Download Manorama Online App
ഓരോ അമേരിക്കക്കാരനും ശരാശരി ഏഴ് നീല ജീൻസ് ഉണ്ടെന്നാണ് ഒരു കണക്ക്. ഒരു വർഷം 45 കോടി ജീൻസ് യുഎസിൽ മാത്രം വിറ്റഴിയുന്നു. യുഎസിലേക്ക് ജീൻസ് ഉൽപന്നങ്ങളെത്തിക്കുന്ന രാജ്യങ്ങളില് മൂന്നാം സ്ഥാനത്തുള്ളത് ബംഗ്ലദേശാണ്. യൂറോപ്പിലെ ജീൻസിന്റെ കാര്യത്തിലാകട്ടെ നമ്മുടെ ഈ അയൽരാജ്യം ഒന്നാം സ്ഥാനത്താണ്. യുഎസ് പ്രസിഡന്റ് ആയിരുന്ന നിക്സന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരിക്കെ ഹെൻട്രി കിസിഞ്ചർ (1971) ബംഗ്ലദേശിനെ ആക്ഷേപിച്ചത് രാജ്യാന്തര പിച്ചച്ചട്ടി (International Basket Case) എന്നാണ് . അതി ദരിദ്രം എന്ന അവസ്ഥയിൽനിന്ന് ഇടത്തരം വരുമാനമുള്ള രാജ്യമെന്ന വളർച്ചയിലേക്ക് (2026 ആകുമ്പോഴേയ്ക്കും) ബംഗ്ലദേശിനെ ഉയർത്തിയെടുത്തത് അവിടത്തെ സവിശേഷ കഴിവുള്ള തയ്യൽക്കാരാണ്. ബംഗ്ലദേശിലെ സർവകലാശാലങ്ങളിൽനിന്ന് ഓരോവർഷവും നൂറുകണക്കിന് ടെക്സ്റ്റൈൽ ബിരുദധാരികളാണ് പുറത്തിറങ്ങുന്നത്. ഇവർ ആധുനിക ഡിസൈനുകൾ കണ്ടെത്തുന്നു. അങ്ങനെ 52 രാജ്യങ്ങൾ ‘മെയ്ഡ് ഇൻ ബംഗ്ലദേശ്’ വസ്ത്രങ്ങൾ ധരിക്കുന്നു. പ്രതിഷേധ കാലത്ത് കറുപ്പ് ഷർട്ട് ധരിക്കുന്നവരെയാണ് കേരളത്തിൽ പൊലീസ് പിടികൂടിയിരുന്നത്. യുഎസിൽ ഒരുകാലത്ത് പ്രതിഷേധത്തിന്റെ നിറം നീലയായിരുന്നു. അൻപതുകളിൽ യുഎസിൽ നീല ജീൻസ് ധരിക്കുന്നതിന് കലാലയങ്ങൾ അടക്കം പലയിടത്തും വിലക്കുണ്ടായിരുന്നു.
പ്രതിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും വിജയിച്ച് ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന ചരിത്രമെഴുതുന്നു. 2024 ജനുവരി ഏഴിനു നടന്ന തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആരംഭിച്ച വോട്ടെണ്ണൽ 8നു പൂർത്തിയായപ്പോൾ ഭൂരിഭാഗം സീറ്റുകളിലും ഹസീനയുടെ അവാമി ലീഗിനാണു ജയം. ഏതാനും മാസങ്ങളായി പ്രക്ഷോഭങ്ങളും അക്രമങ്ങളും അരങ്ങു തകർക്കുന്ന ബംഗ്ലദേശിൽ വോട്ടെടുപ്പിനോടനുബന്ധിച്ചും അക്രമങ്ങൾക്ക് കുറവില്ലായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ബംഗ്ലദേശിൽ ജനാധിപത്യധ്വംസനവും പ്രതിപക്ഷത്തെ അടിച്ചമർത്തലും ശക്തമാകുന്നുവെന്ന് ആരോപിച്ച് യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ മുറുമുറുക്കുമ്പോൾ ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ ശക്തമായ പിന്തുണയാണ് ഹസീന സർക്കാരിന്.
ബംഗ്ലദേശിന്റെ രാഷ്ട്രപിതാവ് മുജീബുർ റഹ്മാനും കുടുംബാംഗങ്ങളും കൊല ചെയ്യപ്പെട്ടപ്പോൾ ബാക്കിയായത് അദ്ദേഹത്തിന്റെ രണ്ടു പെൺമക്കൾ മാത്രമായിരുന്നു. അതിൽ ഒരു മകൾ ഷെയ്ഖ് ഹസീന ബംഗ്ലദേശ് പ്രധാനമന്ത്രിയാണ്. 2024 ജനുവരിയിൽ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ, നാലാം തവണയും സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഷെയ്ഖ ഹസീനയും അവരുടെ പാർട്ടി അവാമി ലീഗും. 76 വയസ്സായി ഷെയ്ഖ് ഹസീനയ്ക്ക്. മകൾ സൈമ വസിദിന് 50ഉം.
ന്യൂഡൽഹി ∙ 1971 ലെ ഇന്ത്യ–പാക്ക് യുദ്ധത്തിലെ വീരയോദ്ധാവായ ബിഎസ്എഫ് (റിട്ട.) നായിക് ഭൈരോൺ സിങ് രാത്തോഡ് (81) അന്തരിച്ചു. രാജസ്ഥാനിലെ ലോംഗെവാലെ പോസ്റ്റിൽ പാക്ക് സേനയുടെ കടന്നാക്രമണത്തെ തടുത്തുനിർത്തിയ രാത്തോഡിന്റെ ധീരതയാണു സുനിൽ ഷെട്ടി നായകനായ ‘ബോർഡർ’ എന്ന സിനിമയിൽ ആവിഷ്കരിച്ചത്.
വാടാനപ്പള്ളി ∙ അര നൂറ്റാണ്ട് മുൻപ് യുദ്ധത്തിൽ ‘മരിച്ച്’ പിന്നീട് തിരിച്ചുവന്ന ജോസ് തിരിച്ചുവരവ് ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. ഇന്ത്യൻ സൈന്യത്തിൽ ജവാൻ ആയിരുന്ന നെല്ലിശേരി ജോസ് (87) ഇന്നലെ അന്തരിച്ചു. 1971ൽ ബംഗ്ലദേശ് യുദ്ധത്തിനിടെ മരിച്ചതായി അന്ന് ബന്ധുക്കൾക്കു വിവരം ലഭിച്ചെങ്കിലും ജോസ് പിന്നീട്