ്ട്.

∙ കെ.ഇ.എൻ. കുഞ്ഞഹമ്മദ്: പല പരീക്ഷണങ്ങൾക്കും വേദിയാവാനുള്ള യുവജനോത്സവത്തിൽ ഭക്ഷണകാര്യത്തിൽ മാത്രം ഒരു പരീക്ഷണവും ഇല്ല! ഒരു ഉത്സവദിനത്തിലെങ്കിലും ഓരോരുത്തർക്കും അവരുടെ രുചിക്കനുസരിച്ചു ഭക്ഷണം കൊടുക്കാൻ സന്നദ്ധമാവാത്തവർക്ക് മറ്റെന്തുണ്ടെങ്കിലും ‘കലാബോധം’ കഷ്ടിയാണ്.

∙ അഡ്വ. കാളീശ്വരം രാജ്: തിരഞ്ഞെടുപ്പു കമ്മിഷൻ മുതൽ അന്വേഷണ ഏജൻസികൾ വരെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായ സ്ഥിതിക്ക് ഭരണഘടനാ കോടതികളിൽ ന്യായാധിപന്മാരെക്കൂടി കേന്ദ്രം നിശ്ചയിക്കുന്ന അവസ്ഥ വന്നാലുള്ള സ്ഥിതി ആലോചിക്കാവുന്നതേയുള്ളൂ! 

∙ അടൂർ ഗോപാലകൃഷ്ണൻ: എനിക്കു തൃപ്തിയില്ലാതെ ഒരു കാര്യവും ഞാൻ ചെയ്യില്ല. പൂർണ തൃപ്തിയോടെയാണ് ഓരോ സിനിമകളും ചെയ്തിട്ടുള്ളത്. അതിൽ ആരെങ്കിലും കുറ്റം പറഞ്ഞാൽ അവരുടെ അറിവുകേടാണെന്ന് എനിക്കറിയാം. ഈ പറയുന്നവരെക്കാളും സിനിമയെപ്പറ്റി എനിക്കറിയാം എന്നുള്ളതുകൊണ്ടാണ്. അഹങ്കാരം പറയുന്നതല്ല; ഉള്ളതു പറയുന്നതാണ്.

∙ രമേഷ് പിഷാരടി: ചിരി പൊളിറ്റിക്കലി കറക്ട് ആയിരിക്കണം എന്നുതന്നെ വിശ്വസിക്കുന്ന ആളാണു ഞാൻ. അതെക്കുറിച്ച് അറിവില്ലാത്ത കാലത്ത് മറിച്ചു ചെയ്തിട്ടുണ്ടെങ്കിലും. പക്ഷേ, എല്ലാറ്റിലും ജഡ്ജ്മെന്റൽ ആയാൽ ആസ്വാദനം കുറയും. നമുക്ക് ഈ ഭൂമിയിൽനിന്നു മാത്രമേ തമാശയെടുക്കാൻ പറ്റൂ.

∙ ശ്യാം പുഷ്കരൻ: സിനിമയിൽ എന്താണു സംഭവിക്കുന്നതെന്ന് ഇപ്പോഴത്തെ ആളുകൾക്കു നന്നായി അറിയാം. സിനിമയൊരു മായികലോകമാണെന്ന ധാരണയൊക്കെ മാറി. ശ്രമിച്ചാൽ ആർക്കും എത്തിപ്പെടാവുന്ന മേഖലയാണു സിനിമയെന്നു മനസ്സിലാക്കിക്കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.

English Summary : Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com