ADVERTISEMENT

∙ ജോലി സ്ഥലത്തെ ലൈംഗിക പീഡനങ്ങളിൽനിന്നു സ്ത്രീകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ജോലി സ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹരിക്കലും) നിയമം’ 2013ൽ രാജ്യത്തു നടപ്പാക്കിയത്.

∙ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ മുതൽ ചെറിയ പെട്ടിക്കടകൾ വരെ ഈ നിയമത്തിന്റെ പരിധിയിൽ വരും.

∙ സ്ഥിര/താൽക്കാലിക ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാർക്കു മാത്രമല്ല വിവിധ ആവശ്യങ്ങൾക്കായി ഇവിടെയെത്തുന്ന സ്ത്രീകൾക്കും സംരക്ഷണം ലഭിക്കും.

∙ വീടുകളിൽ പ്രതിഫലത്തിനായി ജോലി ചെയ്യുന്ന സ്ത്രീകളെയും നിയമപരിധിയിൽപെടും.

ലൈംഗിക പീഡനം തടയൽ:‌ നടപടിയെടുക്കാൻ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി

തൊഴിലിടങ്ങളിലെ പരാതി പരിശോധിക്കാനും നടപടി ശുപാർശ ചെയ്യാനും സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി (ഐസിസി) വേണമെന്നത് നിയമത്തിന്റെ പ്രധാന ഘടകമാണ്. ഇതിൽ വനിതകൾക്കു ഭൂരിപക്ഷമുണ്ടാകണം.

താഴെപ്പറയുന്ന പ്രവൃത്തികൾ, അവ പരോക്ഷമാണെങ്കിൽപോലും ലൈംഗിക പീഡന പരിധിയിൽ വരും

∙ലൈംഗികസ്വഭാവമുള്ള ശാരീരിക നീക്കങ്ങളും സ്പർശനങ്ങളും.

∙ ലൈംഗികമായപ്രവൃത്തികളിൽ സഹകരിക്കാൻ ആവശ്യപ്പെടുന്നത്.

∙ലൈംഗികച്ചുവയുള്ള സംഭാഷണങ്ങൾ,ചിത്രങ്ങൾ കാണിക്കൽ.

∙ലൈംഗിക സ്വഭാവമുള്ള മറ്റു പ്രവൃത്തികളും വാക്കുകളും.

∙ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായൊ മുന്തിയ പരിഗണന വാഗ്ദാനം ചെയ്യുക/ ഭീഷണിപ്പെടുത്തുക.

∙ജോലികളിൽ അനാവശ്യമായി ഇടപെടുക, അല്ലെങ്കിൽ ജോലിക്കു പ്രതികൂലമായ/ അസഹ്യമായ ചുറ്റുപാടു സൃഷ്ടിക്കുക. 

ജോലിസ്ഥലത്തെ സ്ത്രീ സുരക്ഷാ നിയമപ്രകാരമുള്ള കേസുകൾ

2018 401

2019 504

2020 485

2021 418

2022 419

English Summary:

Protecting Women at Work: Workplace women's safety is paramount under India's 2013 Sexual Harassment Act. This law establishes the Internal Complaints Committee (ICC) to address complaints and ensure a safe work environment for all women.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com