ADVERTISEMENT

2023

ഒക്ടോബർ 7: തെക്കൻ ഇസ്രയേലിൽ ഹമാസ് മിന്നലാക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടു. 1100 പേർക്കു പരുക്കേറ്റു. 250 പേരെ ഹമാസ് ബന്ദികളാക്കി. 

ഒക്ടോബർ 8: ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ ഗാസയിലേക്കുള്ള വൈദ്യുതി വിഛേദിച്ചു. ഇസ്രയേൽ വ്യോമാക്രമണവും ഉപരോധവും ശക്തമാക്കിയതോടെ ഗാസയിൽനിന്ന് അഭയാർഥിപ്രവാഹം.

ഒക്ടോബർ 14 : വടക്കൻ ഗാസയിൽനിന്ന് ഒഴിഞ്ഞുപോകാനുള്ള ഇസ്രയേലിന്റെ അന്ത്യശാസനത്തെത്തുടർന്നു തെക്കൻ ഭാഗത്തേക്കു പലസ്തീൻകാരുടെ കൂട്ടപ്പലായനം.  

ഒക്ടോബർ 24 : ഗാസയിൽ മൂന്നിൽരണ്ട് ആരോഗ്യകേന്ദ്രങ്ങളും അടച്ചു.  

ഒക്ടോബർ 28 : ജീവകാരുണ്യസഹായമെത്തിക്കാൻ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടന പ്രമേയം പാസാക്കി. വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നു.

നവംബർ 23: ഖത്തറിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഒരാഴ്ച നീണ്ട വെടിനിർത്തലിനിടെ 105 ബന്ദികളെ ഹമാസ് വിട്ടയച്ചു. 240 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.

ഡിസംബർ 1: ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചു. ഗാസയിൽ മരണം 15,000 കടന്നു.

2024

ജനുവരി 2 : ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അൽ അരൂരി അടക്കം 4 പേർ കൊല്ലപ്പെട്ടു.

ജനുവരി 21: ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 25,000 കടന്നു.

ഫെബ്രുവരി 14: കയ്റോയിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടു.

മാർച്ച് 9: ഹമാസ് നേതൃനിരയിലെ രണ്ടാമനായ മർവൻ ഈസ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

മാർച്ച് 25: ഗാസയിൽ വെടിനിർത്തലും ജീവകാരുണ്യ സഹായമെത്തിക്കലും ആവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കി. 15 അംഗ സമിതിയിലെ 14 രാജ്യങ്ങളും അനുകൂലിച്ചു; യുഎസ് വിട്ടുനിന്നു.

ഏപ്രിൽ 7: യുദ്ധം 6 മാസം പിന്നിട്ടതോടെ ഗാസയിൽ 84% ആശുപത്രികളും തകർന്നു.

മേയ് 12: കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 35,000 കടന്നു.

ജൂലൈ 31: ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയ ഇറാൻ സന്ദർശനത്തിനിടെ കൊല്ലപ്പെട്ടു.

ഓഗസ്റ്റ് 26: യുഎസ്, ഖത്തർ, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയിൽ നടത്തിയ സമാധാന ചർച്ച പരാജയം.

സെപ്റ്റംബർ 1: പലസ്തീനിൽ പോളിയോ വാക്സിനേഷനായി ദിവസവും പകൽ 8 മണിക്കൂർ വെടിനിർത്തലിനു ഹമാസും ഇസ്രയേലും തയാറായതോടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വാക്സീൻ വിതരണം.

സെപ്റ്റംബർ 2: ബന്ദികളുടെ മോചനത്തിൽ പരാജയപ്പെട്ടെന്നാരോപിച്ച് ഇസ്രയേലിൽ പ്രക്ഷോഭം. 

സെപ്റ്റംബർ 17-18: ഇറാൻ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടു ലബനനിലും സിറിയയിലും ഇസ്രയേൽ നടത്തിയ സ്ഫോടനങ്ങളിൽ മൂവായിരത്തോളം പേജറുകളും വോക്കിടോക്കികളും പൊട്ടിത്തെറിച്ചു.  

സെപ്റ്റംബർ 27: ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.

ഒക്ടോബർ 1: ഇസ്രയേലിലേക്ക് ഇറാൻ മിസൈലാക്രമണം. ലബനനിൽ ഇസ്രയേൽ കരമാർഗം ആക്രമണം തുടങ്ങി.

ഒക്ടോബർ 7: യുദ്ധത്തിന് ഒരു വർഷം

ഒക്ടോബർ 17: വടക്കൻ ഗാസയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ ഹമാസ് മേധാവി യഹ്യ സിൻവർ കൊല്ലപ്പെട്ടു.

നവംബർ 6: ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പുറത്താക്കി. 

നവംബർ 9: വെടിനിർത്തൽ ചർച്ചയുടെ മധ്യസ്ഥതയിൽനിന്നു പിന്മാറുന്നുവെന്ന് ഖത്തർ.

നവംബർ 27: ഇസ്രയേലും ലബനനിലെ ഹിസ്ബുല്ലയും തമ്മിൽ താൽക്കാലിക വെടിനിർത്തൽ. യുഎസിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിലായിരുന്നു ചർച്ചകൾ.

ഡിസംബർ 16: ഗാസയിൽ മരണം 45,000 കടന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി യുഎസ്, ഖത്തർ, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥശ്രമങ്ങൾ ഊർജിതമായി.

2025

ജനുവരി 8: ബന്ദികളെ കൈമാറുന്നതിൽ ഹമാസ് പരാജയപ്പെട്ടാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ‍‍ഡോണൾഡ് ട്രംപ്.

ജനുവരി 11: ട്രംപ് ചുമതലയേൽക്കുന്ന 20നു മുൻപ് സമാധാനക്കരാറിൽ ധാരണയിലെത്താൻ അവസാനഘട്ട ചർച്ച. 

ജനുവരി 15: വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് ഖത്തർ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

English Summary:

Gaza War Timeline : The Gaza War, beginning October 7, 2023, witnessed a devastating conflict between Israel and Hamas, resulting in a massive loss of life and widespread destruction. The war's timeline includes numerous ceasefires, failed negotiations, and escalating violence, leading to a protracted humanitarian crisis.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com