Download Manorama Online App
‘പ്രതീക്ഷിച്ചതു’ പോലെത്തന്നെ എല്ലാം സംഭവിച്ചു. റഷ്യയുടെ പ്രസിഡന്റായി വീണ്ടും വ്ളാഡിമിർ പുട്ടിൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പുട്ടിനു ലഭിച്ചത് 87 ശതമാനത്തോളം വോട്ട്. ആകെ വോട്ട് ചെയ്തവരിൽ 7.6 കോടി പേരും പിന്തുണച്ചത് പുട്ടിനെ. ഇന്നേവരെ അദ്ദേഹത്തിനു ലഭിച്ചതിൽവച്ച് ഏറ്റവും വലിയ വോട്ടുനില. പ്രതിപക്ഷവും മിക്ക പാശ്ചാത്യ രാജ്യങ്ങളും പുട്ടിന്റെ വിജയത്തെ അപലപിക്കുകയാണുണ്ടായത്. രാജ്യത്ത് തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെല്ലാം, പ്രതിപക്ഷ നേതാവിനെ വരെ, അടിച്ചമർത്തിയ പുട്ടിന് വിജയം ഉറപ്പാണെന്നത് വ്യക്തമായിരുന്നു. എന്നാൽ ഇത്രയേറെ വലിയ വിജയമുണ്ടായത് അദ്ദേഹത്തിന്റെ ജനപിന്തുണ വ്യക്തമാക്കുന്നുവെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞത്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും പുട്ടിനെ പ്രശംസിച്ചു, ആശംസകളറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ വരാനിരിക്കുന്ന, ദീർഘകാലത്തേയ്ക്കുള്ള നയതന്ത്രപരമായ ബന്ധത്തിൽ പ്രതീക്ഷ അർപ്പിക്കുന്നെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പുട്ടിനെ അദ്ദേഹം ‘എക്സി’ലെ പോസ്റ്റിൽ അഭിനന്ദിക്കുകയും ചെയ്തു. മാർച്ച് 15,16,17 തീയതികളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലം പുറത്തുവന്നപ്പോൾ 87.28 ശതമാനം വോട്ടു നേടിയാണ് പുട്ടിൻ പ്രസിഡന്റ് സ്ഥാനം നിലനിർത്തിയത്. പുട്ടിൻ തന്നെ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി അനുസരിച്ച് ഇനി ആറു വർഷം കൂടി അധികാരത്തിൽ തുടരാം. അതോടെ ജോസഫ് സ്റ്റാലിനു ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യയുടെ ഭരണാധികാരിയായ വ്യക്തി എന്ന ബഹുമതിയും പുട്ടിനു സ്വന്തമാകും. ഇത് അഞ്ചാം തവണയാണ് എഴുപത്തിയൊന്നുകാരനായ പുട്ടിൻ അധികാരത്തിലെത്തുന്നത്.
മോസ്കോ∙ മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി വ്ളാദിമിർ പുട്ടിൻ. അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റാകുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിറകേയാണ് ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പുട്ടിൻ രംഗത്തെത്തിയത്. റഷ്യയും യുഎസ് നേതൃത്വം നൽകുന്ന നാറ്റോ സഖ്യവും തമ്മിലുള്ള സംഘർഷം മൂന്നാംലോക
മോസ്കോ ∙ റഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാനദിവസമായ ഇന്നലെയും ഡ്രോണുകളുപയോഗിച്ചുളള ആക്രമണം തുടർന്ന് യുക്രെയ്ൻ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായ വോട്ടെടുപ്പ് അട്ടിമറിക്കാൻ യുക്രെയ്ൻ ശ്രമിക്കുന്നതായി റഷ്യ ആരോപിച്ചു.
മോസ്കോ∙ യുക്രെയ്നില്‍ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് മുന്നറിയിപ്പു നല്കി പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്. അമേരിക്ക യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ചാല്‍ യുദ്ധത്തിന്റെ രൂപം മാറുമെന്നും പുട്ടിന് പറഞ്ഞു. നിലവില്‍ ആണവയുദ്ധത്തിന്റെ അവസ്ഥ ഇല്ല. എന്നാല്‍ സൈനിക, സാങ്കേതിക കാഴ്ചപ്പാടില്‍ ഞങ്ങള്‍
വാഷിങ്ടൻ∙ യുക്രെയ്നിൽ 2022ൽ റഷ്യ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന് കരുതിയിരുന്നതായി യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രി
തിരുവനന്തപുരം / ന്യൂഡൽഹി ∙ യുക്രെയ്നിൽ യുദ്ധത്തിനായി റഷ്യയ്ക്കു വേണ്ടി മനുഷ്യക്കടത്ത് നടത്തിയെന്ന കേസിൽ തിരുവനന്തപുരം തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ അടച്ചുപൂട്ടി. രേഖകൾ പിടിച്ചെടുത്തു. ഈ ഏജൻസികൾ വഴി റഷ്യയിലേക്കു മനുഷ്യക്കടത്തു നടന്നതായാണു സിബിഐ കണ്ടെത്തിയിരിക്കുന്നത്.
ന്യൂഡൽഹി∙ തൊഴിൽ വാഗ്ദാനം നൽകി കബളിപ്പിച്ച് ഇന്ത്യൻ പൗരന്മാരെ റഷ്യ–യുക്രെയ്ൻ യുദ്ധഭൂമിയിൽ എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടു ഏജന്റുമാർ സിബിഐ നിരീക്ഷണത്തിൽ. റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്റ്റീന, മൊയ്നുദ്ദീൻ ചിപ്പ എന്നിവരാണ് സിബിഐ നിരീക്ഷണത്തിലുള്ളത്. ഇതിൽ ചിപ്പ രാജസ്ഥാൻ സ്വദേശിയാണ്.
ഹൈദരാബാദ് ∙ യുക്രെയ്ൻ യുദ്ധമുഖത്തു റഷ്യൻ സൈന്യത്തിനൊപ്പം പോയ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫൻ (30) കൊല്ലപ്പെട്ടു. റഷ്യയിൽനിന്നു യുവാവിനെ തിരിച്ചെത്തിക്കാൻ കുടുംബാംഗങ്ങൾ എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസിയുടെ സഹായം തേടിയിരുന്നു. മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ ഉവൈസി നടത്തിയ അന്വേഷണത്തിലാണ് അസ്ഫൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.
ന്യൂഡൽഹി ∙ വിദേശകാര്യമന്ത്രി എസ്.ജയശങ്കറെ പുകഴ്ത്തി റഷ്യ. ഇന്ത്യയുടെ നടപടിയിൽ അഭിപ്രായം പറഞ്ഞ പാശ്ചാത്യ ശക്തികളോട് ‘നിങ്ങളുടെ പാട് നോക്ക്’ എന്നു ജയശങ്കർ പറഞ്ഞത് ഓർമിച്ചാണു റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് പ്രശംസിച്ചത്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങാനുള്ള
കീവ് ∙ തെക്കൻ യുക്രെയ്നിലെ തുറമുഖനഗരമായ ഒഡേസയിൽ പാർപ്പിടസമുച്ചയത്തിൽ റഷ്യ നടത്തിയ ഡ്രോണാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. യുവതിയുടെയും 4 മാസം പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹം ഇന്നലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെടുത്തതോടെയാണിത്. ഈ കുഞ്ഞിനെ കൂടാതെ 3 വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടു. ഇറാൻ നിർമിത ഷഹീദ് ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പാശ്ചത്യരാജ്യങ്ങൾ ആയുധങ്ങൾ നൽകുന്നതു വൈകിക്കുന്നത് യുക്രെയ്ൻ സേനയുടെ പ്രതിരോധം ദുർബലമായിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മരണത്തിന് പ്രതികാരമായി വെള്ളിയാഴ്ച അമേരിക്ക റഷ്യക്ക് മേൽ പുതിയൊരു ഉപരോധം ഏർപ്പെടുത്തി എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എനർജി, ഫിനാൻസ്, ഡിഫഹേൻസ്, ലോജിസ്റ്റിക്സ് , ഏവിയേഷൻ തുടങ്ങി പല മേഖലകളിലും റഷ്യക്ക് മേൽ ഉപരോധം ഉണ്ടെങ്കിലും അമേരിക്കൻ സമ്പദ്
ഡാലസ് ∙ റഷ്യൻ- യുക്രെയ്ൻ യുദ്ധത്തിന്റെ രണ്ടാം വാർഷികത്തിൽ യുക്രെയ്ന് പിന്തുണ പ്രഖ്യാപിച്ച് ഡാലസിൽ റാലി സംഘടിപ്പിച്ചു.
യുദ്ധം തകർത്തുതരിപ്പണമാക്കിയ യുക്രെയ്നിൽ നിന്ന് അവശയായ അമ്മയോടും ബാലികയായ മകളോടുമൊപ്പം രാജ്യങ്ങൾ താണ്ടി ഭാഷ പോലും പരിചയമില്ലാത്ത ഒരു രാജ്യത്ത് അഭയാർത്ഥിയായെത്തിയ മുപ്പത്തിയാറുകാരി, ഓൾഗ. അഭയം നൽകിയ ഒരു കലാഗ്രാമത്തിൽ അമ്മയെപ്പോലെ കാത്ത നെതർലൻഡ്സുകാരി മരീല്ലി. കോഴിക്കോട്ടു നടക്കുന്ന രാജ്യാന്തര കലാ ക്യാംപിൽ പങ്കെടുക്കാൻ മരീല്ലിക്ക് ക്ഷണം ലഭിച്ചപ്പോൾ ഓൾഗയെയും യുക്രെയ്ൻകാരിയായ മറ്റൊരു അഭയാർത്ഥി ഹെലേനയെയും ഒപ്പം കൂട്ടി.
കീവ്∙ റഷ്യൻ അധിനിവേശത്തിനെതിരായ യുക്രെയ്ൻ ചെറുത്തുനിൽപ് രണ്ടു വർഷം പിന്നിടുമ്പോൾ പോരാട്ടത്തിൽ വിജയിക്കുമെന്നു ജനങ്ങൾക്കു സന്ദേശം നൽകി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. യുദ്ധത്തെ ഓരോ യുക്രെയ്ൻ പൗരനും എങ്ങനെ കൈകാര്യം ചെയ്തെന്നതിൽ അഭിമാനമുണ്ടെന്നും ജനങ്ങൾക്കു നന്ദി പറഞ്ഞുള്ള വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ഒടുവിൽ അവ്ദിവ്കയും വീണു, യുക്രെയ്ൻ ആസന്നമായ തോൽവിയിലേക്ക്. യുക്രെയ്നിന്റെ പ്രതിരോധ നിരയിൽ ഏറ്റവും ശക്തമെന്നു വിലയിരുത്തപ്പെട്ടിരുന്ന ഡോണെറ്റ്സ്ക് മേഖലയിലെ അവ്ദിവ്ക എന്ന ചെറുവ്യവസായ നഗരം കടുത്ത പോരാട്ടത്തിനൊടുവിൽ റഷ്യ പിടിച്ചെടുത്തു. അതിനിടെ യുക്രെയ്ൻ സൈന്യവും പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയും തമ്മിലുള്ള ഭിന്നതയും അതിരൂക്ഷമായി. സൈനിക മേധാവിയായ വലേറി സലൂഷ്നിയെ പുറത്താക്കി ഫെബ്രുവരി 8ന് വ്ളാഡിമിർ സെലെൻസ്കി ഉത്തരവുമിറക്കി. പകരം തന്റെ വിശ്വസ്തനായ ജനറൽ ഓലെസ്കാൻഡർ സിർക്സിയെ പുതിയ കമാൻഡറായി നിയമിക്കുകയും ചെയ്തു. അമേരിക്കൻ സാമ്പത്തിക സഹായം മാസങ്ങളായി നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരുന്ന യുക്രെയ്നിനു താൽക്കാലിക ആശ്വാസമായി യൂറോപ്യൻ യൂണിയന്റെയും മറ്റും സാമ്പത്തിക സഹായ പാക്കേജും എത്തി. എന്നാൽ, യുദ്ധം രണ്ടു വർഷം പിന്നിടുമ്പോൾ ആൾബലത്തിലും ആയുധബലത്തിലും ഒരുപാടു മുന്നിൽ നിൽക്കുന്ന റഷ്യൻ സേന, യുക്രെയ്നിന്റെ പ്രതിരോധക്കോട്ടകളെ ഒന്നൊന്നായി തകർത്തു മുന്നേറ്റം തുടരുകയാണ്. ഈ മഞ്ഞുകാലത്തിനു പിന്നാലെ മേയ്, ജൂൺ മാസത്തോടെ റഷ്യൻ സേന നടത്തിയേക്കാവുന്ന വൻ സൈനിക കുതിപ്പു ഭയന്ന് നാറ്റോ സൈനിക സഖ്യം തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക അഭ്യാസത്തിനും തുടക്കം കുറിച്ചു കഴിഞ്ഞു.
യുഎൻ മനുഷ്യാവകാശ നിരീക്ഷണദൗത്യത്തിന്റെ കണക്കുകൾ പ്രകാരം യുക്രെയ്നിൽ ഇതുവരെ കൊല്ലപ്പെട്ട സാധാരണക്കാർ 10,582; പരുക്കേറ്റവർ 19,875. കൊല്ലപ്പെട്ട യുക്രെയ്ൻ സൈനികർ 35,000. ഈമാസം 14 വരെ റഷ്യൻ പക്ഷത്ത് 44,654 പേരുടെ മരണം സ്ഥിരീകരിച്ചതായി ബിബിസി ന്യൂസ് പറയുന്നു. മരണം 1.07 ലക്ഷം വരെയാകാമെന്നും അവർ പറയുന്നു. റഷ്യയ്ക്കുവേണ്ടി പൊരുതുന്ന കൂലിപ്പട്ടാളമായ വാഗ്നർ സേനയിലെ 20,000 പേർ കൊല്ലപ്പെട്ടതായി അവരുടെ തലവൻ യെവ്ഗനി പ്രിഗോഷിൻ 2023 മേയിൽ പറഞ്ഞിരുന്നു. റഷ്യൻ സേനയിൽ 1.20 ലക്ഷം പേർ കൊല്ലപ്പെട്ടതായും പ്രിഗോഷിൻ പറഞ്ഞിരുന്നു. 24 വിദേശരാജ്യങ്ങളിൽ നിന്നുള്ള 192 പേരും കൊല്ലപ്പെട്ടു. കർണാടകയിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥി നവീനും ഇക്കൂട്ടത്തിലുണ്ട്.
ഹൈദരാബാദ് ∙ ജോലിതട്ടിപ്പിന് ഇരയായ നിരവധി ഇന്ത്യക്കാർ റഷ്യ–യുക്രെയ്ൻ യുദ്ധമേഖലയിൽ കുടുങ്ങിയതായി റിപ്പോർട്ട്. റഷ്യയിൽ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം വിശ്വസിച്ചു പോയവരാണു കുടുങ്ങിയത്. തെലങ്കാന, കർണാടക, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള യുവാക്കൾക്കാണു ദുരിതം. റഷ്യയിലെ
ഹൂസ്റ്റണ്‍ ∙ യുക്രെയ്നിലെ വ്യാവസായിക നഗരമായ അവ്ദിവ്കയ്ക്കുമേൽ റഷ്യ സ്ഥാപിച്ച ആധിപത്യം യുഎസിനേറ്റ തിരിച്ചടിയായാണ് പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റുകളും.
യു കെ യ്ക്കും ജപ്പാനും പുറകേ ജർമനിയിലും കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന് അവിടത്തെ കേന്ദ്ര ബാങ്കിന്റെ പ്രതിമാസ റിപ്പോർട്ട്. ഡിമാൻഡ് കുറയുന്നതും, നിക്ഷേപം കുറയുന്നതും, വായ്പ ചെലവ് ഉയരുന്നതും സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ മുരടിപ്പിക്കുകയാണ്. രണ്ട് പാദത്തിൽ തുടർച്ചയായി സാമ്പത്തിക വളർച്ചയിൽ മുരടിപ്പ്
റഷ്യ–യുക്രൈൻ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ പരാജയപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്ന് ഇലോൺ മസ്ക്. യുക്രൈന് വേണ്ടിയുള്ള യുഎസിന്റെ ആയുധ വിതരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രൈൻ ഫണ്ടിങ് ബില്ലുമായി ബന്ധപ്പെട്ട് എക്സ് സ്പേസിൽ തിങ്കളാഴ്ച നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു
കീവ് ∙ സൈനിക അധിനിവേശത്തിലൂടെ റഷ്യ പിടിച്ചെടുത്ത മേഖലകളിൽ യുഎസ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം വ്യാപകമായതായി യുക്രെയ്ൻ സേനയുടെ രഹസ്യാന്വേഷണ റിപ്പോർട്ട്. നേരത്തേ യുക്രെയ്ൻ സേനയാണ് സ്റ്റാർലിങ്കിന്റെ ഇത്തരം ടെർമിനലുകൾ യുദ്ധനീക്കങ്ങൾക്കായി പ്രയോജനപ്പെടുത്തിയിരുന്നത്.
മോസ്കോ ∙ റഷ്യൻ അധിനിവേശ കിഴക്കൻ യുക്രെയ്ൻ നഗരമായ ലിസിഷാൻസ്കിലെ റസ്റ്ററന്റിൽ യുക്രെയ്ൻ നടത്തിയ റോക്കറ്റാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. യുഎസ് നിർമിത റോക്കറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ 10 പേർക്കു പരുക്കേറ്റതായും റഷ്യ അറിയിച്ചു. സുമി മേഖലയിൽ 16 ഇടങ്ങളിൽ റഷ്യ ബോംബാക്രമണം നടത്തിയെന്ന് യുക്രെയ്ൻ
ദേശീയതലത്തിലും സംസ്ഥാന തലത്തിലുമെല്ലാം വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒട്ടേറെ വാർത്തകൾ നിറഞ്ഞ ആഴ്ചയാണ് കടന്നു പോയത്. എന്നാൽ, മനോരമ ഓൺലൈൻ ‘പ്രീമിയം’ വായനക്കാർ കഴിഞ്ഞ ആഴ്ച ഏറ്റവും താൽപര്യം കാണിച്ചത് രാജ്യാന്തര വാർത്തകളോടാണ്. ഒപ്പം എയർ ഇന്ത്യയുടെ പുതിയ കുതിപ്പിനെപ്പറ്റി അറിയാനും കൂടുതൽ പുതിയ പ്രീമിയം വായനക്കാർ മനോരമ ഓൺലൈനിലേക്കെത്തി.
യുക്രെയ്നിലെ പോരാട്ടഭൂമിയിൽ വീണ്ടും മഞ്ഞുകാലത്തിനും മഴയ്ക്കും റഷ്യയുടെ കടുത്ത വിന്റർ ഒഫൻസീവിനും തുടക്കമായിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ യുഎസും സഖ്യകക്ഷികളും സഹായം നൽകിയ യുക്രെയ്നിയൻ പ്രത്യാക്രമണ പദ്ധതി അമ്പേ പരാജയപ്പെടുകയും റഷ്യൻ സേന വർധിത വീര്യത്തോടെ പോരാട്ടം തുടങ്ങുകയും ചെയ്തതോടെ യുക്രെയ്നിൽനിന്ന് അശുഭകരമായ വാർത്തയ്ക്കു തയാറെടുക്കാൻ നാറ്റോ ചീഫ് ജെൻസ് സ്റ്റോളൻബെർഗ് നാറ്റോ സഖ്യകക്ഷികൾക്കു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. കടുത്ത പോരാട്ടം തുടരുന്ന ഡോണേറ്റ്സ്ക് മേഖലയിലെ മാരിയുങ്ക നഗരത്തിന്റെ നിയന്ത്രണം റഷ്യ പൂർണമായും പിടിച്ചെടുത്തു. യുഎസ് അടക്കമുള്ള സഖ്യകക്ഷികളുടെ സഹായം കുത്തനെ കുറഞ്ഞതോടെ ഏതു നിമിഷവും യുക്രെയ്നിയൻ പ്രതിരോധം തകർന്നടിഞ്ഞേക്കുമെന്ന ആശങ്കയും ഉയരുന്നു. 23 മാസം പിന്നിടുന്ന യുദ്ധത്തിനിടെ 2023 ഡിസംബർ 30ന് യുക്രെയ്നിനു നേരെ റഷ്യ നടത്തിയ ഏറ്റവും വലിയ മിസൈൽ ആക്രമണം യുക്രെയ്നിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും തലസ്ഥാനമായ കീവിനെയും വിറപ്പിച്ചുകഴിഞ്ഞു. 2023ലെ മഞ്ഞുകാലത്ത് ബാഖ്മുത്തിനായി പോരാട്ടം നടത്തിയ റഷ്യൻ സൈന്യം ഇക്കുറി പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് ഡോണേറ്റ്സ്ക് മേഖലയിലെ അവ്ദിവ്കയാണ്. യുക്രെയ്നിന്റെ പ്രതിരോധക്കോട്ടയിൽ ഏറ്റവും ശക്തമെന്നു വിലയിരുത്തപ്പെടുന്ന അവ്ദിവ്കയെ മൂന്നു വശത്തുനിന്ന് വളഞ്ഞ റഷ്യ, സാവകാശം മുന്നേറ്റവും തുടങ്ങി.
കീവ്∙ റഷ്യൻ ചാരവിമാനം എ-50 യുക്രെയ്ൻ വെടിവച്ചിട്ടെന്ന് റിപ്പോർട്ട്. 274 ദശലക്ഷം പൗണ്ട് (ഏകദേശം 2,792.8 കോടി രൂപ) വിലമതിക്കുന്നതാണിത്. ഞായറാഴ്ച രാത്രി അസോവ് കടലിന്
മോസ്കോ ∙ യുക്രെയ്ൻ യുദ്ധത്തിനെതിരെ നിലപാടെടുത്ത ജനപ്രിയ റഷ്യൻ എഴുത്തുകാരൻ ബോറിസ് അകുനിനെ റഷ്യൻ നിയമമന്ത്രാലയം ‘വിദേശ ഏജന്റായി’ പ്രഖ്യാപിച്ചു. ചരിത്ര പശ്ചാത്തലത്തിലുള്ള കുറ്റാന്വേഷണ കഥകളിലൂടെ പ്രശസ്തനായ ബോറിസ് അകുനിൻ (67) ബ്രിട്ടനിലാണു താമസിക്കുന്നത്. യുക്രെയ്നിലെ റഷ്യൻ സൈനിക നടപടിക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും യുക്രെയ്ൻ സേനയ്ക്കു ധനസമാഹരണത്തിനു സഹായിക്കുന്നുവെന്നും ആരോപിച്ചാണു നടപടി.
മോസ്കോ∙ യുക്രെയ്നുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഞെട്ടിച്ച് വീണ്ടും വിശ്വസ്തയുടെ മരണം. പുട്ടിന്റെ ഏറ്റവും വലിയ പ്രചാരക ടെലിവിഷൻ ചാനലിൽ ഒന്നായ ക്യൂബന്റെ ചീഫ് എഡിറ്ററുടെ മരണമാണ് റഷ്യയിൽ ആശങ്ക ഉയർത്തുന്നത്. ഇതോടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ
കീവ് ∙ റഷ്യൻ അതിർത്തി നഗരമായ ബെൽഗൊറദിലെ ജനവാസമേഖലയിൽ ശനിയാഴ്ച യുക്രെയ്ൻ നടത്തിയ മിസൈലാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 108 പേർക്കു പരുക്കേറ്റു. 37 പാർപ്പിടസമുച്ചയങ്ങൾ തകർന്നു. തിരിച്ചടിയായി കിഴക്കൻ യുക്രെയ്ൻ നഗരമായ ഹർകീവിൽ റഷ്യ കനത്ത മിസൈലാക്രമണം നടത്തി. ബെൽഗൊറദിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഹർകീവിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. 28 പേർക്കു പരുക്കേറ്റു.
വാഷിങ്ടൻ ∙ റഷ്യൻ സേന യുക്രൈനിൽ ആക്രമണം തുടരുന്നത്, യുഎസിനെ റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. യുക്രൈനിൽ റഷ്യ നടത്തുന്ന വ്യാപക വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബൈഡൻ പ്രസ്താവയുമായി രംഗത്തുവന്നത്. കഴിഞ്ഞ ദിവസം യുദ്ധം തുടങ്ങിയതിനുശേഷമുള്ള ഏറ്റവും വലിയ
മോസ്കോ∙ യുക്രെയ്ൻ ആക്രമണത്തിൽ റഷ്യയിലെ അതിർത്തി പ്രദേശമായ െബൽഗൊറോഡിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടുവെന്ന് റഷ്യ. പരുക്കേറ്റവരിൽ 17 പേർ കുട്ടികളാണെന്നും റഷ്യൻ അധികൃതർ അറിയിച്ചു. റഷ്യൻ അധീനതയിലുള്ള ബെൽഗൊറോഡ് നഗത്തിൽ തുടർച്ചയായി ആക്രമണമുണ്ടാകുകയായിരുന്നു. വെള്ളിയാഴ്ച റഷ്യ യുക്രെയ്നിലെ
യുക്രെയ്നിന്റെ മിസൈൽ ആക്രമണത്തിൽ യുദ്ധക്കപ്പൽ തകർന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം. പ്രത്യാക്രമണത്തിൽ യുക്രെയ്നിന്റെ 2 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും പറഞ്ഞു. ക്രൈമിയയിലെ ഫിയഡോഷ്യ നഗരത്തിലെ നാവികത്താവളത്തിലുണ്ടായിരുന്ന നൊവോഷെർകാസ്ക് എന്ന കപ്പലാണ് മിസൈൽ ആക്രമണത്തിൽ തകർന്നത്. കഴിഞ്ഞ വർഷവും റഷ്യൻ
റഷ്യയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് ഒരു സെലിബ്രിറ്റി പാർട്ടിയാണ്. ഡിസംബർ 20, 21 തീയതികളിലായി നടന്ന ‘ഓൾമോസ്റ്റ് നേക്കഡ്’ എന്നു പേരിട്ടിരുന്ന വിരുന്നില്‍ റഷ്യൻ സെലിബ്രിറ്റികളും പോപ് ഗായകരും ഉൾപ്പെടെ റഷ്യൻ സമൂഹത്തിലെ ഉന്നതരിൽ വലിയൊരുപങ്കും പങ്കെടുത്തിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെ അടുത്തിടെയൊന്നും കണ്ടിട്ടില്ലാത്ത വിധത്തിൽ റഷ്യൻ സമൂഹത്തിൽ എതിർപ്പുയർന്നു. രാജ്യസ്നേഹം ഇല്ലാത്തതും യുക്രെയ്നോട് പൊരുതുന്ന സൈനികരോട് അനാദരം പ്രകടിപ്പിക്കുന്നതുമായിരുന്നു പാർട്ടി എന്നാണ് റഷ്യൻ യാഥാസ്ഥിതിക സമൂഹത്തിൽ ഉയരുന്ന വാദങ്ങൾ. റഷ്യൻ സംസ്കാരത്തിന് ചേരാത്ത പ്രവൃത്തി എന്നാണ് പാർട്ടി വിശേഷിപ്പിക്കപ്പെട്ടത്. കടുത്ത നടപടികളാണ് പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തന്നെ കടുത്ത നടപടികൾക്ക് നിർദേശിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഹൂസ്റ്റണ്‍∙ റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അനന്തമായി നീളുന്നതിന്റെ സമ്മര്‍ദം ഇരുരാജ്യങ്ങള്‍ക്കും മാത്രമല്ല യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ക്കുമുണ്ട്. അതിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് യുക്രെയ്ന് ആയുധം അടക്കമുള്ള സഹായം നല്കുന്നതു തന്നെയാണ്. യുക്രെയ്ന് സഹായം നല്‍കുന്നതിനെതിരെ
വാർത്തകൾക്കൊപ്പമാണ് എന്നും മലയാളികളുടെ ജീവിതം; ചർച്ചകളും വിശകലനങ്ങളുമെല്ലാമായി വാർത്തകൾക്കപ്പുറത്തേക്കും അവർ യാത്ര ചെയ്യുന്നു. അവരുടെ ജീവിതത്തിന്റെതന്നെ ഭാഗമായി അതു മാറിക്കഴിഞ്ഞു. വാർത്തകളുടെ വൻ കുത്തൊഴുക്കായിരുന്നു 2023ൽ. അതിൽ വായിച്ചു വിടേണ്ടവയും ഓർത്തുവയ്ക്കേണ്ടവയുമെല്ലാം ഉണ്ടായിരുന്നു. താനൂരിലെ ബോട്ട് ദുരന്തവും ലോകഗതി മാറ്റിമറിക്കാൻ പോന്ന യുദ്ധവുമെല്ലാം ഒരുപോലെ വായനക്കാർ മനസ്സിലേറ്റി നീറ്റി. വായിച്ചതിനുമപ്പുറത്തേക്ക് വിവരങ്ങള്‍ ലഭിക്കാൻ അവർ ആഗ്രഹിച്ചു. ‘ന്യൂസ്’ എന്ന വാക്കിനൊപ്പം ‘എക്സ്പ്ലെയിനർ’ എന്ന വാക്കും ഗൂഗിളിന്റെ സേർച്ച് ബാറിൽ തുടരെത്തുടരെ ഇടംപിടിച്ചതിനു കാരണവും വിവരങ്ങളറിയാനുള്ള മലയാളിയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. വാർത്തകൾക്കുമപ്പുറത്തേക്ക് വായനക്കാതെ സ്വാഗതം ചെയ്യുന്ന വിശകലനങ്ങൾ, അഭിമുഖങ്ങള്‍, വിഡിയോ, ഇൻഫോഗ്രാഫിക്സ്, പോഡ്കാസ്റ്റ് തുടങ്ങിയവുമായി ‘മനോരമ ഓൺലൈൻ പ്രീമിയം’ ആ ആഗ്രഹം നിറവേറ്റാന്‍ ഒപ്പം നില്‍ക്കുകയും ചെയ്തു. 2023 വാർത്താ വർഷത്തില്‍ പ്രീമിയം വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ വായിച്ച ന്യൂസ് സ്റ്റോറികൾ എന്തെല്ലാമാണ്? എഡിറ്റോറിയൽ സംഘം തിരഞ്ഞെടുത്ത ആ വാർത്തകള്‍ ഒരിക്കൽക്കൂടി വായിക്കാം, അറിവും ഓർമയും മിനുക്കാം... തിരഞ്ഞെടുത്ത വാർത്തകളിലെ ആദ്യ ടോപ് 10. താഴെയുള്ള തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്ത് 10 സ്റ്റോറികളും വായിക്കാം...
മൂന്നു പതിറ്റാണ്ടോളം സോവിയറ്റ് യൂണിയന്റെ തലപ്പത്തിരുന്ന ജോസഫ് സ്റ്റാലിനെ മറികടക്കാനുള്ള തയാറെടുപ്പിലാണോ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ? അതിന്റെ സൂചനകളാണ് റഷ്യയിൽനിന്നെത്തുന്നത്. 2024 മാർച്ചിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്നു പ്രഖ്യാപിച്ച പുട്ടിൻ വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അങ്ങനെ ജയിച്ചാൽ 2030 വരെ അധികാരത്തിൽ തുടരാം. അതോടെ സ്റ്റാലിന്റെ റെക്കോർഡും പുട്ടിൻ മറികടക്കും. സാർ ചക്രവർത്തിയെ പരാജയപ്പെടുത്തി കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷം വ്ളാഡിമിർ ലെനിന്റെ മരണത്തെ തുടർന്നാണ് സ്റ്റാലിൻ നേതൃത്വത്തിൽ എത്തിയത്. പിന്നീട് 1924 മുതൽ 1953ൽ മരിക്കും വരെ 29 വർഷം അദ്ദേഹം റഷ്യ ഭരിച്ചു. 1999ൽ അധികാരത്തിൽ കയറിയ പുട്ടിൻ 2020ലെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഭരണത്തുടർച്ച നേടിയെടുത്തത്. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്ത് ഫലത്തിൽ പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയിലാണ് റഷ്യ. പ്രതിപക്ഷ നേതാവും സ്റ്റാലിന്റെ കടുത്ത വിമർശകനുമായ അലക്സി നവൽനി നിലവിൽ 19 വർഷത്തെ തടവുശിക്ഷയുമായി അജ്ഞാത ജയിലിലുമാണ്. 71 വയസ്സുകാരനായ പുട്ടിൻ യുക്രെയ്ൻ യുദ്ധത്തിലൂടെയും പ്രതിപക്ഷ നേതാവിനെ തടവിലിട്ടും ലോകരാജ്യങ്ങൾക്കു മുൻപിൽ കുപ്രസിദ്ധനായെങ്കിലും റഷ്യയിലെ ജനപ്രീതി 80 ശതമാനമെന്നാണ് കണക്ക്. ഈ കണക്കിലും തിരഞ്ഞെടുപ്പിലും ലോക രാജ്യങ്ങളിലെ നിഷ്പക്ഷ നിരീക്ഷകർക്ക് സംശയമുണ്ട്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പുട്ടിൻ സ്റ്റാലിനെപ്പോലെത്തന്നെ ഏകാധിപത്യപരമായ നടപടികളിലൂടെയാണ് മുന്നോട്ടു പോകുന്നതെന്നും അവർ പറയുന്നു.
കീവ് ∙ യുക്രെയ്നില്‍ ആദ്യമായി ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷം നടന്നു. റഷ്യന്‍ ആചാരം അനുസരിച്ച് ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി ഏഴിനായിരുന്ന ക്രിസ്മസ് ആഘോഷത്തിന്റെ തീയതി സര്‍ക്കാര്‍ ഡിസംബര്‍ 25ലേക്കു മാറ്റുകയായിരുന്നു. റഷ്യക്കെതിരായ നീക്കത്തിന്റെ ഭാഗമായാണിതെന്നാണു സൂചന. എല്ലാ യുക്രെയ്ന് പൗരന്മാരും
മോസ്കോ∙ ഡോണ്‍ബാസ് മേഖലയില്‍ റഷ്യന്‍ സൈനികര്‍ക്കു മുന്നില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ റഷ്യന്‍ നടി യുക്രെയ്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ യുക്രെയ്നിലെ റഷ്യന്‍ നിയന്ത്രിത മേഖലയില്‍ സ്റ്റേജില്‍ സംഗീതപരിപാടി അവതരിപ്പിക്കുന്നതിനിടെ പൊളീന മെന്‍ഷിക് (40) എന്ന നടിയാണു കൊല്ലപ്പെട്ടത്.
യുക്രെയ്നിലെ ഏറ്റവും മാരക സായുധ യൂണിറ്റാണ് ദി ഗോസ്റ്റ്സ് ഓഫ് ബഖ്മുത്. റഷ്യയുടെ ഒരു സൈനികനെ സ്നൈപ്പർ റൈഫിൾ ഉപയോഗിച്ച് 3.8 കിലോമീറ്റർ അകലെനിന്നു വെടിവച്ചതോടെ അതിന്റെ സ്നൈപ്പർ വിഭാഗം വീണ്ടും വാർത്തകളിൽ വരുന്നത്. 20 ഓളം സൈനികരടങ്ങുന്ന സംഘമാണ് ഗോസ്റ്റ്സ്. യുക്രെയ്നിൽ നിന്നു നിർമിക്കുന്ന ലോർഡ് ഓഫ് ദ
റഷ്യയെ ഞെട്ടിച്ച യുക്രെയ്ന്റെ നീക്കങ്ങളിലൊന്നായിരുന്നു മോസ്ക്വ എന്ന മിസൈല്‍ ക്രൂസര്‍ കപ്പലിനെ കടലില്‍ മുക്കിയത്. ഇങ്ങനെയൊരു അപ്രതീക്ഷിത നീക്കത്തിന് യുക്രെയ്നെ സഹായിച്ചതില്‍ കാലാവസ്ഥാ പ്രതിഭാസത്തിനും പങ്കുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. സ്വീഡനിലെ റഡാര്‍ വിദഗ്ധരായ പ്രതിരോധ ഗവേഷകരാണ്
മോസ്കോ∙ യുക്രെയ്ൻ യൂറോവിഷൻ ഗാനമത്സര വിജയിയായ ജമാലയെ റഷ്യ പിടികിട്ടാപുള്ളിയായി (വാണ്ടഡ് ലിസ്റ്റ്) പ്രഖ്യാപിച്ചതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ സായുധ സേനയെക്കുറിച്ച് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചതായി ആരോപിച്ചാണ് നടപടി. ഗായികയുടെ യഥാർത്ഥ പേര് സൂസന ജമാലഡിനോവ എന്നാണ്. റഷ്യയുടെ
ഇസ്ലാമാബാദ്∙ റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്ന് ആയുധങ്ങൾ നൽകാൻ രണ്ട് അമേരിക്കൻ കമ്പനികളുമായി കരാറിൽ ഏർപ്പെട്ട് 364 മില്ല്യൻ ഡോളർ പാക്കിസ്ഥാൻ നേടിയതായി ബിബിസി ഉർദു റിപ്പോർട്ട് ചെയ്തു. ഗ്ലോബൽ മിലിട്ടറി, നോർത്രോപ് ഗ്രുമൻ എന്നീ രണ്ട് അമേരിക്കൻ കമ്പനികളുമായി 155 എംഎം ഷെല്ലുകളുടെ വിൽപ്പനയ്ക്കായാണു പാക്കിസ്ഥാൻ കരാറിലേർപ്പെട്ടത്.
ഹൂസ്റ്റണ്‍∙ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും യുക്രെയ്നെതിരേയുള്ള റഷ്യയുടെ ആക്രമണം അവസാനിക്കുന്നില്ല. നിസാരമായി കീഴടക്കാമെന്നു കരുതിയിടത്തു നിന്നാണ് ചെറുത്തുനില്‍പ്പിന്റെ പുതിയ പാഠങ്ങള്‍ യുക്രെയ്ന് ലോകത്തിനു കാട്ടിക്കൊടുത്തത്. ലോകരാജ്യങ്ങളും കട്ടയ്ക്കു നിന്നപ്പോള്‍ റഷ്യയ്ക്ക് ബാലികേറാമലയായി
‘‘111 തവണ തുരുതുരാ കുത്തി, ക്രൂരമായി ബലാത്സംഗം ചെയ്തു, മൂന്നര മണിക്കൂറിലേറെ ശാരീരികമായി ഉപദ്രവിച്ചു. തുടർന്ന് ഇരുമ്പ് കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നു.’’– ബന്ധം വേർപ്പെടുത്തിയ യുവതിയോട് മുൻ കാമുകൻ ചെയ്ത ഹീനകൃത്യമാണ് ഇത്. ഇരുപത്തിമൂന്നുകാരിയായ വേരാ പെഖ്ടെലേവയെ എന്ന റഷ്യൻ യുവതിയെയാണ്
യുക്രെയ്നിൽ ശിശിരകാലം അവസാനപകുതിയിലേക്കു കടക്കുകയാണ്. മരങ്ങളെല്ലാം ഇലകൾ പൊഴിച്ചു മഴയെയും മഞ്ഞുകാലത്തെയും നേരിടാനുള്ള ഒരുക്കത്തിലും. റഷ്യ - യുക്രെയ്ൻ യുദ്ധവും ഇത്തരമൊരു ഇലകൊഴിയലിലേക്കു നീങ്ങുകയാണ്. റഷ്യയ്ക്കെതിരെയുള്ള പ്രത്യാക്രമണം (സമ്മർ കൗണ്ടർ ഒഫൻസീവ്) അമ്പേ പരാജയപ്പെടുകയും അപ്രതീക്ഷിതമായി മധ്യപൂർവേഷ്യയിൽ ഇസ്രയേൽ – ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ യുദ്ധക്കളത്തിൽ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് യുക്രെയ്ൻ. ഏതാനും ദിവസങ്ങൾക്കുള്ളിൽ മഴയും പിന്നാലെ മഞ്ഞും വീഴുന്നതോടെ യുക്രെയ്നിന്റെ ഈ വർഷത്തെ കൗണ്ടർ ഒഫൻസീവിനും അന്ത്യമാകും. ഏറെ കൊട്ടിഘോഷിച്ച കൗണ്ടർ ഒഫൻസീവ് പരാജയപ്പെട്ടതോടെ യുക്രെയ്നിനുള്ള ആയുധ– സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ് യുഎസും യൂറോപ്പുമടക്കമുള്ള സഖ്യകക്ഷികൾ. കൂടാതെ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന സഖ്യരാജ്യങ്ങളിൽ യുദ്ധത്തിനെതിരെ അഭിപ്രായങ്ങളുയരുന്നതും യുക്രെയ്നിനെ സഹായിക്കുന്നതിന്റെ ഫലമായി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും പല യൂറോപ്യൻ രാജ്യങ്ങളെയും പിന്നോട്ടുവലിക്കാൻ തുടങ്ങി. ഒളിഞ്ഞും തെളിഞ്ഞും യൂറോപ്പിലും യുഎസിലും ഉയരുന്ന പ്രസ്താവനകളും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയുടെ സ്ഥാനചലനവും യുക്രെയ്നിനു സമ്മാനിക്കുന്നത് ആശങ്കയുടെ നാളുകളാണ്.
കീവ്∙ യുക്രെയ്നിലെ കാർക്കീവിലുണ്ടായ റഷ്യൻ ആക്രമണത്തിൽ 49 മരണം. വ്യാഴാഴ്ച പലചരക്ക് കടയിലുണ്ടായ റഷ്യൻ റോക്കറ്റ് ആക്രമണത്തിലാണ് 49 പേർ കൊല്ലപ്പെട്ടത്. റഷ്യയിൽ നിന്നും യുക്രെയ്ൻ തിരിച്ചുപിടിച്ച സ്ഥലമാണിത്.
ലണ്ടൻ∙ കരിങ്കടലിൽ സിവിലിയൻ ചരക്കു കപ്പലുകൾ തകർക്കാൻ ലക്ഷ്യമിട്ട് റഷ്യ മൈനുകൾ ഉപയോഗിച്ചേക്കുമെന്നു ബ്രിട്ടൻ. യുക്രെയ്ൻ തുറമുഖങ്ങളിൽനിന്നുള്ള ചരക്കുനീക്കമാകും റഷ്യയുടെ പ്രധാന ലക്ഷ്യമെന്നും ബ്രിട്ടിഷ് സർക്കാർ പറയുന്നു. രഹസ്യാന്വേഷണ റിപ്പോർട്ടുകൾ മുൻനിർത്തിയാണ് മുന്നറിയിപ്പു പുറപ്പെടുവിച്ചത്.
കഴിഞ്ഞ വർഷം യുക്രെയ്ൻ യുദ്ധത്തിന്റെ ആദ്യകാലം. തലസ്ഥാനമായ കീവ് പിടിക്കാനായി റഷ്യൻ സൈന്യം വലിയ മുന്നേറ്റം നടത്തി. എന്നാൽ അതിൽ നിന്ന് അവരെ തടഞ്ഞത് ഒരു നദിയായിരുന്നു. ഇർപിൻ. കീവിനു സമീപമുള്ള ഗ്രാമമായ ഡെമിഡീവിലേക്ക് യുക്രെയ്നിയൻ സൈന്യം അണക്കെട്ട് തുറന്നുവിട്ടതിനാലാണു പ്രളയം
സ്വന്തം കർഷകരെ രക്ഷിക്കാനെന്ന പേരിൽ പോളണ്ട് നടത്തുന്ന നീക്കം റഷ്യ – യുക്രെയ്ൻ യുദ്ധത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിൽ ലോകം. യുക്രെയ്നിൽനിന്നുള്ള ധാന്യങ്ങളുടെ ഇറക്കുമതി വിലക്കി പോളണ്ടും ഹംഗറിയും സ്ലോവാക്യയും തീരുമാനമെടുത്തതിനെ
അമ്പരപ്പുകൾക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും അവസാനമില്ല, അറുപതു ദിവസത്തിനുള്ളിൽ റഷ്യയിൽ അരങ്ങേറിയ സംഭവങ്ങൾ ലോകത്തെ തുടർച്ചയായി ആശയക്കുഴപ്പത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും കരുത്തേറിയ സ്വകാര്യ സൈന്യമായ റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ സംഘത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. രഹസ്യമായി നടത്തിയ സംസ്കാര ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പോലും പങ്കെടുത്തില്ല. പ്രിഗോഷിന്റെ മരണത്തിനിടയാക്കിയ വിമാന അപകടം സ്വാഭാവികമോ അതോ കൊലപാതകമോ? കൊലപ്പെടുത്തിയെങ്കിൽ ആര്? റഷ്യയോ അതോ യുക്രെയ്നോ? സൈനിക നേതൃത്വത്തിനെതിരെ കലാപനീക്കം നടത്തിയതിനു പകരമായി, ചതിക്കു മാപ്പില്ലെന്ന തന്റെ നയം പുട്ടിൻ വാഗ്നർ തലവന്റെ കാര്യത്തിൽ നടപ്പിലാക്കിയെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ സംശയിക്കുന്നത്. റഷ്യയ്ക്കു നേരെയുള്ള തിരിച്ചടിയുടെ (കൗണ്ടർ ഒഫൻസീവ്) പരാജയം മറയ്ക്കാൻ യുക്രെയ്ൻ നടത്തിയ രഹസ്യ ഓപറേഷനാണ് പ്രിഗോഷിന്റെയും സംഘത്തിന്റെയും ജീവനെടുത്തതെന്നും സംശയിക്കുന്നവരേറെ. എന്താണു യാഥാർഥ്യം? പ്രിഗോഷിനെ കൊലപ്പെടുത്താൻ യുഎസ് ഉൾപ്പെടെയുള്ള വിദേശ ശക്തികൾ ഇടപ്പെട്ടോ? വാഗ്നർ സംഘത്തിന്റെ തലപ്പത്തുള്ള സുപ്രധാന പോരാളികളുടെ മരണത്തോടെ സൈനികർക്ക് ഇനി എന്തുസംഭവിക്കും? യുക്രെയ്ന് യുദ്ധത്തെ അതു ബാധിക്കുമോ? വിശദമായി പരിശോധിക്കാം....
ന്യൂഡൽഹി∙ ജി20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധ വിഷയത്തിൽ സമവായം ഉണ്ടാക്കാന്‍ വേണ്ടി വന്നത് 200 മണിക്കൂർ, 300 യോഗങ്ങൾ, 15 ഡ്രാഫ്റ്റ്. യുക്രെയ്ൻ
ന്യൂഡൽഹി∙ യുക്രെയ്ൻ യുദ്ധത്തിന് യുഎൻ ചാർട്ടർ പ്രകാരം പരിഹാരമുണ്ടാകണമെന്ന് ജി20 സംയുക്ത പ്രഖ്യാപനം. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രഖ്യാപനം. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ല. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി
അബുദാബി ∙ യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലേക്ക് യുഎഇ 50 ആംബുലൻസുകൾ അയച്ചു. ആരോഗ്യ സംരക്ഷണ മേഖലയെ പിന്തുണച്ച്, ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. 23 മെഡിക്കൽ, എമർജൻസി, സുരക്ഷാ ഉപകരണങ്ങൾ സജ്ജീകരിച്ച ആംബുലൻസുകളാണ് അയച്ചതെന്ന് യുക്രെയ്നിലെ യുഎഇ സ്ഥാനപതി
യുക്രെയ്ൻ നാവിക ആസ്ഥാനമായ ഒഡേസയിൽനിന്ന് കഷ്ടിച്ച് 120 കിലോമീറ്റർ അകലെ കരിങ്കടലിൽ ഒരു കൊച്ചു ദ്വീപുണ്ട്; സ്നേക്ക് ഐലന്റ്– പാമ്പിൻ തുരുത്ത്. അതിർത്തി കാക്കുന്ന കുറച്ചു സൈനികരും ഒരു റഡാർ സ്റ്റേഷനും മാത്രം. റഷ്യ യുക്രെയ്നിൽനിന്ന് പിടിച്ചെടുത്ത ക്രൈമിയയിലാണ് സെവസ്റ്റൊപോൾ നാവിക സങ്കേതം. യുദ്ധം തുടങ്ങിയ നാളുകളിലൊന്നിൽ അവിടെനിന്ന് റഷ്യയുടെ കരിങ്കടൽ കപ്പൽ പട പുറപ്പെട്ടു. ഈ കൊച്ചു ദ്വീപ് പിടിച്ചാൽ കരിങ്കടലിനെ റഷ്യൻ പടയ്ക്ക് അടക്കി വാഴാൻ പറ്റും. പിന്നെ റഷ്യയുടെ അനുവാദമില്ലാതെ ഒരു കാക്കയ്ക്കു പോലും കരിങ്കടലിലൂടെ പറക്കാനാകില്ല. റഷ്യൻ പെട്രോൾ ബോട്ടിൽനിന്ന് ദ്വീപിനു നേരേ ഷെല്ലിങ് തുടങ്ങി. രക്ഷയില്ലെന്ന് ആ പാമ്പിൻ തുരുത്തിലെ വിരലിലെണ്ണാവുന്ന യുക്രെയ്ൻ സൈനികർക്ക് അറിയാമായിരുന്നു. റഷ്യൻ കപ്പൽ പടയിലെ 186 മീറ്റർ നീളമുള്ള ഭീമാകാരമായ കറുത്ത കപ്പൽ ദ്വീപിനെ ലാക്കാക്കി വന്നു. കപ്പലിന്റെ പേര് മോസ്ക്വ (Moskva)!
കീവ് ∙ കിഴക്കൻ യുക്രെയ്നിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടിയടക്കം 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ 32 പേർക്ക് പരുക്കേറ്റു. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒന്നുമറിയാത്ത നിരപരാധികളെയാണ് റഷ്യ ആക്രമിക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ
മോസ്കോ∙ നാസിസത്തെ മറയ്ക്കുന്നതിനുവേണ്ടി പാശ്ചാത്യ ശക്തികൾ, യുക്രെയ്ൻ പ്രസിഡന്റായി നിയമിച്ചയാളാണ് ജൂതനായ വൊളോഡിമിർ സെലെൻസ്കിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ചൊവ്വാഴ്ച ടിവി അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മോസ്കോ∙ ആയുധ കരാറുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. റഷ്യയിലെ പസിഫിക് തീരനഗരമായ വ്ലാഡിവോസ്റ്റോക്കിൽ വച്ച് കൂടിക്കാഴ്ച നടക്കുമെന്ന വിവരം യുഎസ് ആണു പുറത്തുവിട്ടത്. ഇതിനായി അതീവസുരക്ഷയുള്ള ട്രെയിനിൽ
കീവ്∙ പത്തൊമ്പതുമാസമായി റഷ്യയുമായി നടത്തുന്ന യുദ്ധം തുടരുന്നതിനിടെ യുക്രേനിയൻ പ്രതിരോധമന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കി പ്രസിഡന്റ് വളോഡിമിർ സെലൻസ്കി. യുദ്ധത്തിൽ പുതിയ നീക്കങ്ങൾ ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രിെയ പുറത്താക്കിയത്. ‘‘ പുതിയ തീരുമാനം എടുക്കാൻ ഈ ആഴ്ച തന്നെ പാർലമെന്റിനോട്
കീവ്∙ റഷ്യയ്ക്കെതിരെ വീണ്ടും ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ. റഷ്യയിലെ സ്കോഫ് വിമാനത്താവളത്തിലാണ് ഇത്തവണ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നാലെ വിമാനത്താവളത്തിൽ തീപിടിത്തമുണ്ടായി. രണ്ട് വിമാനങ്ങൾ കത്തിനശിച്ചതായി റിപ്പോർട്ടുണ്ട്. നാലു വിമാനങ്ങൾക്ക് കേടുപാടു സംഭവിച്ചു. ആക്രമണത്തിൽ
കീവ്∙ യുക്രെയ്നിൽ സൈനികരുടെ ശവകുടീരത്തിന് സമീപം ‘ട്വെർക്കിങ്’ ചുവടുകളുമായി നൃത്തം ചെയ്തതിന് സഹോദരിമാരായ രണ്ടു യുവതികളെ അറസ്റ്റ് ചെയ്തു. ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായിരുന്നു. പ്രത്യേകരീതിയിൽ ശരീരത്തിന്റെ പിൻഭാഗം
റഷ്യക്കാര്‍ വിതറിയ മൈനുകളില്‍ ചവിട്ടി നിരവധി യുക്രെയ്നികള്ക്കാണ് ജീവന് നഷ്ടമായത്. സ്പൈഡര്‍ ബൂട്ട് എന്ന പ്രത്യേക തരം ബൂട്ടുകളാണ് ഇപ്പോള്‍ യുക്രെയ്നികളുടെ പ്രധാന ജീവന് രക്ഷാ ഉപകരണം. യുക്രെയ്നി സൈനികര്‍ തന്നെയാണ് സൈനിക ബൂട്ടുകള്‍ക്ക് മുകളില്‍ ധരിക്കാവുന്ന ഈ പ്രത്യേകതരം ബൂട്ടുകള്‍
മോസ്കോ ∙ കൂലിപ്പടയായ വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിന്റെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെതിരെ അട്ടിമറിശ്രമം നടത്തിയ പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്നാണു റിപ്പോർട്ട്. റഷ്യയിലെ അട്ടിമറിശ്രമത്തിനു പിന്നാലെത്തന്നെ പ്രിഗോഷിൻ ‘ടാർഗറ്റ്
ഒസ്ലോ ∙ റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെ യുക്രെയ്നു എഫ്–16 യുദ്ധവിമാനങ്ങൾ നൽകാൻ നാറ്റോ അംഗമായ നോർവെ. പ്രധാനമന്ത്രി ജൊനാസ് ഗർസ്ത്രെ യുക്രെയ്ൻ തലസ്ഥാനമായ കീവ് സന്ദർശിച്ചതിനു പിന്നാലെയാണു തീരുമാനമെന്നാണു റിപ്പോർട്ട്. നെതർലൻഡ്സിനും ഡെന്മാർക്കിനും ശേഷം യുക്രെയ്ന് എഫ്–16 വിമാനങ്ങൾ കൈമാറുന്ന
മോസ്കോ∙ ‘‘ആ വിമാനം ടിവർ മേഖലയിൽ തകർന്നു. അതില്‍ യവ്ഗിനി പ്രിഗോഷിനും ഉൾപ്പെടുന്നു.’’– ഇത്രമാത്രമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു തലവേദനയുണ്ടാക്കിയ യവ്ഗിനി പ്രിഗോഷിന്റെ മരണത്തെ കുറിച്ച് റഷ്യന്‍ വ്യോമയാന ഏജൻസി റൊസാവിയാറ്റ്സ്യ പുറത്തുവിട്ട റിപ്പോർട്ട്. വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ
ജൊഹാനസ്ബർഗ് ∙ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ ബ്രിക്സ് രാജ്യങ്ങൾ സജ്ജമാകണമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) വാർഷിക ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അംഗരാജ്യങ്ങളുടെയും സമ്മതത്തോടെ ബ്രിക്സ് കൂട്ടായ്മ വിപുലപ്പെടുത്തണമെന്നും മോദി അഭിപ്രായപ്പെട്ടു. 55 അംഗ ആഫ്രിക്കൻ യൂണിയനെ ജി20 അംഗമാക്കാനുള്ള ഇന്ത്യയുടെ നിർദേശത്തിന് അദ്ദേഹം ബ്രിക്സ് രാജ്യങ്ങളുടെ പിന്തുണ തേടി. ബ്രിക്സ് രാജ്യങ്ങളെല്ലാം ജി20 അംഗങ്ങളാണ്.
കീവ് ∙ വടക്കൻ യുക്രെയ്നിലെ ചെർണിഹീവ് നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 6 വയസ്സുള്ള കുട്ടി ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു. 90 പേർക്കു പരുക്കേറ്റു. ഒരു പള്ളിയിലെ തിരുനാൾ ആഘോഷത്തിന് എത്തിയവരാണ് മരിച്ചവരിലേറെയും. ഒരു നാടക തിയറ്റർ, സർവകലാശാലാ കെട്ടിടം തുടങ്ങിയവ ആക്രമണത്തിൽ തകർന്നു. റഷ്യ അയച്ച 17 ഷഹീദ് ഡ്രോണുകളിൽ 15 എണ്ണം വെടിവച്ചിട്ടതായി യുക്രെയ്ൻ സേന അറിയിച്ചു.
ലോകം വളരെ ആകാംക്ഷയോടെ കാത്തിരുന്ന യുക്രെയ്ൻ പ്രത്യാക്രമണത്തിനു (കൗണ്ടർ ഒഫൻസീവ്) താളം തെറ്റുന്നു. 2023 ജൂൺ ആദ്യവാരം കഖോവ്ക ഡാമിന്റെ തകർച്ചയ്ക്കു പിന്നാലെ നനഞ്ഞ പടക്കം പോലെയാണ് പ്രത്യാക്രമണത്തിന് തുടക്കമായത്. കഴിഞ്ഞ വർഷം ഖാർകീവും ഖേഴ്സോണുമുൾപ്പെടെ ഒട്ടേറെ വൻ നഗരങ്ങളും പ്രവിശ്യകളും മിന്നൽ വേഗത്തിൽ തിരിച്ചു പിടിച്ച യുക്രെയ്ന് രണ്ടര മാസം പിന്നിട്ടിട്ടും യുദ്ധഭൂമിയിൽ ഇതുവരെ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല. പുകൾപ്പെറ്റതെന്നു വീരവാദം മുഴക്കി കൊണ്ടുവന്ന വിദേശ ടാങ്കുകളും കവചിത വാഹനങ്ങളുമാകട്ടെ റഷ്യൻ മൈനുകൾക്കും ക്വാമിക്കോസി ഡ്രോണുകൾക്കും ഇരയാകുന്ന കാഴ്ചകൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ‘കൗണ്ടർ ഒഫൻസീവ്’ പ്രതീക്ഷിച്ചതിലും സാവധാനമാണെന്നു സമ്മതിച്ച യുക്രെയ്ൻ, യുദ്ധഭൂമിയിൽ ശ്രദ്ധിക്കപ്പെടുന്ന നേട്ടത്തിനായി കഠിനശ്രമത്തിലാണ്. മൂന്നു മുതൽ അഞ്ചു നിരകളായി ഒരുക്കിയിട്ടുള്ള റഷ്യൻ പ്രതിരോധക്കോട്ടയുടെ ആദ്യനിരയിൽ പോലും ഇനിയുമെത്താൻ സാധിക്കാത്ത യുക്രെയ്ൻ, ഓരോ ദിവസവും കനത്ത ആൾനാശവും ആയുധനാശവുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
കീവ് ∙ ഡാന്യൂബ് നദിയിലൂടെയുള്ള ചരക്കുനീക്കം തടയാൻ യുക്രെയ്ൻ തുറമുഖത്ത് റഷ്യ ഡ്രോൺ ആക്രമണം നടത്തി. ഡാന്യൂബ് നദിയിലെ റെനി തുറമുഖത്താണ് ബുധനാഴ്ച രാത്രി
ഡൽഹിയിൽനിന്നു പോളണ്ട് തലസ്ഥാനമായ വാഴ്സയിലേക്കുള്ള വിമാനയാത്ര. പോളണ്ടിലൂടെ പടിഞ്ഞാറൻ അതിർത്തിവഴി യുക്രെയ്നിലേക്കു പോകാനായിരുന്നു തീരുമാനം. വാഴ്സയിലേക്കു വിമാനം വഴിമാറിയാണു പറക്കുന്നതെന്നും ഒന്നര മണിക്കൂർ അധികമെടുക്കുമെന്നും അറിയിപ്പുണ്ടായി. കിഴക്കൻ യുക്രെയ്ൻ മേഖല ഒഴിവാക്കാനാണ് ഈ ‘അധികപ്പറക്കൽ’. 2014ൽ ആ മേഖലയ്ക്കു മുകളിലൂടെ പറന്ന മലേഷ്യൻ എയർലൈൻസ് വിമാനം മിസൈൽ ആക്രമണത്തിൽ തകർന്നതിനുശേഷമുള്ളതാണ് ഈ വഴിമാറ്റം. 298 പേരാണ് അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കീവ് ∙ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന് ആരോപിച്ച് റഷ്യൻ ചാരയെ പിടികൂടി യുക്രെയ്ൻ. ഇന്റലിജൻസ് ഏജൻസിയാണു തിങ്കളാഴ്ച യുവതിയെ അറസ്റ്റ് ചെയ്തെന്ന് അറിയിച്ചത്. റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെയാണു പുതിയ സംഭവവികാസം. സെലെൻസ്കിയുടെ യാത്രാവിവരങ്ങളും സൈനിക രഹസ്യങ്ങളും
യുക്രെയ്ന് അധിനിവേശവും തുടര്‍ന്നുണ്ടായ ഉപരോധങ്ങളുമെല്ലാം റഷ്യന്‍ ആയുധ വിപണിയെ തളര്‍ത്തിയപ്പോള്‍ ഉണര്‍വായ മറ്റൊരു രാജ്യമുണ്ട്, ഫ്രാന്‍സ്. ഇന്ത്യയും ഖത്തറുമായുള്ള ഏറ്റവും പുതിയ ആയുധ കരാറുകള്‍ ഫ്രാന്‍സിന്റെ പ്രതിരോധ വിപണി കൂടുതല്‍ വിപുലപ്പെടുന്നുവെന്നതിന്റെ തെളിവുകളാണ്. ഏറെ വൈകാതെ റഷ്യയെ മറികടന്ന്
ന്യൂഡൽഹി ∙ റഷ്യ–യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം തേടി സൗദി അറേബ്യയിൽ ചേർന്ന രാജ്യാന്തര യോഗത്തിൽ പങ്കെടുത്ത് ഇന്ത്യയും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് ജിദ്ദയിലെ ദ്വിദിന കോൺഫറൻസിനു മുൻകൈ എടുത്തത്.
കീവ്∙ കരിങ്കടലിൽ കഴിഞ്ഞ ദിവസം അർധരാത്രി നടത്തിയ നാവിക ഡ്രോൺ ആക്രമണത്തിൽ റഷ്യൻ യുദ്ധക്കപ്പലിന് വൻതോതിൽ നാശനഷ്ടം സംഭവിച്ചതായി യുക്രെയ്ൻ. നൊവോറോസിസ്കിലെ നേവൽ ബേസിലാണ് കപ്പലിനു നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണമുണ്ടായത്. സ്വന്തം തീരത്തുനിന്നും ഏറെ മാറി റഷ്യൻ
2023 ജൂൺ 23. ലോകം റഷ്യയിലേക്കും വാഗ്നറിലേക്കും ചുരുങ്ങിയ 24 മണിക്കൂറുകൾ. ലോകത്തെ ഏറ്റവും കരുത്തേറിയ സ്വകാര്യ സൈന്യമായ വാഗ്നർ, മാതൃരാജ്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയപ്പോൾ റഷ്യ മാത്രമല്ല, യുക്രെയ്നിലെ യുദ്ധഭൂമികളും ലോകം ഒന്നാകെയും അമ്പരന്നു. പുട്ടിന്റെ വിശ്വസ്ത സൈന്യമായ വാഗ്നർ സംഘം തലസ്ഥാനത്തേക്ക് മാർച്ച് ചെയ്തതോടെ സൈനിക നീക്കം തടയാനായി മോസ്കോയിലേക്കുള്ള റോഡുകളെല്ലാം റഷ്യൻ സൈന്യം തടഞ്ഞെന്നും പാലങ്ങളും മറ്റും നീക്കിയെന്നും ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചു. വാഗ്നർ സംഘത്തിന്റെ നീക്കം തടയാനെത്തിയ റഷ്യൻ സൈന്യത്തിന്റെ ഒട്ടേറെ ഹെലികോപ്ടറുകളും ഒരു യുദ്ധവിമാനവും വാഗ്നർ സംഘം വെടിവച്ചിട്ടെന്ന വാർത്തകളും പരന്നു. പുട്ടിൻ റഷ്യ വിട്ടെന്നും മോസ്കോയിൽ സൈനിക നിയമം പ്രഖ്യാപിച്ചെന്നും അഭ്യൂഹങ്ങളുയർന്നു. വാഗ്നർ സംഘം മോസ്കോയ്ക്ക് 200 കിലോമീറ്റർ സമീപമെത്തിയെന്നു വരെ വാർത്തകൾ വന്നു. എന്നാൽ സൈനിക കലാപം അവസാനിച്ചെന്നും വാഗ്നർ തലവൻ യെവ്ഗിനി പ്രിഗോഷിൻ അയൽ രാജ്യമായ ബെലാറൂസിൽ അഭയം തേടുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നാടകീയ പ്രഖ്യാപനം വന്നതോടെ ലോകം മുഴുവൻ വീണ്ടും അമ്പരപ്പിലായി.
വാഷിങ്ടൻ ∙ റഷ്യ യുക്രൈയ്ൻ യുദ്ധത്തിലെ ക്ലസ്റ്റർ ബോംബുകളുടെ പ്രയോഗം ശക്തമാകുന്നതായി റിപ്പോർട്ട്. റഷ്യ ക്ലസ്റ്റർ ബോംബുകൾ വർഷിക്കുന്നത് കൊണ്ടാണ് യുക്രൈയ്ന് ക്ലസ്റ്റർ ബോംബുകൾ നൽകുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവകാശപ്പെടുന്നു. അതിർത്തി പ്രദേശങ്ങളിൽ നിന്നും റഷ്യൻ സേനയെ തുരത്താനാണ് യുക്രൈയ്ൻ
ജിദ്ദ∙ ഇന്ത്യ ഉൾപ്പെടെയുള്ള 30 രാജ്യങ്ങളെ പങ്കെടുപ്പിച്ച് യുക്രെയ്ൻ വിഷയത്തിൽ ചർച്ചയ്ക്ക് ഒരുങ്ങി സൗദി. ഇന്ത്യ, ബ്രസീൽ, പാശ്ചാത്യ രാജ്യങ്ങൾ, യുക്രെയ്ൻ എന്നിവരെ ചർച്ചയിൽ പങ്കാളികളാക്കാനാണ് നീക്കമെന്നു വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.......
ദോഹ∙ യുക്രെയ്ൻ ജനതയ്ക്കായി ഖത്തർ 10 കോടി ഡോളർ ധനസഹായം പ്രഖ്യാപിച്ചു.....
കീവ്∙ യുക്രെയ്നിൽ ക്രിസ്മസ് അവധി ഡിസംബർ 25 ലേക്ക് മാറ്റുന്ന നിയമം പാസാക്കി. റഷ്യൻ ഓർത്തഡോക്സ് സഭയുടെ പാരമ്പര്യപ്രകാരം ജനുവരി ഏഴിനാണ് ക്രിസ്തുമസ് ആഘോഷം. യുക്രെയനും ഈ പാരമ്പര്യം തന്നെയാണ് പിന്തുടർന്നിരുന്നത്. ഈ മാസം ആദ്യം അവധി മാറ്റുന്ന ബിൽ പാർലമെന്റിൽ പാസാക്കിയിരുന്നു. യുക്രെയ്ൻ പ്രസിഡന്റ്
കീവ് നഗരത്തിൽ ഇൻഡിപെൻഡന്റ് സ്ക്വയറിലെ ഒരു പുൽത്തകിടി യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികർക്കായി നീക്കിവച്ചിട്ടുണ്ട്. ഇവിടെയെത്തുന്ന സൈനികന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങിയവർ യുക്രെയ്ൻ പതാകയുടെ ചെറു മാതൃകകളിൽ മരിച്ചയാളുടെ പേരെഴുതി പുൽത്തകിടിയിൽ സ്ഥാപിക്കുന്നു.
യുക്രെയ്ൻ ജനതയ്ക്ക് ഇപ്പോൾ ഏറ്റവും പരിചിതമായ ശബ്ദം വ്യോമാക്രമണ മുന്നറിയിപ്പാണ്. റഷ്യയിൽ നിന്ന് ഒരു യുദ്ധവിമാനം പറന്നുയരുമ്പോഴോ കരിങ്കടലിലെ പടക്കപ്പലുകളിൽ നിന്ന് മിസൈൽ തൊടുക്കുമ്പോഴോ യുക്രെയ്നിൽ അപായ സൈറൺ മുഴങ്ങും. മെട്രോ സ്റ്റേഷനുകൾ എല്ലാവർക്കുമായി തുറന്നിടും. എഫ്എം റേഡിയോ സ്റ്റേഷനുകൾ പരിപാടികൾക്കിടെ മുന്നറിയിപ്പ് നൽകുന്നു.
കീവ് ∙ യുക്രെയ്ൻ യുദ്ധം തുടങ്ങുന്നതിന്റെ തലേന്നു ഡോ. യു.പി.ആർ.മേനോൻ കൊച്ചിയിലുള്ള സഹോദരിയുമായി വിഡിയോ കോൾ വഴി സംസാരിക്കുകയായിരുന്നു. കീവിലെ തെരുവ് കാണിച്ച് അദ്ദേഹം സഹോദരിയോടു പറഞ്ഞു, ഇവിടെ എല്ലാം ശാന്തമാണ്. യുദ്ധത്തിന് സാധ്യത തീരെയില്ല. ഡോക്ടറുടെ പ്രതീക്ഷ തെറ്റിച്ച് 2022 ഫെബ്രുവരി 24 നു പുലർച്ചെ കീവിനു മീതേ ബോംബുകൾ വീണുതുടങ്ങി.
കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക് പ്രവിശ്യയിലെ ലിമാൻ നഗരത്തിൽ 80% അപ്പാർട്മെന്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. വാർധക്യം കാരണം നാടുവിട്ടുപോകാൻ കഴിയാത്തവർ മാത്രമാണ് നഗരത്തിലുള്ളത്. അധിനിവേശത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ റഷ്യൻ സൈന്യം തകർത്ത സ്ഥലങ്ങളിലൊന്നാണ് ഈ നഗരം. പാലങ്ങളും ഫാക്ടറികളും റെയിൽവേ ലൈനുകളുമെല്ലാം ബോംബാക്രമണത്തിൽ തകർന്ന നിലയിലാണ്. പരുക്കേറ്റ സൈനികരെ ചികിത്സിക്കുന്ന താൽക്കാലിക ആശുപത്രി മാത്രമാണ് ഇപ്പോൾ പ്രവർത്തന സജ്ജമായിട്ടുള്ളത്. അതിനകത്തെ ദൃശ്യങ്ങളാകട്ടെ, ഹൃദയഭേദകമാണ്. ബോംബ് സ്ഫോടനത്തിൽ ശരീരം തകർന്ന സൈനികരെ ആംബുലൻസുകൾ എത്തിക്കുന്നു. ആദ്യഘട്ട ചികിത്സ നൽകിയ ശേഷം ഏറ്റവുമടുത്ത സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. ഡോൺബാസ് പ്രവിശ്യയിലെ സിവെർസ്ക് നഗരത്തിലും സമാനമായ കാഴ്ച കാണാനിടയായി.
തകർന്ന വീടുകൾ, തീപിടിച്ച് നശിച്ച പെട്രോൾ പമ്പുകൾ, ഷെല്ലാക്രമണത്തിൽ നശിച്ച ഫാക്ടറികൾ...മരിയുപോൾ നഗരത്തിന്റെ വടക്കുള്ള വെലിക നോവോസിൽക്ക ശരിക്കും പ്രേതനഗരമാണ്. അപൂർവം വീടുകൾ
ഹൂസ്റ്റണ്‍∙ തനിക്ക് അധികാരം കിട്ടിയാൽ റഷ്യ– യുക്രെയ്ൻ യുദ്ധം ഒറ്റദിനം കൊണ്ട് അവസാനിപ്പിക്കുമെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എന്നിവരുമായി കരാർ ഉണ്ടാകുമെന്നും ഒരു ദിവസത്തിനുള്ളിൽ നിലവിലെ സംഘർഷത്തിന് അന്ത്യം
പുലർച്ചെ 6 മണി. സൂര്യനുദിച്ചിട്ടു 2 മണിക്കൂറായി. തെക്കുകിഴക്കൻ യുക്രെയ്നിലെ വെലൈക നൊവോസിൽക എന്ന ചെറുപട്ടണം. ആൾസഞ്ചാരമില്ല. സൈന്യത്തിന്റേതൊഴികെയുള്ള വാഹനങ്ങളേയില്ല. കൽക്കൂമ്പാരമായ നഗരസഭാ കെട്ടിടം. ജനൽച്ചില്ലുകൾ തകർന്ന പാർപ്പിട സമുച്ചയം. പണ്ടിവിടെ സ്വസ്ഥജീവിതമുണ്ടായിരുന്നുവെന്നു പറയാൻ ശേഷിക്കുന്ന കഫെ– സൂപ്പർ മാർക്കറ്റ് സൈൻ ബോർഡുകൾ. എന്നിട്ടും ആൾപ്പാർപ്പുള്ള ചില വീടുകൾ ബാക്കി !
കീവ് ∙ യുക്രെയ്നിലെ തുറമുഖങ്ങൾക്കു നേരെ റഷ്യയുടെ കനത്ത ആക്രമണം. കരിങ്കടൽ ധാന്യ കയറ്റുമതി ഉടമ്പടിയിൽ നിന്നു റഷ്യ പിന്മാറിയതിനു പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഒഡേസയിലെ ഇന്ധന സംഭരണകേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായി. മൈക്കോളൈവിലെ തുറമുഖത്തു തീപിടിത്തമുണ്ടായി.
കീവ് ∙ യുക്രെയ്നിലേക്കുള്ള റഷ്യൻ സേനാനീക്കത്തിന്റെ പ്രധാന പാതയായ ക്രൈമിയ കേർച് പാലത്തിന് ഡ്രോൺ ആക്രമണത്തിൽ കേടുപറ്റിയതിനെത്തുടർന്ന് റോഡ് ഗതാഗതം നിർത്തിവച്ചു. റെയിൽ ഗതാഗതം 6 മണിക്കൂർ തടസ്സപ്പെട്ടു. സ്ഫോടനത്തിൽ 2 പേർ മരിച്ചു. ഒരു പെൺകുട്ടിക്കു പരുക്കേറ്റു. യുക്രെയ്ൻ അയച്ച ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. എന്നാൽ, യുക്രെയ്ൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മോസ്കോ∙ കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി കരാറിൽനിന്നു റഷ്യ പിന്മാറി. ഇതോടെ ആഗോള ഭക്ഷ്യപ്രതിസന്ധിക്ക് ആക്കംകൂടും. റഷ്യയിൽനിന്നു ക്രൈമിയയിലേക്കുള്ള പാലം തകർത്തത് യുക്രെയ്ൻ ആണെന്നാണ് റഷ്യയുടെ ആരോപണം. എന്നാൽ കരാറിൽനിന്നു പിന്മാറുമെന്ന് റഷ്യ നേരത്തെതന്നെ മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് സെൻട്രൽ ബാങ്കും തമ്മിലുള്ള രണ്ട് ധാരണ പത്രങ്ങളിലൊപ്പുവെച്ചതോടെ ഗൾഫ് മേഖലയിൽ രൂപയുടെ സർകുലേഷൻ വർധിപ്പിക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഫ്രാൻസിൽ നിന്ന് മടങ്ങുന്ന വഴി ഗൾഫ്
യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോൾ പുട്ടിൻ യൂറോപ്പിനെ വിരട്ടിയിരുന്നു– റഷ്യ പെട്രോളിയവും തരില്ല, പ്രകൃതിവാതകവും (ഗ്യാസ്) തരില്ല, അടുത്ത മഞ്ഞുകാലത്ത് യൂറോപ്പ് തണുത്തു മരവിച്ചു മുട്ടുകാലിൽ വന്നു കീഴടങ്ങും- എന്നിട്ടെന്തായി? വിന്റർ കഴിഞ്ഞു, ദാ ഇപ്പോൾ പിന്നെയും സമ്മർ. റഷ്യൻ എണ്ണയും ഗ്യാസും ഇല്ലെങ്കിലും
യുക്രെയ്നിന് യുഎസ് നൽകിയ ക്ലസ്റ്റർ ബോംബുകൾ അവർ പ്രയോഗിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മുന്നറിയിപ്പ് നൽകി. ക്ലസ്റ്റർ ബോംബുകളുടെ വൻശേഖരം റഷ്യയ്ക്കുണ്ടെന്നും യുക്രെയ്നിൽ ഇതുവരെ അവ പ്രയോഗിക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും പുട്ടിൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
റഷ്യൻ മിസൈലാക്രമണം കഴിഞ്ഞ് 10 ദിവസമായിട്ടും ലിവ്യു പഴയ നിലയിലായിട്ടില്ല. ഈമാസം ആറിനു സ്ട്രിസ്ക സ്ട്രീറ്റിലെ താമസ സമുച്ചയത്തിൽ ക്രൂസ് മിസൈൽ പതിച്ച് 10 പേരാണു കൊല്ലപ്പെട്ടത്. 40 പേർക്കു പരുക്കേൽക്കുകയും ചെയ്തു. കെട്ടിടങ്ങളുടെ മേൽനിലകൾ കൽക്കൂമ്പാരമായി മാറി. പാർക്കിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കു മുന്നിൽ ഇപ്പോഴും മെഴുകുതിരികൾ എരിയുന്നു.
ലണ്ടൻ∙ കൂടുതൽ ആയുധങ്ങൾ വേണമെന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ ആവശ്യത്തോട് അനുകൂല നിലപാട് സ്വീകരിക്കാതെ യുകെ. ‘ഇഷ്ടം പോലെ ആയുധം നൽകാൻ തങ്ങൾ ആമസോൺ അല്ല’ എന്നായിരുന്നു യുകെ പ്രതിരോധ സെക്രട്ടറി ബെൻ വലെയ്സ് പ്രതികരിച്ചത്. കീവ് കൂടുതൽ കൃതഞ്ജതയുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ യുദ്ധം ചെയ്യുന്നത് നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ന് നാറ്റോയിൽ അംഗത്വം ഉടൻ നൽകില്ലെന്നു മാത്രമല്ല, സമയപരിധി പോലും നിശ്ചയിക്കാതെ നാറ്റോ വിൽനിസ് ഉച്ചകോടിയുടെ ആദ്യദിനം പിരിഞ്ഞപ്പോൾ പ്രസിഡന്റ് െവാളോഡിമിർ സെലെൻസ്കിക്കും യുക്രെയ്നിയൻ ജനതയ്ക്കും അതു കടുത്ത തിരിച്ചടിയായി. നിരാശ സഹിക്കാൻ കഴിയാതെ നയതന്ത്ര പരിധികളെല്ലാം ലംഘിച്ച് സെലെൻസ്കി പ്രതികരിച്ചു, ‘യുക്രെയ്നെ നാറ്റോയിലേക്ക് ക്ഷണിക്കാനോ സഖ്യത്തിൽ അംഗമാക്കാനോ തയാറല്ലെന്ന് തോന്നുന്നു’.
വില്‍നിയസ്∙ നാറ്റോയിലെ ഉടൻ അംഗത്വം സാധ്യമല്ലെന്ന സൂചനകൾ ശക്തമായതോടെ കൂടുതൽ ചർച്ചകൾ നടത്തി പ്രതിസന്ധി പരിഹരിക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നീക്കം തുടങ്ങി. യുക്രെയ്ന് അംഗത്വം നല്കാന് നാറ്റോ സഖ്യം തയാറാണെന്നു പ്രഖ്യാപിച്ചെങ്കിലും ഉപാധികളുണ്ടെന്നു വ്യക്തമാക്കി. ഇതോടെ അംഗത്വം
വില്‍നിയസ്∙ യുക്രെയ്ന് അംഗത്വം നൽകാൻ തയാറാണെന്നു പ്രഖ്യാപിച്ചെങ്കിലും ഉപാധികളുണ്ടെന്നു വ്യക്തമാക്കി നാറ്റോ. റഷ്യയുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കെ, ഉടൻ നാറ്റോ അംഗമാകാമെന്ന യുക്രെയ്ന്റെ മോഹത്തിനു തിരിച്ചടിയാണു തീരുമാനം. യുക്രെയ്നെ അംഗമാക്കാൻ സഖ്യരാജ്യങ്ങൾ സമ്മതിച്ചതായി നാറ്റോ അറിയിച്ചത് ആശ്വാസമാണ്.
വാഷിങ്ടൺ∙ യുക്രെയ്നിൽ ദീര്‍ഘകാല സമാധാനം സ്ഥാപിക്കാനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായി യുഎസ്. യുക്രെയ്നിന്റെ പരമാധികാരവും അതിരുകളും അംഗീകരിച്ചുകൊണ്ടുള്ള ഏതു രാജ്യത്തിന്റെയും സമാധാനശ്രമം സ്വാഗതം ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ
മോസ്കോ ∙ കൂലിപ്പടയുടെ കലാപത്തിന്റെ അഞ്ചാംദിവസം വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിനുമായി റഷ്യ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ചർച്ച നടത്തി. ജൂൺ 29നു ക്രെംലിൻ കൊട്ടാരത്തിൽ നടന്ന 3 മണിക്കൂർ യോഗത്തിൽ വാഗ്നർ ഗ്രൂപ്പിന്റെ യൂണിറ്റ് കമാൻഡർമാർ അടക്കം 35 പേർ പങ്കെടുത്തതായി ക്രെംലിൻ വക്താവ് ദിമിത്രി എസ്. പെസ്കോവ് പറഞ്ഞു.
കീവ്∙ റഷ്യക്കെതിരെ കൂലിപ്പട്ടാളത്തെ നയിച്ച വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിനുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ കൂടിക്കാഴ്ച നടത്തി. തലസ്ഥാനമായ മോസ്കോയിലേക്ക് പ്രിഗോഷിൻ കൂലിപ്പട്ടാളത്തെ നയിച്ച് ദിവസങ്ങൾക്കുശേഷമാണ് കൂടിക്കാഴ്ച. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ പ്രിഗോഷിൻ സ്ഥാപിച്ച
യുക്രെയ്നിൽ റഷ്യ തുടങ്ങിവച്ച യുദ്ധമാരംഭിച്ചിട്ട് ഒന്നര വർഷമാകുന്നു. ഇതുവരെ 62,000ത്തോളം ആളുകൾ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് പേർ അഭയാർഥികളായി. യുക്രെയ്നെ എളുപ്പത്തിൽ കീഴടക്കാമെന്ന് കരുതിയ റഷ്യക്ക് പിഴച്ചു. അമേരിക്കയും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളും യുക്രെയ്ന് ആവശ്യമായ ആയുധങ്ങളും ധനസഹായവും നൽകിയതോടെ പ്രതിരോധം ശക്തമായി. യുദ്ധം എന്നു തീരുമെന്ന കാര്യത്തിൽ ഇപ്പോഴുമില്ല തീരുമാനം. യുക്രെയ്നെ നാറ്റോയിൽ ഉൾപ്പെടുത്തുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകും എന്നതായിരുന്നു ആക്രമണത്തിനുള്ള കാരണങ്ങളിലൊന്നായി റഷ്യ പറഞ്ഞിരുന്നത്. എന്നാൽ യുക്രെയ്ൻ ഇപ്പോഴും നാറ്റോ അംഗമായിട്ടില്ല, മാത്രമല്ല, അടുത്തെങ്ങും ഇതിനുള്ള സാധ്യതകളും കാണുന്നില്ല.