ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി പ്രേംകുമാർ ധൂമൽ പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ മുഖ്യമന്ത്രി ആയേക്കും. മുതിർന്ന എംഎൽഎ ജയറാം താക്കൂറും പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹിമാചലിലേക്കു ബിജെപി നിരീക്ഷകരായി കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, നരേന്ദ്ര സിങ് തോമർ എന്നിവരെ നിയോഗിച്ചു.
ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി യെ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി, പാർട്ടി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവരാണു പാർട്ടി നിരീക്ഷകർ.