Activate your premium subscription today
അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഞെട്ടിക്കുന്നവർ, അധികാര പദവികളിൽ എത്തിയപ്പോൾ ഉറ്റ സുഹൃത്തുക്കളായവർ. ഈ രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചയെ രണ്ടു രാജ്യങ്ങളിലെ കോടാനുകോടി മനുഷ്യർ മാത്രമല്ല, ലോകമാകെ ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫെബ്രുവരി 13–14 തീയതികളിൽ വാഷിങ്ടനിലാണു കൂടിക്കാഴ്ച നടത്തുക. 12ന് വൈകിട്ടോടെ ഫ്രാൻസിൽനിന്നു യുഎസിൽ എത്തുന്ന മോദി 14 വരെ അവിടെയുണ്ടാകും. ട്രംപുമായി മാത്രമല്ല, ഇന്ത്യൻ സമൂഹവുമായും അമേരിക്കയിലെ കോർപറേറ്റ് മേധാവികളുമായും മോദി സംസാരിക്കും. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം യുഎസ് സന്ദർശിക്കുന്ന ഏഷ്യയിലെ ആദ്യ രാഷ്ട്ര നേതാക്കളിലൊരാളാണ് മോദി. സർക്കാർ രൂപീകരിച്ച ശേഷം ട്രംപ് കാണുന്ന ആദ്യ ലോക നേതാക്കളുടെ കൂട്ടത്തിലാണു മോദിയുടെ സ്ഥാനം. ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യവും മോദിയുമായുള്ള വ്യക്തിപരമായ അടുപ്പവുമാണു കൂടിക്കാഴ്ച ഇത്രവേഗം സാധ്യമാക്കിയത്. ഭരണത്തിലേറിയ ആദ്യ ദിവസം മുതൽ കുടിയേറ്റവിരുദ്ധ നീക്കങ്ങളാലും തീരുവ കൂട്ടൽ ഉൾപ്പെടെയുള്ള തീരുമാനങ്ങളാലും ലോകത്തെ മുൾമുനയിലാക്കുന്ന ട്രംപ് എന്ന ‘പ്രിയ സുഹൃത്തിനോട്’ മോദി എന്തായിരിക്കും സംസാരിക്കുക? ഈ കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ നേട്ടമെന്താകും?
വാഷിങ്ടൻ∙ മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും ട്രാൻസ്ജെൻഡേഴ്സിനെ നിരാകരിച്ചും പാനമ കനാലിനെ തിരിച്ചെടുക്കുമെന്ന് ആവർത്തിച്ചും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കന്നി പ്രസംഗം. യുഎസിന്റെ 47ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ്
വാഷിങ്ടൻ∙ യുഎസിൽ ഇനി ട്രംപ് യുഗം. യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ നടന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകൾ കയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്.
യുഎസില്‍ ഡോണള്‍ഡ് ട്രംപ് 47ാമത്തെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിനു പിന്നാലെ നടപ്പാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന ആശങ്കയിലും പ്രതീക്ഷയിലുമാണു ലോകം. അധികാരത്തിലെത്തിയാല്‍ എന്തൊക്കെയാണു ചെയ്യാന്‍ പോകുന്നതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ ‘അജന്‍ഡ 47’ല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അജന്‍ഡ 47 പ്രകാരമുള്ള ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങള്‍ ഇവയാണ്.
രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കയ്ക്കു കിട്ടിയ മറ്റു പ്രസിഡന്റുമാരെപ്പോലെയൊന്നുമാവില്ല രണ്ടാംതവണ വരുന്ന ഡോണൾഡ് ട്രംപ്. പലതരം വ്യക്തിത്വങ്ങളും പലതരം സ്വഭാവങ്ങളും പലപല കഴിവുകളുമുള്ളയാളാണ്. 2017 മുതൽ 2021 വരെ പ്രസിഡന്റായിരുന്ന ട്രംപിനെപ്പോലെയും ആയിരിക്കില്ല ട്രംപ് 2.0. അമേരിക്കയുടെ ‘മഹത്വം’ വീണ്ടെടുക്കാനുള്ള മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗാ) ക്യാംപെയ്നിന്റെ ചിറകിലേറിയാണു ട്രംപ് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു ജയിച്ചത്. ഭരണത്തിലെ കുടുംബവാഴ്ചയും പാരമ്പര്യപിന്തുടർച്ചയും മടുത്തിരുന്ന വോട്ടർമാരെ ആകർഷിക്കാൻ ട്രംപിന്റെ ആ പ്രചാരണത്തിനു കഴിഞ്ഞു. ക്ലിന്റൻ -ബുഷ്-കെന്നഡി കുടുംബങ്ങളിൽനിന്നുമാത്രമല്ല, അത്രയൊന്നും അറിയപ്പെടാത്ത മറ്റു ചില കുടുംബങ്ങളിൽനിന്നും ആളുകൾ മന്ത്രിയായോ (സെക്രട്ടറി) സ്പീക്കറായോ സ്റ്റേറ്റ് ഗവർണറായോ അധികാരസ്ഥാനങ്ങളിൽ വീണ്ടും വീണ്ടും എത്തുന്നതു കണ്ടുകണ്ട് മനംമടുത്തിരിക്കുകയായിരുന്നു അവർ. ട്രംപിന്റെ അനുയായികൾ തിരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം ‘മാഗാ’ മന്ത്രം ഉരുവിട്ടുനടക്കുകയും ചെയ്തു.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് പദവിയിൽ ജോ ബൈഡന്റെ അവസാന മണിക്കൂറുകൾ; തണുത്തുറഞ്ഞ നട്ടുച്ചയ്ക്ക് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം. യുഎസ് തലസ്ഥാനമായ വാഷിങ്ടൻ ഡിസി ഇന്നു പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന്റെയും ലോകമെമ്പാടുനിന്നുമുള്ള വിവിഐപികളുടെ സാന്നിധ്യത്തിന്റെയും ആഘോഷപൂർണമായ തിരക്കിലമരും.യുഎസിന്റെ 47–ാം പ്രസിഡന്റായി അടുത്ത 4 വർഷം ഭരിക്കാൻ പോകുന്ന ട്രംപും അദ്ദേഹത്തിനൊപ്പം വൈസ് പ്രസിഡന്റാകുന്ന ജെ.ഡി.വാൻസും വാഷിങ്ടന്‍ ഡിസിയിൽ ഇന്ന് ഉച്ചയ്ക്ക് 12ന് ആണ് അധികാരമേൽക്കുന്നത്.
മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മില്‍ ഊഷമളമായി സംസാരിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ന്യൂഡൽഹി ∙ ജോ ബൈഡനോ, ഡോണൾഡ് ട്രംപിനോ – ആർക്കാണ് ഗാസ വെടിനിർത്തലിന്റെ പേരിൽ ക്രെഡിറ്റ് അവകാശപ്പെടാവുന്നത്? കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ ഇതെക്കുറിച്ചു ചോദ്യമുയർന്നപ്പോൾ, ‘ഇതൊരു തമാശയാണോ?’ എന്നായിരുന്നു തിങ്കളാഴ്ച അധികാരമൊഴിയാനിരിക്കുന്ന ബൈഡന്റെ പ്രതികരണം.
ആദ്യം അമേരിക്കയിൽ കാലുകുത്തിയ നിമിഷം മുതൽ എത്രയും പെട്ടന്ന് കാണണം എന്ന് ആഗ്രഹിച്ച സ്ഥലമാണ് വാഷിങ്ടനിലെ ലിങ്കൺ മെമ്മോറിയൽ. സ്കൂൾ പഠനകാലത്ത്, പഠനമേശയുടെ മുന്നിൽ പതിച്ചുവച്ച ചിലചിത്രങ്ങളിൽ ഒന്ന് ഏബ്രഹാം ലിങ്കണിന്റെ ആയിരുന്നു. പിന്നെ മുൻ യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡിക്ക് വെടിയേറ്റ ഡാലസിലെ ഡീലി
വാഷിങ്ടൻ ∙ 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ഡോണൾഡ് ട്രംപിനെതിരെ പ്രോസിക്യൂഷൻ നടപടികൾ നയിച്ച സ്പെഷൽ കോൺസൽ ജാക്ക് സ്മിത്ത് രാജിവച്ചു. രണ്ടാംതവണ പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെ ട്രംപിനെതിരായ കേസുകൾ കോടതി ഒഴിവാക്കിയ പശ്ചാത്തലത്തിലാണു രാജി.
ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റായി വീണ്ടും ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുമെന്നും മന്ത്രാലയം
വാഷിങ്ടൻ ∙ വീണ്ടും താൻ മത്സരിച്ചിരുന്നെങ്കിൽ ഡോണൾഡ് ട്രംപ് തോൽക്കുമായിരുന്നെന്ന് ജോ ബൈഡന് ഇപ്പോഴും ആത്മവിശ്വാസം. വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ തൊഴിൽറിപ്പോർട്ട് അവതരണത്തിനു ശേഷം മാധ്യമസംഘത്തോട് സംസാരിക്കുകയായിരുന്നു ബൈഡൻ.
നാലു വർഷം മുൻപ് പാർലമെന്റ് മന്ദിരം കയ്യേറിയതിന്റെ പഴി കേട്ട് തല താഴ്ത്തി നിന്ന അതേ ഡോണൾഡ് ട്രംപ് ഇന്ന് അതേ മന്ദിരത്തിൽ തല ഉയർത്തി നിൽക്കും. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ എതിരാളിയായിരുന്ന കമല ഹാരിസ് തന്നെ തന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന്റെ ‘തലപ്പൊക്കവും’ ട്രംപിനുണ്ടാകും. തന്റെ എതിരാളിയായി മത്സരിച്ച് യുഎസ് പ്രസിഡന്റ് പദവിയിൽ എത്തുന്ന ആളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട ‘ദുര്യോഗം’ ലഭിക്കുന്ന നാലാമത്തെ യുഎസ് വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. യുഎസ് വൈസ് പ്രസിഡന്റ് തന്നെയാണ് സെനറ്റ് അധ്യക്ഷൻ എന്നതിനാലാണ് ഈ നിയോഗം കമലയെ തേടിയെത്തുന്നത്. ജനപ്രതിനിധി സഭ, സെനറ്റ് എന്നിവ ചേർന്നുള്ള യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിന് അധ്യക്ഷം വഹിക്കുന്ന വൈസ് പ്രസിഡന്റ് തന്നെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയെ ഔദ്യോഗിക വിജയ പ്രഖ്യാപനം നടത്തുന്നത്. കമലയ്ക്കു മുൻപ്
വാഷിങ്ടൻ ∙ നാലു കൊല്ലം മുൻപ് ഇതേ ദിവസം ഡോണൾഡ് ട്രംപിന്റെ അനുയായികൾ പാർലമെന്റ് മന്ദിരം കയ്യേറിയതിന്റെ നടുക്കുന്ന ഓർമകളുമായാണ് യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനം ഇന്ന് നടക്കുന്നത്. അന്ന് പാർലമെന്റ് മന്ദിരം കയ്യേറിയതിന്റെ പഴി കേട്ട ട്രംപ് ഇത്തവണ തകർപ്പൻ തിരഞ്ഞെടുപ്പു വിജയത്തിന്റെ തിളക്കത്തോടെ അധികാരത്തിലേക്കു വീണ്ടുമെത്തുന്നുവെന്ന വ്യത്യാസം മാത്രം.
വാഷിങ്ടൻ∙ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാർ-എ-ലാഗോയിൽ പുതുവത്സര പാർട്ടി നടത്തുന്നു. കനത്ത സുരക്ഷയെത്തുടർന്ന് പാർട്ടിയിൽ പങ്കെടുക്കുന്ന മുന്നൂറോളം പേരെ പ്രത്യേക ബസുകളിലാണ് ഇവിടേക്ക് എത്തിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ആഘോഷം കൂടിയാകും ട്രംപിന്റെ പാർട്ടിയെന്നാണു കരുതുന്നത്.
ഹൂസ്റ്റണ്‍∙ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത ജില് ബൈഡനും പാരിസിലെ നോത്രദാം കത്തീഡ്രൽ വീണ്ടും തുറക്കുന്ന വേളയില്‍ സൗഹൃദം പങ്കുവച്ചത് അമേരിക്കയിൽ ചർച്ചയായി. ബൈഡന് കുടുംബവുമായുള്ള ട്രംപിന്റെ ഏറ്റുമുട്ടല്‍ ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ അനുകൂലികളെ സന്തോഷിപ്പിക്കുന്നതിനൊപ്പം പല
ഹൂസ്റ്റൺ∙ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന്റെ നിയമസംഘം ഹഷ് മണി കേസ് തള്ളിക്കളയാൻ കോടതിയിൽ ഹർജി നൽകി. കേസ് തുടരുന്നത് പ്രസിഡന്റിന്റെ ചുമതലകൾക്ക് തടസം സൃഷ്ടിക്കുമെന്നാണ് വാദം. വോട്ടർമാരുടെ 'അതിശക്തമായ ജനവികാരം' അവഗണിക്കപ്പെടുമെന്നും ചൊവ്വാഴ്ച സമർപ്പിച്ച ഹർജിയിൽ പറയുന്നു.
നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അടുത്ത ഡയറക്ടറായി കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തതോടെ ലോകമെമ്പാടും ഈ ഇന്ത്യന്‍ വംശജനെക്കുറിച്ച് അറിയുന്നതിനുള്ള ആകാംക്ഷ വര്‍ധിച്ചു.
വാഷിങ്ടൻ∙ ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കുന്ന ജനുവരി 20ന് മുൻപായി യുഎസിലേക്ക് മടങ്ങിയെത്തണമെന്ന് വിദേശ വിദ്യാർഥികളോട് ആവശ്യപ്പെട്ട് സർവകലാശാലകൾ. അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവിൽഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് നിർദേശം.
നവംബര്‍ ആദ്യവാരം നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഡൊണള്‍ഡ് ട്രംപിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇപ്പോഴും നിറഞ്ഞു നില്ക്കുന്നു. തിരഞ്ഞെടുപിന് മുന്‍പുള്ള പ്രചാരണ സമയത്ത് ട്രംപ് യുഎസ് ജനതയ്ക്ക് നല്കിയ ഏതൊക്കെ വാഗ്ദാനങ്ങള്‍ വേഗം നടപ്പാക്കും എന്നതാണ് ലോകമെമ്പാടുമുള്ള ഇപ്പോഴത്തെ ചര്‍ച്ച. തന്റെ കൂടെ പ്രവര്‍ത്തിക്കേണ്ട ഭരണസാരഥികളെ പ്രഖ്യാപിക്കുന്നതിന്റെ തിരക്കിലാണ് ട്രംപ്. മുറപ്രകാരമുള്ള അധികാരക്കൈമാറ്റം ഉണ്ടാകുമെന്നു ജോ ബൈഡന് അറിയിച്ച സ്ഥിതിക്ക് 2020ല്‍ ഉണ്ടായ സംഭവങ്ങളുടെ പുനരാവര്‍ത്തനം ഇക്കുറി ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം. യുഎസ് കേവലം സാമ്പത്തിക സൈനിക മേഖലകളില്‍ ഭൂമിയിലെ ഏറ്റവും ശക്തമായ രാജ്യം മാത്രമല്ല; ലോക രാഷ്ട്രങ്ങളുടെ അനൗപചാരിക നേതാവ് കൂടിയാണ്. ലോകത്തിന്റെ കാവലാളായും സ്വന്തന്ത്ര രാജ്യങ്ങളുടെ വക്താവായും യുഎസിന് സ്ഥാനമുണ്ട്. ഇന്ന് രാജ്യാന്തര വാണിജ്യ മേഖലയെ നിലനിര്‍ത്തുന്ന കറന്‍സി യുഎസ് ഡോളര്‍ ആണ്. ലോകത്തിലെ ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളും യുഎസുമായുള്ള ബന്ധത്തിന് വലിയ പ്രാധാന്യം നല്കുന്നു എന്നതും ഒരു വസ്തുതയാണ്. ഇതു കൊണ്ടെല്ലാം ട്രംപിന്റെ രണ്ടാം വരവിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്ന് പഠിക്കുന്ന തിരക്കിലാണ് ഒട്ടു മിക്ക രാഷ്ട്രങ്ങളും നയതന്ത്രജ്ഞ സമൂഹവും.
വാഷിങ്ടൻ∙ ഇന്ത്യൻ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയും ഒരു ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മികവിനെയും പ്രശംസിച്ച് ടെസ്ല സിഇഒ ഇലോൺ മസ്ക്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കലിഫോർണിയയിൽ വോട്ടെണ്ണി തീരാത്തതിനെ പരിഹസിച്ചായിരുന്നു മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിലെ (മുൻപ് ട്വിറ്റർ) പോസ്റ്റ്.
‘റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോൽക്കും. കയ്യിലുള്ള ടെസ്ല, സ്പേസ് എക്സ് ഓഹരികളെല്ലാം വേഗം വിറ്റൊഴിവാക്കിക്കോളൂ...’ ആമസോൺ തലവൻ ജെഫ് ബസോസ് തന്റെ അടുപ്പക്കാരോട് പറഞ്ഞതാണത്രേ ഇക്കാര്യം. എന്നാലിത് ജെഫ് ബസോസ് വെളിപ്പെടുത്തിയതല്ല, ശതകോടീശ്വരപ്പട്ടികയിലേക്കുള്ള മത്സരത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ഇലോണ്‍ മസ്കാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഭരണകൂടത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള പുതിയ വകുപ്പിന്റെ തലപ്പത്തേക്കു കൂടി മസ്ക് വരുന്ന സാഹചര്യത്തിലായിരുന്നു ഈ പ്രസ്താവന. ട്രംപ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ അമേരിക്കക്കാർ രാജ്യം വിടുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് മറ്റൊരു വാർത്ത. വാക്സീൻ വിരുദ്ധനായ വ്യക്തിയെ ആരോഗ്യ സെക്രട്ടറിയാക്കുന്നതു പോലുള്ള നടപടികളിലേക്ക് ട്രംപും കടന്നിരിക്കുന്നു. മുൻപത്തേതിൽനിന്നു മാറി കോലാഹലങ്ങളും അടിപിടികളുമൊന്നും ഇല്ലാതെയായിരുന്നു ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. സമാധാനപരമായി തിരഞ്ഞെടുപ്പു കഴിഞ്ഞാലും യുഎസിൽ അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ലെന്നാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നത്. നാലു വർഷം മുൻപ് ട്രംപ് ജോ ബൈഡനോട് പരാജയപ്പെട്ടപ്പോൾ
യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് നേടിയ അപ്രതീക്ഷിത വിജയം ഏവരെയും അദ്ഭുതപ്പെടുത്തി. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിൽ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ തകർത്തു തരിപ്പണമാക്കിയാണ് ട്രംപ് വെന്നിക്കൊടി പാറിച്ചത്. നേരത്തേ 2017 മുതൽ 2021 വരെ
ന്യൂയോർക്ക് ∙ യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സർക്കാരിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൈക്ക് വോൾട്സ്. ആർമി നാഷനൽ ഗാർഡ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം യുഎസ് സെനറ്റിലെ ഇന്ത്യ കോക്കസ് സമിതിയുടെ തലവനുമാണ്. ട്രംപിന്റെ കടുത്ത അനുയായിയാണ് ഈസ്റ്റ് – സെൻട്രൽ ഫ്ലോറിഡയിൽനിന്ന് മൂന്നുവട്ടം വിജയിച്ചിട്ടുള്ള ഈ റിപ്പബ്ലിക്കൻ അംഗം.
വാഷിങ്ടൻ ∙ എതിരാളിയായ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയെന്ന വിഷമത്തിൽനിന്ന് കമല ഹാരിസിനെ ഒഴിവാക്കാനുള്ള ഉപായം മുൻ സ്റ്റാഫംഗം പ്രസിഡന്റ് ജോ ബൈഡനു മുന്നിൽവച്ചു.
കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ അരങ്ങേറിയ പോരാട്ടത്തിലെ വിജയിയെ നിർണയിച്ചു കഴിഞ്ഞതോടെ യുഎസിൽ മറ്റൊരു ദ്വന്ദ്വയുദ്ധത്തിനു കളമൊരുങ്ങിയിരിക്കുന്നു. പ്രസിഡന്റ് പദത്തിലേക്കു തിരിച്ചെത്തുന്ന ട്രംപും യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാരഥിയായ ജെറോം പവലും തമ്മിലുള്ള ദ്വന്ദ്വയുദ്ധം. ഈ പോരാട്ടത്തിനു പിന്നിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ മാത്രമാണെന്നു പറയാനാവില്ല. പ്രധാനമായും സാമ്പത്തിക നയത്തിൽ അധിഷ്ഠിതമായ ഭിന്നാഭിപ്രായങ്ങളാണ് ഏറ്റുമുട്ടലിനു കാരണം. ആദ്യ വെടി പൊട്ടിച്ചിരിക്കുന്നതു പവലാണ്. ട്രംപാണു പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നു വ്യക്തമായപ്പോൾത്തന്നെ പവൽ കാഞ്ചി വലിക്കുകയായിരുന്നു. ഫെഡറൽ റിസർവിന്റെ ചെയർമാൻ സ്ഥാനത്തുനിന്നു
മുംബൈ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. മുംബൈയിൽ സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പല രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ ഇന്ത്യ കാണുന്നത്.
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അന്തിമഫലം പുറത്ത്. അരിസോണയിലെ ഫലപ്രഖ്യാപനം കൂടി പൂർത്തിയായതോടെ ഡോണൾഡ് ട്രംപിന് ലഭിച്ച മൊത്തം ഇലക്ട്രൽ വോട്ടുകളുടെ എണ്ണം 312 ആയി. 226 ഇലക്ട്രൽ വോട്ടുകൾ മാത്രമാണ് കമല ഹാരിസിന് നേടാനായത്. വിജയം പ്രതീക്ഷിച്ച കമലയെ സംബന്ധിച്ച് 86 വോട്ടുകളുടെ തോൽവി വലിയ തിരിച്ചടിയാണ്.
വാഷിങ്ടൻ ∙ സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് നിയുക്ത പ്രസിഡന്റിനെ കൂടിക്കാഴ്ചയ്ക്കു വിളിക്കുന്ന വൈറ്റ്ഹൗസ് പാരമ്പര്യമനുസരിച്ച് ഡോണൾഡ് ട്രംപിന് ജോ ബൈഡന്റെ ക്ഷണം.
വാഷിങ്ടൻ∙ മുൻ അംബാസഡർ നിക്കി ഹേലിക്കും മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോക്കും തന്റെ ഭരണകൂടത്തിൽ സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘മുൻപ് അവരോടൊപ്പം പ്രവർത്തിക്കുന്നത് ഞാൻ വളരെയധികം ആസ്വദിച്ചു, അവരെ അഭിനന്ദിക്കുന്നു. കൂടാതെ നമ്മുടെ രാജ്യത്തിന് അവർ നൽകിയ സേവനത്തിനു നന്ദി പറയാൻ ആഗ്രഹിക്കുന്നു.’’- ഡോണൾഡ് ട്രംപ് പറഞ്ഞു.
ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ ഡെമോക്രാറ്റ് പാർട്ടി കടക്കെണിയിൽപ്പെട്ടെന്ന് റിപ്പോർട്ട്. യുഎസ് മാധ്യമമായ പൊളിറ്റിക്കോയുടെ കലിഫോർണിയ ബ്യൂറോ ചീഫ് ക്രിസ്റ്റഫർ കാഡെലാഗോയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ കമല ഹാരിസിന്റെ പ്രചാരണം അവസാനിച്ചത് കുറഞ്ഞത് രണ്ടു കോടി യുഎസ് ഡോളറിന്റെ (20 ദശലക്ഷം – 168.79 കോടി ഇന്ത്യൻ രൂപ) കടത്തിലാണെന്ന വിവരം പുറത്തുവിട്ടത്. ഒക്ടോബർ 16 വരെയുള്ള കണക്ക് പ്രകാരം കമലയുടെ പ്രചാരണ വിഭാഗത്തിന് ഒരു ബില്യൻ (100 കോടി) യുഎസ് ഡോളർ ഫണ്ട് കണ്ടെത്താൻ സാധിച്ചിരുന്നു.
ടൊറന്റോ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെതിരായ ഡോണൾഡ് ട്രംപിന്റെ വിജയത്തിനു പിന്നാലെ അഭയം തേടുന്ന കുടിയേറ്റക്കാരുടെ വർധനവ് പ്രതീക്ഷിച്ച് കാനഡ. യുഎസ് അതിർത്തി സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് രാജ്യം. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തൽ നടപ്പാക്കുമെന്ന പുതിയ ഭരണകൂടത്തിന്റെ പ്രഖ്യാപനമാണ് അഭയാർഥികളുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധനവിന് കാരണം. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാർ അയൽരാജ്യമായ കാനഡയിൽ അഭയം തേടുമെന്നാണ് വിവരം.
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപും ബുധനാഴ്ച പതിനൊന്നുമണിക്ക് ഓവൽ ഓഫിസിൽ വച്ച് കൂടിക്കാഴ്ച നടത്തും. ബൈഡന്റെ ക്ഷണ പ്രകാരമാണ് ഓവൽ ഓഫിസിൽ ട്രംപ് എത്തുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റും നിയുക്ത പ്രസിഡന്റും വൈറ്റ് ഹൈസിലൈ പ്രസിഡന്റ് ഓഫിസിൽ വച്ച്
ലോകം കാത്തിരുന്ന യുഎസ് തിരഞ്ഞെടുപ്പ്. ഡോണൽഡ് ട്രംപും കമല ഹാരിസും യുഎസിലെ ഓരോ സ്റ്റേറ്റുകൾ പിടിച്ചടക്കി മുന്നേറുമ്പോൾ ഇന്ത്യയിലെ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ കാണുന്ന അതേ ആവേശത്തോടെയാണ് മലയാളികൾ കണ്ടുനിന്നത്. ഒടുവിൽ ട്രംപ് മുന്നേറ്റം ഉറപ്പിച്ചപ്പോള്‍ ലോകത്തിന് പുതിയ യുഎസ് പ്രസിഡന്റിനെ കൊണ്ടുണ്ടാവുന്ന മാറ്റങ്ങൾ അറിയാനായി ഏവരുടേയും താൽപര്യം. യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തോളം ലേഖനങ്ങളാണ് പ്രീമിയം കഴിഞ്ഞയാഴ്ച നൽകിയത്. ഇതിൽ കൂടുതൽ ജനങ്ങളെ ആകർഷിച്ച രണ്ട് വാർത്തകൾ ടോപ് 5ലും ഇടംനേടി. ഏകാന്തത വലിയൊരു പ്രശ്നമാണോ? ഇനി ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ മഹാമാരി ‘ഏകാന്തത’ ആയിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അതിന്റെ സൂചനകൾ ദക്ഷിണ കൊറിയയിൽ കണ്ടുതുടങ്ങിയിട്ടുമുണ്ട്. ഇന്ത്യയെ എങ്ങനെയാവും പുതിയ ഭീഷണി ബാധിക്കുകയെന്ന പ്രീമിയം ലേഖനം ഏറെ ശ്രദ്ധ നേടി. വന്ദേഭാരത് വാർത്തകളിൽ ഇടം നേടുമ്പോൾ അതിനും പതിറ്റാണ്ടുകൾ മുൻപ് ഡൽഹിയിൽ അവതരിച്ച വേഗക്കാരനുണ്ടായിരുന്നു രാജധാനി എക്സ്പ്രസ്. ഇന്നും പത്രാസിൽ മങ്ങലേൽക്കാത്ത രാജധാനിയുടെ പിറവിയും വളർച്ചയും മനോരമ പ്രീമിയം പോയ വാരം നൽകി.
വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിന്റെ ചരിത്രവിജയത്തിനു ചുക്കാൻ പിടിച്ച തിരഞ്ഞെടുപ്പു പ്രചാരണസംഘം മാനേജറും ഉപദേഷ്ടാവുമായ സൂസി വൈൽസും ചരിത്രം കുറിക്കാനൊരുങ്ങുന്നു.
അമേരിക്കൻ തിരഞ്ഞെടുപ്പും സ്വർണവുമായി അഭേദ്യമായ ബന്ധമുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസങ്ങളിലെല്ലാം സ്വർണവില കൂപ്പുകുത്തുകയാണു പതിവ്. പുതിയ പ്രസിഡന്റിനെ വരവേൽക്കാൻ സ്വർണം ഇങ്ങനെ കുമ്പിട്ടു നിൽക്കുന്നതാണ് സ്വർണവിപണിയുടെ ചരിത്രം. ഇത്തവണ ഡോണൾഡ് ട്രംപിന്റെ രണ്ടാംവരവിൽ വിപണി വ്യാപാരം തുടങ്ങിയതു തന്നെ 3 ശതമാനത്തിനു മുകളിൽ നഷ്ടത്തോടെയാണ്. അതായത് ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 100 ഡോളറോളം വില കുറഞ്ഞു. കാര്യമായ തിരുത്തലുകളില്ലാതെ കുതിപ്പു തുടർന്നുവന്ന സ്വർണം ഇത്ര വലിയ ഇടിവുനേരിടുന്നത് വലിയ ഇടവേളയ്ക്കുശേഷം. ട്രംപ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന വിശ്വാസത്തിൽ ഡോളർ ഇൻഡെക്സ് കുതിച്ചു കയറിയതും ബോണ്ട് വരുമാനം (യുഎസിലെ സർക്കാർ കടപ്പത്രങ്ങളിൽ നിന്നുള്ള ആദായം) കുതിച്ചുയർന്നതുമെല്ലാം സ്വർണത്തിന്റെ തിളക്കം കുറച്ചു. രാജ്യാന്തര വിപണിയിലെ 100 ഡോളറിന്റെ ഇടിവ് കേരളത്തിൽ പവന് 1350 രൂപ ഇടിയാൻ കാരണമായി. ഡോളർ ശക്തിപ്പെടുന്നതിനാൽ രൂപയുടെ മൂല്യം ഇടിയുന്നതാണ് ആനുപാതികമായ കുറവ് ഇവിടെ സ്വർണവിലയിൽ ഉണ്ടാകാത്തതിന്റെ കാരണം. കേരളത്തിൽ ദിവസവും രാജ്യാന്തര സ്വർണവിലയ്ക്കൊപ്പം ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്കുകൂടി പരിഗണിച്ചാണ് സ്വർണവില നിശ്ചയിക്കുന്നത്. അമേരിക്കൻ പ്രസിഡന്റു തിരഞ്ഞെടുപ്പും സ്വർണവിലയുടെ ചാഞ്ചാട്ടങ്ങളും പരിശോധിക്കാം. ഒപ്പം ട്രംപ് ഭരണത്തിൽ സ്വർണവിലയുടെ ഭാവിയും നോക്കാം.
ചരിത്രപരമാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡോണൾഡ് ട്രംപിന്റെ മടക്കം. നാലു വർഷം മുൻപത്തെ തോൽവിയെ ഗംഭീര വിജയംകൊണ്ടു മായ്ച്ചുകളഞ്ഞ്, ലോകത്തെ ഏറ്റവും കരുത്താർന്ന ഭരണാധിപക്കസേരയിലേക്ക് അദ്ദേഹമെത്തുമ്പോൾ പ്രതീക്ഷയ്ക്കൊപ്പം ചില തലങ്ങളിൽ ആശങ്കയ്ക്കുകൂടി വഴിയൊരുങ്ങുന്നു; വാക്കിലെയും പ്രവൃത്തിയിലെയും അസാധാരണത്വമാണ് ട്രംപിന്റെ മുഖമുദ്രയെന്നതിനാൽ വിശേഷിച്ചും.
യുഎസ് പ്രസിഡന്റെ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച ഡോണള്‍ഡ് ട്രംപിന് അഭിനന്ദനങ്ങളുമായി ലോക നേതാക്കള്‍. അതേസമയം യൂറോപ്യന്‍ യൂണിയനും ജര്‍മനിക്കും അത്ര ആശ്വാസകരമല്ല ട്രംപിന്റെ തിരിച്ചുവരവ്.
വാഷിങ്ടൻ∙ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ പ്രചരണ മാനേജർ സൂസി വൈൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യത്തെ സുപ്രധാന പ്രഖ്യാപനമാണിത്. യുഎസ് ചരിത്രത്തിൽ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് സൂസി വൈൽസ്.
വാഷിങ്ടൻ∙ അതിർത്തിയെ ശക്തവും കരുത്തുറ്റതുമാക്കി മാറ്റുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് ഡോണൾഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം രാജ്യാന്തര മാധ്യമത്തിന് നൽകിയ ആദ്യ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. അനധികൃതമായി കുടിയേറിയവരെ കൂട്ടത്തോടെ നാടുകടത്തുമെന്ന തന്റെ
വാഷിങ്ടൻ ∙ അനാരോഗ്യവും ഭരണപരാജയവും വേട്ടയാടുമ്പോഴും വീണ്ടും മത്സരിക്കാനായി അവസാനനിമിഷം വരെ വാശിപിടിച്ച ജോ ബൈഡനാണു കമല ഹാരിസിന്റെ ദയനീയ പരാജയത്തിനു കാരണമെന്ന് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നു. നാണ്യപ്പെരുപ്പവും യുഎസ്–മെക്സിക്കോ അതിർത്തി പ്രശ്നവും നീറിനിന്നത് ബൈഡൻ ഭരണകൂടം അവഗണിക്കുകയും ചെയ്തു.
വാഷിങ്ടൻ∙ ജനുവരി 20ന് അമേരിക്കയിൽ സമാധാനപൂർണമായ അധികാര കൈമാറ്റം നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപിനെ അഭിനന്ദനങ്ങൾ അറിയിച്ചുവെന്നും സമാധാനപൂർണവും കാര്യക്ഷമവുമായ ഒരു അധികാര കൈമാറ്റം ഉറപ്പാക്കാൻ മുഴുവൻ ഭരണകൂടത്തോടും നിർദേശിക്കുമെന്ന് ട്രംപിന് ഉറപ്പുനൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പക്ഷേ അമേരിക്കന്‍ ജനത ഡോണൾഡ് ട്രംപിന് നല്കിയതാകട്ടെ അപ്രതീക്ഷിതമായ തകര്‍പ്പന്‍ വിജയവും.
വിലാപകാവ്യം - തന്റെ യൗവനം വരെയുള്ള ജീവിതസ്മരണകളുടെ പുസ്തകത്തിന് ഇങ്ങനെയൊരു വിശേഷണം നല്കിയ ഒരാളുണ്ട്; യുഎസ് വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തുന്ന ജെ.ഡി.വാന്‍സ്. ‘ഹില്‍ബിലി എലിജി’ (Hillbilly Elegy) എന്നു പേരിട്ട ആ പുസ്തകത്തിന്റെ സബ് ടൈറ്റില്‍ ഇങ്ങനെയാണ് ‘പ്രതിസന്ധിയിലകപ്പെട്ട ഒരു കുടുംബത്തിന്റെയും സംസ്കാരത്തിന്റെയും ഓര്‍മക്കുറിപ്പ്’ (A Memoir of a Family and Culture in Crisis). യുഎസിന്റെ വടക്കുകിഴക്കന്‍ പ്രദേശത്തെ അപ്പലാച്ചിയന്‍ പര്‍വതനിരകള്‍ ഉള്‍പ്പെടുന്ന ഒഹായോ സംസ്ഥാനത്തെ ദരിദ്ര കുടുംബങ്ങളിലൊന്നിന്റെ കഥ പറഞ്ഞ് വാന്‍സ് അമേരിക്കയിലെ മധ്യവര്‍ഗത്തിനും താഴെയുള്ളവര്‍ നേരിടുന്ന പ്രതിസന്ധിയുടെ ചിത്രം തന്നെയാണ് ഇതില്‍ വരച്ചു ചേര്‍ത്തത്. 2016ല്‍ ഇറങ്ങിയ പുസ്തകത്തിന്റെ ലക്ഷക്കണക്കിന് കോപ്പികള്‍ നേരത്തേ തന്നെ വിറ്റഴിഞ്ഞിരുന്നു. എന്നാല്‍ അടുത്തകാലത്ത് പുസ്തകത്തിന് കാര്യമായ വിൽപന ഇല്ലാതിരുന്നപ്പോഴാണ് ജെ.ഡി.വാന്‍സ് റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടത്. പിന്നീട് കണ്ടത് അമ്പരപ്പിക്കുന്ന
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അനുകൂലമായി, വ്യക്തമായ വിധിയാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായത്. ഏഴ് ‘ചാഞ്ചാട്ട’ സംസ്ഥാനങ്ങളിൽ മിക്കതിലും അദ്ദേഹത്തിന്റെ ലീഡ് 0.87% മുതൽ 6.14% വരെയാണ്. പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവ ഉൾപ്പെടുന്ന, ഡെമോക്രാറ്റുകളുടെ അവസാന പ്രതിരോധനിരയായ ‘ബ്ലൂ വാൾ’ തകർന്നു. ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് മടങ്ങുകയും നോർത്ത് കാരോലൈന അവർ നിലനിർത്തുകയും ‘മതിൽ’ തകരുകയും ചെയ്തതോടെ ഡെമോക്രാറ്റുകൾക്ക് നിലതെറ്റി. സമ്പദ്വ്യസ്ഥ, കുടിയേറ്റം, കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചും പാർട്ടിനയം പിന്തുടരാനുള്ള ഉപദേശകരുടെ നിർബന്ധം നിരാകരിച്ചും ട്രംപ് വിജയിച്ചു. ശത്രുക്കളായി കരുതുന്നവരെ, കെട്ടുകഥയും ഭാവനയും കലർത്തി അദ്ദേഹം ആശയക്കുഴപ്പത്തിലാക്കുകയും ആക്രമിക്കുകയും ചെയ്തു. ട്രംപിന്റെ വളഞ്ഞുപുളഞ്ഞ സംസാരത്തെ, മറവിരോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ എന്നു ചിലർ വിളിച്ചപ്പോൾ, താൻ കാര്യങ്ങൾ നെയ്തെടുക്കുകയാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഭൂരിപക്ഷം വോട്ടർമാർക്കും അതു സ്വീകാര്യമായി. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ തോൽവിയുടെ പോസ്റ്റ്മോർട്ടം തുടരുമെങ്കിലും ചില ഘടകങ്ങൾ വ്യക്തമാണ്. ഒന്നാമതായി,
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിനൊപ്പം വാർത്തകളിൽ നിറഞ്ഞ് റോബർട്ട് എഫ്. കെന്നഡി ജൂനിയറും. രണ്ടാം ട്രംപ് മന്ത്രിസഭയിൽ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്നാണ് വാർത്തകൾ. ട്രംപിന്റെ വിജയദിന പ്രസംഗത്തിൽ ഇതിന്റെ സൂചനകളുമുണ്ടായിരുന്നു.
മയാമിയിലെ പോളിങ് സ്റ്റേഷനുകളിലൊന്നിന്റെ പരിസരത്ത് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിൽ കണ്ട കറുത്തവർഗക്കാരനായ ഒരു മധ്യവയസ്കൻ ക്യാമറയ്ക്ക് മുന്നിൽ തന്റെ അഭിപ്രായം പറയാൻ തയാറായിരുന്നില്ല. ഗ്വാട്ടിമാല, എൽ സാൽവദോർ എന്നിവിടങ്ങളിൽ നിന്നുള്ള മാധ്യമസുഹൃത്തുക്കൾക്കൊപ്പം കുറച്ചു സമയം കൂടി അവിടെ നിന്നു. മറ്റാരും കേൾക്കില്ലെന്നുറപ്പായപ്പോൾ അയാൾ മാറി നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ‘‘കമല ഹാരിസ് ഫോർ 2024’’– പ്രസിഡന്റാകാൻ പോകുന്നത് കമല തന്നെയാണെന്ന്. ഒപ്പം ഇത് കൂടി പറഞ്ഞു. ‘‘എന്റെ വിഡിയോ
റോം ∙ അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന് ഇറ്റലിയുടെ അഭിനന്ദനം.
വാഷിങ്ടൻ ∙ ട്രംപിന്റെ വിജയത്തോടെ ഒരു ആദ്യ ‘ഇന്ത്യൻ നേട്ടവും’ യുഎസിൽ സംഭവിച്ചു. യുഎസ് വൈസ് പ്രസിഡന്റിന്റെ ഭാര്യാപദത്തെ സൂചിപ്പിക്കുന്ന ‘സെക്കൻഡ് ലേഡി’ വിശേഷണത്തിന് ഇന്ത്യൻ വംശജയായ ഉഷ ചിലുകുറി (38) അർഹയായി.
രാജ്യാന്തര വിഷയങ്ങളിലും വിപണിയിലും സജീവമായി ഇടപെടുന്ന യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ശത്രുക്കൾക്കും മിത്രങ്ങൾക്കും ഒരുപോലെ ആകാംക്ഷ നിറഞ്ഞതാണ്. ഓരോ രാജ്യവും യുഎസിൽ അവർക്ക് ഇഷ്ടപ്പെട്ട ഒരു പ്രസിഡന്റ് വരണമെന്ന് ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമെന്നോണം ചില രാജ്യങ്ങൾ പുറത്തുനിന്ന് ചില രഹസ്യ ഇടപെടലുകളും നടത്താറുണ്ട്. വർഷങ്ങളായി തുടരുന്ന ഈ ഇടപെടൽ ശ്രമം 2024ലെ തിരഞ്ഞെടുപ്പിനിടെയും നടന്നുവെന്നാണ് യുഎസിലെ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന റിപ്പോർട്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾ ഇടപെട്ടതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. 2016, 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലും ഡോണൾഡ് ട്രംപിന് വേണ്ടി റഷ്യ ഇടപെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. സമാനമായ ആക്രമണം 2024ലെ തിരഞ്ഞെടുപ്പിലും റഷ്യയും ചൈനയും ഇറാനും നടത്തിയിട്ടുണ്ടെന്നാണ് യുഎസിലെ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അഭൂതപൂർവമായ വിദേശ ഇടപെടൽ ഉണ്ടായിട്ടുണ്ട്. റഷ്യ, ചൈന, ഇറാൻ എന്നിവർ വോട്ടർമാരെ സ്വാധീനിക്കാനും അവർക്കിടയിൽ ഭിന്നതകൾ സൃഷ്ടിക്കാനും അത്യാധുനിക തന്ത്രങ്ങളാണ് ഇത്തവണ പ്രയോഗിച്ചത്. ചെറിയ കുറിപ്പുകൾ മുതൽ എഐ വിഡിയോ വരെ പുറത്തിറക്കി. ഒക്ടോബർ 30ന് ഇതുമായി ബന്ധപ്പെട്ട രണ്ട് രഹസ്യാന്വേഷണ റിപ്പോർട്ടുകളാണ് വന്നത്. ഒന്ന് സോഫ്റ്റ്വെയർ ഭീമൻ മൈക്രോസോഫ്റ്റിൽ നിന്നും മറ്റൊന്ന് സൈബർ സുരക്ഷാ സ്ഥാപനമായ റെക്കോർഡ്സ് ഫ്യൂച്ചറിൽ നിന്നുമായിരുന്നു. എങ്ങനെയാണ് റഷ്യയും ഇറാനും യുഎസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത്? എന്തൊക്കെ തെളിവുകളാണ് വൻകിട ടെക് കമ്പനികൾ കണ്ടെത്തിയിരിക്കുന്നത്?
വാഷിങ്ടൻ∙ തിരഞ്ഞെടുപ്പു പരാജയത്തിൽ വിഷമിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാൻ അണികളോട് ആഹ്വാനം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞ കമല, തിരഞ്ഞെടുപ്പു പ്രചരണവേളയിൽ ഉന്നയിച്ച വിഷയങ്ങളിൽ പോരാട്ടം തുടരുമെന്നും ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പു ഫലം പുറത്തുവരവേ, ഡോണൾഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടനിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കമല.
നാലു വർഷം മുൻപത്തെ തോൽവിയുടെ കണക്കുതീർത്ത് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഡോണൾഡ് ട്രംപിന്റെ തിരിച്ചുവരവ്. ഫലം നിർണയിക്കുന്നതിൽ പ്രധാനമെന്നു വിലയിരുത്തപ്പെട്ട 7 സംസ്ഥാനങ്ങളിൽ ഒന്നുപോലും വിട്ടുകൊടുക്കാതെയായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിന്റെ മുന്നേറ്റം.
ന്യൂഡൽഹി ∙ അമേരിക്കയ്ക്കു താൽപര്യമുള്ള രണ്ടിടങ്ങളിൽ യുദ്ധം നടക്കുന്നിതിനിടെയാണ് ഡോണൾഡ് ട്രംപ് ഒരിടവേളയ്ക്കുശേഷം രണ്ടാം തവണ യുഎസ് പ്രസിഡന്റായി എത്തുന്നത്. 2 യുദ്ധങ്ങളുടെയും മുന്നോട്ടുള്ള ഗതിയെ ട്രംപിന്റെ വരവ് തീർച്ചയായും സ്വാധീനിക്കും. യുക്രെയ്നിനും അവർക്ക് സൈനികവും സാമ്പത്തികവുമായി പിന്തുണ നൽകുന്ന യൂറോപ്യൻ രാജ്യങ്ങൾക്കുമാണ് ഏറെ ആശങ്ക. റഷ്യയോട്, പ്രത്യേകിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് ചെറിയൊരു ചായ്വുള്ള ആളായാണ് ട്രംപ് ഒന്നാം ഭരണകാലത്തുതന്നെ അറിയപ്പെട്ടിരുന്നത്. അതൊരു തിരഞ്ഞെടുപ്പ് വിവാദവുമായിരുന്നു.
കൊച്ചി ∙ ഇലോൺ മസ്കിന്റെ ഇതുവരെയുള്ള മുതൽമുടക്കൊന്നും പാഴായിട്ടില്ല, പല മടങ്ങായി പൊലിച്ചിട്ടേയുള്ളു. വിദ്യാർഥിയായിരുന്ന കാലത്തു തുടങ്ങിയ സിപ്2, പേപാൽ മുതൽ എക്സ് ഡോട്ട്കോം, ഡീപ്മൈൻഡ്, സ്പേസ് എക്സ്, ടെസ്ല, ട്വിറ്റർ...എല്ലാറ്റിലും പണമുണ്ടാക്കി മസ്ക് ശതകോടീശ്വരനായി. ഇപ്പോഴിതാ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപിൽ നടത്തിയ ‘നിക്ഷേപവും’ വൻ ‘ലാഭം’ കൊയ്തു. ഇതാ ഒരു പുതിയ താരം എന്നാണ് വിജയാഹ്ലാദത്തിനിടെ മസ്കിനെ ട്രംപ് വിശേഷിപ്പിച്ചത്.
മയാമി ∙ ‘സൈനികമായി യുഎസിനെ കൂടുതൽ ശക്തമാക്കും. പക്ഷേ, യുദ്ധം അജൻഡയിലില്ല. 4 വർഷം നീണ്ട മുൻ ഭരണകാലത്തും യുദ്ധം ചെയ്തില്ല. ഐഎസിനെ നാം തകർത്തു. എന്നാൽ, അതിനായി യുദ്ധം ഉണ്ടാക്കിയില്ല. യുദ്ധം തുടങ്ങാനല്ല, അവസാനിപ്പിക്കാനാണു താൽപര്യം’– വിജയവഴിയിലായെന്ന് ഉറപ്പായ ശേഷം ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലെ പാം ബീച്ച് കൺവൻഷൻ സെന്ററിൽ നടത്തിയ പ്രസംഗത്തിലെ ഏറ്റവും ശ്രദ്ധേയമായ വാക്കുകളായിരുന്നു ഇത്. യുഎസിന് ഒരു സുവർണയുഗം വാഗ്ദാനം ചെയ്തായിരുന്നു ട്രംപിന്റെ പ്രസംഗം. ഭാര്യ മെലനിയ, മറ്റു കുടുംബാംഗങ്ങൾ, നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, അദ്ദേഹത്തിന്റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ എന്നിവർ വേദിയിലുണ്ടായിരുന്നു.
വാഷിങ്ടൻ ∙ തിരിച്ചടികളിൽ നിന്നുള്ള തിരിച്ചു വരവിനായി ട്രംപ് വഴി വെട്ടിയത് ഒറ്റയ്ക്കായിരുന്നില്ല. അമേരിക്കൻ ജനതയിലെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പിച്ചുള്ള ഒരു സംഘത്തിന്റെ കൂടി പിന്തുണയോടെയായിരുന്നു ട്രംപിന്റെ രണ്ടാം വരവ്. ‘മാഗ്അവഞ്ച്വേഴ്സ്’ എന്ന ഈ സംഘത്തിലെ എല്ലാവർക്കും അവരുടെതായ മികവുകളുണ്ടായിരുന്നു. ട്രംപിന്റെ പ്രകടനപത്രികയും പ്രചാരണവും രൂപപ്പെടുത്തുന്നതിലും അതു ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ഈ മികവു വലിയ പങ്കാണ് വഹിച്ചത്. ടീം അംഗങ്ങളെ പരിചയപ്പെടാം.
വാഷിങ്ടൻ ∙ അമേരിക്കയ്ക്കു ലാഭകരമല്ലാത്ത ഒരു ഇടപാടിലും പണം ചെലവാക്കാൻ പാടില്ലെന്നതാണു ഡോണൾഡ് ട്രംപിന്റെ നയം. യുഎസിലെ പരമ്പരാഗത വ്യവസായങ്ങൾക്കു ഗുണകരമല്ലാത്തതിനാൽ ട്രംപ് കാലാവസ്ഥ വ്യതിയാനം തടയാനുള്ള ഒരു ഉടമ്പടിയിലും ഒപ്പ് വയ്ക്കില്ല. ചൈനീസ് ഉൽപന്നങ്ങൾ യുഎസ് വിപണിയിൽ മേധാവിത്വം സ്ഥാപിച്ചതോടെ അമേരിക്കൻ വ്യവസായരംഗത്തു മാന്ദ്യമുണ്ടായി.
രാഷ്ട്രീയം ഡോണൾഡ് ട്രംപിനൊരു ഹരമാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾക്കു വാരിക്കോരി സംഭാവന നൽകിയിരുന്ന ശതകോടീശ്വരൻ 1990 കളിൽ ഡെമോക്രാറ്റുകാരനായിരുന്നു. റിഫോം പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ചായി ഇടക്കാലത്തെ ചിന്ത. ഒടുവിൽ, പണ്ടുണ്ടായിരുന്ന റിപ്പബ്ലിക്കൻ അനുഭാവം ഉറച്ചു. ശേഷം ചരിത്രം. ഒരു ഭരണപദവിയും വഹിക്കാതെ, രാഷ്ട്രീയക്കാരനല്ലാത്തതിന്റെ പുതുമകളുടെ ബലത്തിൽ 2016 ൽ യുഎസ് പ്രസിഡന്റായി. ഇപ്പോഴിതാ വീണ്ടും ആ പദവിയിൽ തിരിച്ചുവരുന്നു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടിങ് അവസാന മണിക്കൂറിലേക്കു കടക്കവേ മയാമിയിലെ പോളിങ് സ്റ്റേഷനുകളിലൊന്നിന്റെ പരിസരത്ത് കണ്ട കറുത്തവർഗക്കാരനായ മധ്യവയസ്കനോട് ആർക്കാകും വിജയമെന്നു ചോദിച്ചു. ആദ്യം ഉത്തരം പറയാൻ അയാൾ തയാറല്ലായിരുന്നു. മറ്റാരും കേൾക്കില്ലെന്നുറപ്പായപ്പോൾ അയാൾ മാറിനിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ‘കമല ഹാരിസ് ഫോർ 2024’. ഒപ്പം ഇതുകൂടി പറഞ്ഞു. ‘എന്റെ വിഡിയോ പകർത്തരുത്. പക്ഷേ, ശബ്ദം എല്ലാവരും കേൾക്കണം’.
വാഷിങ്ടൻ ∙ ഒരുകാലത്ത് ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് (40). ഒരിക്കൽ ട്രംപ് അമേരിക്കയുടെ ഹിറ്റ്ലറാണോ എന്നു ചോദിച്ചയാളാണ് വാൻസ്. ‘മൂല്യച്യുതിയെന്നും’ ‘പൂർണ ഫ്രോഡെന്നും’ അദ്ദേഹം ട്രംപിനെ വിശേഷിപ്പിച്ചിരുന്നു. എന്നാൽ, 2020 ൽ വാൻസ് ട്രാക്ക് മാറി ട്രംപിന്റെ അനുയായിയായി.
മയാമി ∙ യുഎസിൽ ചരിത്രം കുറിച്ച തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഡോണൾഡ് ട്രംപ് നടത്തിയ പ്രസംഗത്തിന്റെ സ്റ്റേജിൽ എല്ലാവരുടെയും ശ്രദ്ധ കവർന്ന് ഒരു യുവതി നിൽപുണ്ടായിരുന്നു. ട്രംപിന്റെ മകൻ എറിക്കിന്റെ ഭാര്യയായ ലാറയായിരുന്നു (42) അത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കമ്മിറ്റിയുടെ കോ ചെയർ സ്ഥാനം വഹിക്കുന്ന ലാറ, ട്രംപിന്റെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. മുൻപ് ടെലിവിഷൻ പരിപാടികളുടെ നിർമാതാവായിരുന്നു ലാറ.
വാഷിങ്ടൻ ∙ രാജ്യ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് എന്ന സുവർണനേട്ടം ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടമായ നിമിഷങ്ങളിലൂടെയാണ് കമല ഹാരിസ് കടന്നുപോകുന്നത്. സാമൂഹിക, സാംസ്കാരികതലങ്ങളിൽ വലിയ മാറ്റങ്ങൾക്കു വഴിതെളിക്കുമായിരുന്ന ഈ മുഹൂർത്തം യുഎസ് ജനത സ്വയം നിഷേധിച്ചു. ഇനിയൊരു വഴിത്തിരിവുണ്ടായില്ലെങ്കിൽ കമല ഹാരിസിന്റെ രാഷ്ട്രീയ ഭാവിയും അനിശ്ചിതാവസ്ഥയിലാകും. കമലയുടെ മുദ്ര യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിത എന്ന നേട്ടത്തിൽ മാത്രമൊതുങ്ങുമോയെന്നതാണ് കണ്ടറിയേണ്ടത്.
വാഷിങ്ടൻ ∙ അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്കുള്ള തിരിച്ചു വരവോടെ ഡോണൾഡ് ട്രംപിനെതിരെയുള്ള ക്രിമിനൽ കേസുകളിലെ നടപടികൾക്ക് താൽക്കാലിക വിരാമമാകും. 2020 ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചതും ലൈംഗികാരോപണം ഉന്നയിച്ച രതിചിത്ര നടിയെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതുമുൾപ്പെടെ 4 കേസുകളിലാണ് ട്രംപ് വിചാരണ നേരിടുന്നത്. നടിക്ക് പണം നൽകിയ കേസിൽ ട്രംപ് വ്യാജതെളിവുകൾ സൃഷ്ടിച്ചതായി കഴിഞ്ഞ മേയിൽ കോടതി കണ്ടെത്തിയിരുന്നു.
ന്യൂഡൽഹി ∙ വീണ്ടും യുഎസ് പ്രസിഡന്റ് ആയാൽ ഇന്ത്യയുമായുള്ള ബന്ധം അടുത്ത തലത്തിലേക്കു കൊണ്ടുപോകുമെന്നാണു ഡോണൾഡ് ട്രംപ് 2 വർഷം മുൻപു പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുലർത്തുന്ന അടുപ്പവും ഇന്ത്യ ബന്ധത്തിനു കരുത്താണ്. ഇറക്കുമതി തീരുവ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ നിലകൊള്ളുമ്പോഴും ട്രംപിന്റെ വരവ് പ്രതിരോധം, ഊർജം തുടങ്ങിയ മേഖലകളിൽ രാജ്യത്തിനു നേട്ടമായി മാറുമെന്നാണു വിലയിരുത്തൽ. അതേസമയം, വീസ അനുവദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ട്രംപിന്റെ നയങ്ങൾ ഏറെ ആശങ്കപ്പെടുത്തുന്നുമുണ്ട്.
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും നിരാശയുള്ള രാജ്യങ്ങളിലൊന്ന് ചൈനയാണ്. ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്ത് അദ്ദേഹവുമായി ഏറ്റവുമധികം കൊമ്പുകോർത്ത രാജ്യങ്ങളിലൊന്നും ചൈനയാണ്. വ്യാപാരം, ടെക്നോളജി, സുരക്ഷാ വിഷയങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം സൂപ്പർപവറുകളെന്നു സ്വയം
വാഷിങ്ടൻ∙ ഡോണൾഡ് ട്രംപ് വീണ്ടും യുഎസിന്റെ പ്രസിഡന്റാകുമ്പോൾ, അത് എല്ലാ തരത്തിലും പൂർണ ജനപിന്തുണയോടെയെന്ന് നിസ്സംശയം പറയാം. രണ്ടു ദശാബ്ദത്തിനിടെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനകീയ വോട്ടുകൾ നേടി വിജയിക്കുന്ന ആദ്യ റിപബ്ലിക്കൻ സ്ഥാനാർഥിയാണ് ട്രംപ്. 2004ൽ ജോർജ് ഡബ്ല്യു.ബുഷ് ആയിരുന്നു ഇതിനു മുൻപ്
മഴവില്ലിന് ഏഴഴകാണെന്നു പറയും. പക്ഷേ യുഎസിലെ ഏഴ് സ്റ്റേറ്റുകളിൽ സ്ഥാനാർഥികളെ സംബന്ധിച്ചിടത്തോളം പ്രസിഡന്റ് തിരഞ്ഞെടുപ്പ് അത്ര അഴകേറിയതായിരുന്നില്ല. അതേസമയം ആശങ്കയേറെ ഉണ്ടായിരുന്നുതാനും. യുഎസിൽ പ്രസിഡന്റിന്റെ വിധി നിർണയിക്കുക 50 സ്റ്റേറ്റുകളും രാജ്യതലസ്ഥാനമായ വാഷിങ്ടൻ ഡിസിയും ചേർന്ന പ്രദേശങ്ങളാണ്– അവിടങ്ങളിലായി ആകെ 538 ഇലക്ടറൽ വോട്ടുകളും. അതിൽ 43 സ്റ്റേറ്റുകളിൽ പലതിലും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനും ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനും ആത്മവിശ്വാസം ഏറെയായിരുന്നു. കാരണം, വർഷങ്ങളായി തങ്ങളുടെ പാർട്ടിക്കു മാത്രം വോട്ടു ചെയ്യുന്ന കോട്ടകളാണ് പല സ്റ്റേറ്റുകളും. അവ എങ്ങോട്ടു ചാഞ്ചാടില്ല. എന്തു സംഭവിച്ചാലും അവിടുത്തെ പരമ്പരാഗത വോട്ടുകൾ കൈവിട്ടു പോകില്ലെന്നും അവർക്ക് ഉറപ്പുണ്ടായിരുന്നു. ഒപിനിയൻ സർവേകളും ഈ 43 ഇടത്തും പരമ്പരാഗത വോട്ടർമാരുടെ മനസ്സു മാറിയിട്ടില്ലെന്നുതന്നെ വ്യക്തമാക്കി. പക്ഷേ 50ൽ ഏഴ് സ്റ്റേറ്റുകളിൽ അതായിരുന്നില്ല സ്ഥിതി. എങ്ങോട്ടു വേണമെങ്കിലും ചാഞ്ചാടാം. ഇത്തവണയും യുഎസ് പ്രസിഡന്റ് ആരായിരിക്കുമെന്നതിന്റെ വിധി നിശ്ചയിച്ചത് ഈ സ്റ്റേറ്റുകളായിരുന്നു. സ്വിങ് സ്റ്റേറ്റുകൾ എന്നറിയപ്പെടുന്ന ഈ ഏഴിടത്ത് ഇത്തവണ എന്താണു സംഭവിച്ചത്? അതു പരിശോധിക്കും മുൻപ് സ്വിങ് സ്റ്റേറ്റുകളിൽ നിലനിന്നിരുന്ന സാഹചര്യം ഒന്നു വിലയിരുത്താം. 33.4 കോടിയിലേറെ ജനങ്ങളുണ്ട് യുഎസിൽ. അവരെ മാത്രമല്ല, ഒരുപക്ഷേ ലോകത്തെ തന്നെ നിയന്ത്രിക്കാനുള്ള ശേഷിയുമുണ്ട് യുഎസ് പ്രസിഡന്റിന്. പക്ഷേ ആ സ്ഥാനത്തേക്ക് അദ്ദേഹത്തിന് എത്തണമെങ്കിൽ ഏതാനും കോടി പേർ കനിഞ്ഞേ മതിയാകൂ. അതാണ് സ്വിങ് സ്റ്റേറ്റുകളുടെ ശക്തി. നോർത്ത് കാരോലൈന, അരിസോന, ജോർജിയ, മിഷിഗൻ, നെവാഡ, പെൻസിൽവാനിയ, വിസ്കോൻസിൻ എന്നിവയായിരുന്നു ഇത്തവണ നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ. അതിൽ ഒന്നു പോലും വിടാതെ, ഏഴ് സ്റ്റേറ്റുകളും
വാഷിങ്ടൻ ∙ ഇന്ത്യൻ വേരുകളുള്ള കമല ഹാരിസ് യുഎസിന്റെ പ്രസിഡന്റാകുമെന്ന പ്രതീക്ഷകൾ ട്രംപിന്റെ തേരോട്ടം തകർത്തുകഴിഞ്ഞു. എന്നാൽ കമലയുടെ പരാജയത്തിലും ഇന്ത്യക്കാർക്ക് അഭിമാനമായി മറ്റൊരു വനിതയുണ്ട് യുഎസിൽ. ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസിന്റെ പങ്കാളി. ഇന്ത്യൻ വംശജയായ ഉഷ വാൻസ് അഥവാ ഉഷ
യുഎസ് പ്രസിഡന്റ് പദത്തിലേക്ക് ഡോണൾഡ് ട്രംപ് വീണ്ടും എത്തുമെന്ന് ഉറപ്പായതോടെ രാജ്യാന്തര സ്വർണവിലയിൽ കനത്ത തകർച്ച. കഴിഞ്ഞയാഴ്ച ഔൺസിന് 2,790 ഡോളർ എന്ന സർവകാല റെക്കോർഡ് രേഖപ്പെടുത്തിയ വില ഇപ്പോഴുള്ളത് 2,652 ഡോളറിൽ. ഇന്നലെ ഔൺസിന് 80 ഡോളറിലധികമാണ് ഇടിഞ്ഞത്. ഒരുവേള വില 2,647 ഡോളറിലേക്ക് കൂപ്പുകുത്തിയെങ്കിലും മെല്ലെ നഷ്ടം കുറയ്ക്കുന്നതാണ് ദൃശ്യമാകുന്നത്. രാജ്യാന്തര വെള്ളിവിലയും ഔൺസിന് 4% താഴ്ന്നു.
വാഷിങ്ടൻ∙ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡോണൾഡ് ട്രംപ് ഇനി യുഎസിന്റെ 47ാം പ്രസിഡന്റ്. ചരിത്രപരം എന്നല്ലാതെ ട്രംപിന്റെ തിരിച്ചുവരവിനെ വിശേഷിപ്പിക്കാൻ മറ്റൊരു വാക്കില്ല. ക്രിമിനൽക്കേസുകളിൽ കുറ്റക്കാരൻ, പ്രചാരണവേളയിലെ വധശ്രമം, സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള ആരോപണങ്ങൾ തുടങ്ങിയ
‘ഹൗഡി മോദി’, ‘നമസ്തേ ട്രംപ്!’ ഓർമയുണ്ടോ ഈ വാചകങ്ങൾ? ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായിരുന്ന ആദ്യ ടേമിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാത്തുപരിപാലിച്ചിരുന്ന ചങ്ങാത്തത്തിന്റെ ശക്തിയും പെരുമയും വിളിച്ചോതിയ, ലോകരാജ്യങ്ങളാകെ ശ്രദ്ധയോടെ കണ്ട 2 മഹാ സ്വീകരണയോഗങ്ങൾ. 2019ൽ യുഎസിലെ ഹൂസ്റ്റണിൽ മോദിയെ വരവേറ്റ് ഹൗഡി മോദി. തൊട്ടടുത്ത വർഷം തന്റെ ജന്മനാടായ ഗുജറാത്തിൽ ട്രംപിന് സ്വീകരണവുമായി മോദി ഒരുക്കിയ നമസ്തേ ട്രംപ്. ‘ലോങ് ലിവ് ഇന്ത്യ - യുഎസ് ഫ്രണ്ട്ഷിപ്പ്’ എന്ന് മോദി മുദ്രാവാക്യം മുഴക്കിയപ്പോൾ, ‘മോദി എന്റെ സുഹൃത്ത് എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു’ - എന്നാണ് ട്രംപ് പറഞ്ഞത്. ഇതേ ട്രംപാണ് പിന്നീട് ഇന്ത്യയെ ‘നികുതികളുടെ രാജാവ്’ (താരിഫ് കിങ്) എന്ന് വിളിച്ചതും ഇന്ത്യയ്ക്ക് യുഎസ് നൽകിയിരുന്ന വ്യാപാര മുൻഗണനാ (പ്രിഫറൻഷ്യൽ ട്രേഡ്) സ്ഥാനം എടുത്തുകളഞ്ഞതും. വികസ്വര രാജ്യങ്ങൾക്ക് നികുതിയിളവുകളോടെ യുഎസിലേക്ക് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ അനുമതി നൽകുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ് (ജിഎസ്പി) ആനുകൂല്യമാണ് കഴിഞ്ഞ ട്രംപ് ഭരണകൂടം റദ്ദാക്കിയത്. ഇതേ ട്രംപ് വീണ്ടും യുഎസിന്റെ പ്രസിഡന്റ് പദത്തിലേറുമ്പോൾ ഇന്ത്യയ്ക്കത് ഗുണമോ ദോഷമോ?
അമേരിക്കന്‍ ജനത ഡോണള്‍ഡ് ട്രംപില്‍ അര്‍പ്പിച്ച വിശ്വാസത്തെ അഭിനന്ദിച്ചു കൊണ്ട് കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സന്ദേശമയച്ചു.
ന്യൂഡൽഹി∙ യുഎസിൽ റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് രണ്ടാമൂഴം ഉറപ്പിച്ചതോടെ ഡൽഹിയിലും കണക്കുകൂട്ടലുകൾ തുടങ്ങി. ട്രംപ് 2.O എങ്ങനെയാകും ഇന്തോ–യുഎസ് ബന്ധത്തിൽ പ്രതിഫലിക്കുകയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. കുടിയേറ്റം, വ്യാപാരം, സൈനിക സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് സ്വീകരിക്കുന്ന നയങ്ങൾ എന്താകും എന്നത് ഇന്ത്യയെ സംബന്ധിച്ചും നിർണായകമാണ്.
മയാമി∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കും ഡോണൾഡ് ട്രംപിനുമൊപ്പമായിരിക്കും ഫ്ലോറിഡയെന്ന കാര്യത്തിൽ അമേരിക്കക്കാർക്കു സംശയമൊന്നുമില്ലായിരുന്നു. 2016ൽ വിജയിച്ചപ്പോഴും 2020ൽ പരാജയപ്പെട്ടപ്പോഴും ട്രംപിനൊപ്പമായിരുന്നു ഈ തെക്കൻ സംസ്ഥാനം. 99% വോട്ട് എണ്ണിത്തീർന്നപ്പോൾ ഇവിടെ ട്രംപിന് 56% പേരുടെ പിന്തുണയാണ് ലഭിച്ചത്. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഫ്ലോറിഡയിൽ പ്രസിഡന്റ് സ്ഥാനാർഥികൾ തമ്മിലുള്ള മത്സരത്തേക്കാൾ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരു വിഷയമായിരുന്നു. ഗർഭഛിദ്രം നടത്താനുള്ള സ്ത്രീകളുടെ അവകാശത്തിനുമേൽ സംസ്ഥാനത്തിന് എത്രത്തോളം നിയന്ത്രണമാകാമെന്നതായിരുന്നു ഫ്ലോറിഡയിലെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്ന്.
മയാമി∙ പ്രവചനാതീതമെന്നു പ്രചാരണകാലത്തുടനീളം പറഞ്ഞുകേട്ട യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ വിജയമുറപ്പിച്ചത് ഡെമോക്രാറ്റിക് പാർട്ടിയുടെ നീലക്കോട്ടയിൽ ഒരിക്കൽക്കൂടി വിള്ളൽ വീഴ്ത്തിക്കൊണ്ടാണ്. പെൻസിൽവേനിയയിലെ മുന്നേറ്റമാണ് വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ തിരിച്ചുവരവിനു കളമൊരുക്കിയ പ്രധാന ഘടകങ്ങളിലൊന്ന്. പെൻസിൽവേനിയ, വിസ്കോൻസെൻ, മിഷിഗൻ എന്നീ സ്റ്റേറ്റുകളാണ് യുഎസ് തിരഞ്ഞെടുപ്പിൽ ബ്ലൂ വോൾ എന്നറിയപ്പെടുന്നത്.
പണിയൊന്നുമില്ലാതെ നാട്ടിൽ കുട്ടികളുമായി ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ നായകന് യുഎസിൽ നിന്നൊരു ക്ഷണം. ‘‘കലിഫോർണിയയുടെ ഗവർണർ സ്ഥാനാർഥി ജോൺ കോറി പ്രചാരണത്തിൽ അൽപം പിന്നിലാണ്, തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ നൽകി സഹായിക്കാൻ ഉടൻ എത്താമോ...’’. 10 വർഷം മുൻപ് ഓണക്കാലത്ത് ചിരിപടർത്തിയെത്തിയ ‘പെരുച്ചാഴി’ എന്ന സിനിമയുടെ കഥയുടെ പോക്കും ഇങ്ങനെയാണ്. എന്നാൽ ഫലപ്രഖ്യാപനത്തിന്റെ തലേന്നാൾ നായകൻ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടി ഫലം അട്ടിമറിക്കുന്ന സീനെത്തിയപ്പോള്‍ പ്രേക്ഷകരുടെ ചിരി മാഞ്ഞു. യുഎസിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ? ഇതായിരുന്നു പലരുടെയും സംശയം. തിരക്കഥയുടെ ലോജിക്കിനെ കളിയാക്കി പ്രേക്ഷകർ അന്നു ചോദിച്ച ചോദ്യം പക്ഷേ 6 വർഷത്തിനു ശേഷം ഡോണൾഡ് ട്രംപിലൂടെ ലോകം വീണ്ടും കേട്ടു! 2020ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡനോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപ് ആദ്യം ഉയർത്തിയത് വോട്ടെടുപ്പിൽ കൃത്രിമം സംഭവിച്ചു എന്ന ആരോപണമായിരുന്നു. പിന്നാലെ നിറതോക്കുകളും മാരകായുധങ്ങളുമായി ട്രംപ് അനുകൂലികൾ തെരുവിലും കാപ്പിറ്റോൾ മന്ദിരത്തിലും കാട്ടിക്കൂട്ടിയ അക്രമങ്ങളിൽ യുഎസ് നാണംകെട്ടു തലതാഴ്ത്തി. ജനാധിപത്യത്തിന്റെ ഭാഗമായി അതിരറ്റ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന യുഎസിനുമേൽ കരിനിഴൽ വീഴ്ത്തുന്നതായി ഈ ആക്രമണങ്ങളെല്ലാം. ഇക്കുറിയും ട്രംപ് പരാജയപ്പെട്ടാൽ 2020 ആവർത്തിക്കുമെന്ന് ഉറപ്പായിരുന്നു. ട്രംപ് തന്നെ ഇക്കാര്യം പറയുകയും ചെയ്തു. ഇത്തവണ തോറ്റാൽ അത്രപെട്ടെന്നൊന്നും
പ്ലോട്ട്(PLOT) എന്ന വാക്കിന്, സ്ഥലം, ഗൂഢാലോചന, കപടോപായം, ഉപജാപം, കഥാതന്തു തയാറാക്കുക എന്നൊക്കെയാണ് അർഥം. റിയൽ എസ്റ്റേറ്റുകാരൻ ഫ്രെഡ് ട്രംപിന്റെ മകൻ ഡോണൾഡ് ജോൺ ട്രംപിന് പണ്ടേക്കുപണ്ടേ ഇതിലെല്ലാം കമ്പമുണ്ട്. അസംബന്ധമെന്നു പലരും എഴുതിത്തള്ളുന്ന ഭ്രമകൽപനകളിൽ മുഴുകുകയും എന്നാൽ അതെല്ലാം യാഥാർഥ്യമാക്കാൻ
കഴിഞ്ഞ 235 വർഷത്തിനിടയിൽ ഒരു വനിത പോലും യുഎസിൽ പ്രസിഡന്റായിട്ടില്ല.
ചെന്നൈ ∙ അമേരിക്കയുടെ പുതിയ പ്രസിഡന്റിനെ അറിയാൻ ഏറെ ആകാംക്ഷയോടെയാണ് തമിഴ്നാട്ടിലെ തിരുവാരൂർ തുളസീന്ദ്രപുരത്തെ ജനങ്ങൾ കാത്തിരുന്നത്. ഗ്രാമത്തിന്റെ പ്രിയപ്പെട്ട പേരക്കുട്ടി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതായിരുന്നു ജനങ്ങളുടെ ആകാംക്ഷയുടെ പിന്നിലെ വികാരം. പക്ഷേ വോട്ട് എണ്ണി തുടങ്ങിയതോടെ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെതിരെ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് മുൻതൂക്കം നേടിയതോടെ, ഇന്ത്യൻ ഓഹരി വിപണി മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷം വീണ്ടെടുത്ത ഉന്മേഷം കൈവിടാതെ സെൻസെക്സ് ഇന്ന് ഒരുവേള 640ഓളം പോയിന്റ് കുതിച്ച് 80,115 വരെയെത്തി. 24,308ൽ തുടങ്ങിയ നിഫ്റ്റി ഇന്ന് 24,415 വരെയും ഉയർന്നു. ഇന്നത്തെ വ്യാപാരം രണ്ടാം മണിക്കൂറിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 480 പോയിന്റ് (+0.60%) 79,984ലും നിഫ്റ്റി 147.50 പോയിന്റ് (+0.61%) ഉയർന്ന് 24,360ലും.
വാഷിങ്ടൻ∙ പെൻസിൽവേനിയ - ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ഏറ്റവും നിർണായകമായി വിലയിരുത്തപ്പെടുന്ന സ്വിങ് സ്റ്റേറ്റ്. ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷകൾ ഒട്ടുമേ ഇല്ലാതിരുന്ന പെൻസിൽവേനിയയും 95% വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ട്രംപിനൊപ്പമെന്ന സൂചനയാണ് നൽകുന്നത്. 19 ഇലക്ടറൽ കോളജ് വോട്ടുകളാണ് പെൻസിൽവേനിയയ്ക്കുള്ളത്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡോണൾഡ് ട്രംപിന്റെയും കമലാ ഹാരിസിന്റെയും മാത്രമല്ല മധ്യപൂർവദേശത്ത് ഇറാന്റെയും നെഞ്ചിടിപ്പ് വർധിപ്പിച്ചിട്ടുണ്ട്. ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തെത്തുമോയെന്ന ഭീതിയിലാണ് ഇറാൻ. ഇറാന്റെ മാത്രമല്ല അവരുടെ സഖ്യകക്ഷികളായ ലബനൻ, ഇറാഖ്, യെമൻ എന്നിവരും ആശങ്കയിലാണ്. തിരഞ്ഞെടുപ്പിൽ കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് അഭിപ്രായ സർവേകളുടെ പ്രവചനമെങ്കിൽ ആദ്യഫല സൂചനകളിൽ ട്രംപാണു മുന്നിൽ.
ഇത്തവണ നടക്കുന്നത് 60-ാം പ്രസിഡന്റ് - വൈസ് പ്രസിഡന്റ് ചതുർവത്സര തിരഞ്ഞെടുപ്പാണ്. ജനകീയ വോട്ടെടുപ്പ് 2024 നവംബർ 5നു നടന്നു. ഇലക്ടറൽ കോളജിലെ വോട്ടെടുപ്പ് ഡിസംബർ 17നും നടക്കും. 2025 ജനുവരി 6 ന് സെനറ്റ് പ്രസിഡന്റ് കൂടിയായ വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ ഇലക്ടറൽ കോളജ് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ജനുവരി 20ന് പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേൽക്കും. ഇത്രയും കടമ്പകളൊക്കെ കടക്കണമെങ്കിലും അടുത്ത പ്രസിഡന്റ് ആരാണെന്ന് പോളിങ്ങിന്റെ അടുത്ത ദിവസം തന്നെ അറിയാം.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ തീപാറും പോരാട്ടമെന്നുറപ്പിക്കുന്നു, ചെറുതെങ്കിലും സവിശേഷമായ ആദ്യഫലം. യുഎസിൽ ഇന്നലെ തിരഞ്ഞെടുപ്പു കഴിഞ്ഞ് ഏറ്റവുമാദ്യം വോട്ടെണ്ണിയ ന്യൂഹാംഷർ സംസ്ഥാനത്തെ ഡിക്സ്വിൽ നോച്ച് എന്ന ചെറുഗ്രാമത്തിൽ ആകെയുള്ള 6 വോട്ടുകൾ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും പകുത്തെടുത്തു: 3–3.
വാഷിങ്ടൻ ∙ എട്ടുകോടിയിലേറെപ്പേർ നേരത്തേ വോട്ടുചെയ്തെങ്കിലും യുഎസിൽ ഇന്നലെ പോളിങ് കേന്ദ്രങ്ങളിലും നല്ല ജനക്കൂട്ടം. 40 ലക്ഷം പേർ നേരത്തേ വോട്ടു ചെയ്ത ജോർജിയ സംസ്ഥാനത്ത് പോളിങ് ബൂത്തുകൾ ഇന്നലെ വിജനമായിരിക്കുമെന്ന് അധികൃതർ നേരത്തേ ഫലിതം പറഞ്ഞെങ്കിലും വോട്ടെടുപ്പ് ഉഷാറായി പുരോഗമിച്ചു. നെബ്രാസ്കയിലെ ഒമാഹയിലുൾപ്പെടെ മഴയത്തും വോട്ടർമാർ വരിനിന്നു. കൊളറാഡോയിലും മോണ്ടാനയിലും മഞ്ഞുവീഴ്ച വകവയ്ക്കാതെ അവരെത്തി. പെൻസിൽവേനിയയിൽ രണ്ടിടത്ത് അധികൃതരെത്താൻ വൈകിയത് വോട്ടെടുപ്പിനെ ബാധിച്ചു.
ചെന്നൈ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന്റെ വിജയത്തിനു വേണ്ടി ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ് തിരുവാരൂർ ജില്ലയിലെ മന്നാർഗുഡി തുളസീന്ദ്രപുരം. നാടിന്റെ പേരക്കുട്ടി കമലയ്ക്കു വേണ്ടി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ സ്വിങ് സ്റ്റേറ്റുകളിൽ വിജയം നേടി അധികാരത്തിലേക്ക് നടന്നടുക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. നോർത്ത് കാരോലൈന, ജോർജിയ, പെൻസിൽവേനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കൻ ക്യാംപുകളിൽ ആവേശത്തിലാണ്. ഫ്ളോറിഡയിൽ ട്രംപ് ഇന്ന് അണികളെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. റിപ്പബ്ലിക്കൻ അനുഭാവികൾ കൂട്ടത്തോടെ ഫ്ളോറിഡയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിജയ സാധ്യത മങ്ങിയതോടെ ഡെമോക്രാറ്റിക് ക്യാംപുകൾ നിശബ്ദമായി. ഹാവാർഡ് സർവകലാശാലയിൽ തടിച്ചുകൂടിയ ഡെമോക്രാറ്റുകൾ പിരിഞ്ഞുപോയി. തിരഞ്ഞെടുപ്പുഫലം എന്തുതന്നെയായാലും അണികളെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്ന കമല വിജയ സാധ്യത മങ്ങിയതോടെ അണികളെ കാണുന്നില്ലെന്ന് അറിയിച്ചു. അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്.
ന്യൂയോർക്ക്∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഎസിൽ വിധിയെഴുത്ത് ആരംഭിച്ചു. പ്രത്യക്ഷത്തിൽ ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും തമ്മിലാണ് പോരാട്ടം. ഈ പ്രസിഡന്റ് സ്ഥാനാർഥികളുടെ പേരിന് നേർക്ക് മാത്രമല്ല യുഎസ് ജനത മഷി കറുപ്പിക്കുന്നത്. ഭരണകൂടം തീരുമാനിക്കേണ്ട, ജനഹിതം മനസ്സിലാക്കേണ്ട വിഷയങ്ങളിലും യുഎസ് ജനത വിധിയെഴുതുകയാണ്.
ഹൂസ്റ്റണ്‍∙ 47-ാമം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഎസിൽ ആരു വാഴും ആരു വീഴും എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അഭിപ്രായ വോട്ടെടുപ്പുകള്‍ പറയും പോലെ കഷ്ടിച്ച് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയുമായ കമല ഹാരിസ് കടന്നു കൂടുമോ അതോ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ
വാഷിങ്ടൻ∙ വെർമോണ്ട് സംസ്ഥാനത്ത് പോളിങ് ആരംഭിച്ചതോടെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പ്രാദേശിക സമയം പുലർച്ചെ അഞ്ചു മണിയോടെയാണ് വെർമോണ്ടിലെ പോളിങ് ബൂത്തുകൾ ഉണർന്നത്. വൈകാതെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽക്കൂടി പോളിങ് ആരംഭിച്ചു. സ്വിങ് സ്റ്റേറ്റുകളായ നോർത്ത് കാരോലൈന, ജോർജിയ, മിഷിഗൻ, പെനിസിൽവേനിയ എന്നിവയ്ക്കു പുറമെ, ഫ്ലോറിഡ, ഇല്ലിനോയിസ്, ലൂസിയാന, മേരിലാൻഡ്,
വാഷിങ്ടൻ ∙ പാർട്ടികൾക്കും ജനത്തിനും ആകാംക്ഷയുടെ കൂട്ടപ്പൊരിച്ചിൽ. മാസങ്ങൾ നീണ്ട ചൂടൻ പ്രചാരണങ്ങൾക്കും സ്ഥാനാർഥിക്കുനേരെ വധശ്രമം ഉൾപ്പെടെ അപ്രതീക്ഷിത സംഭവവികാസങ്ങൾക്കുമൊടുവിൽ യുഎസ് ഇന്നു വിധിയെഴുതുന്നത് ചരിത്രം കുറിക്കാനും തിരുത്തിക്കുറിക്കാനുമാണ്. കമല ഹാരിസ് (60) ജയിച്ചാൽ ആദ്യത്തെ വനിതാ പ്രസിഡന്റ്, കറുത്തവർഗക്കാരിയായ ആദ്യത്തെ പ്രസിഡന്റ്, തെക്കേഷ്യൻ വംശജയായ ആദ്യത്തെ പ്രസിഡന്റ് എന്നിങ്ങനെ ചരിത്രമുഹൂർത്തങ്ങൾക്കു വേദിയൊരുങ്ങുമെങ്കിൽ ബിസിനസ്, സാമ്പത്തിക തിരിമറിക്കേസിൽ കുറ്റം ചുമത്തപ്പെട്ട ഡോണൾഡ് ട്രംപ് (78) തിരഞ്ഞെടുപ്പു ജയിച്ചു വീണ്ടും പ്രസിഡന്റായാൽ അതും വേറിട്ട ചരിത്രമാകും.
വാഷിങ്ടൻ ∙ ഇന്ത്യൻ–ജമൈക്കൻ വംശജയായ കമല ഹാരിസിനെ ആദ്യത്തെ വനിതാ പ്രസിഡന്റായി തിരഞ്ഞെടുത്ത് യുഎസ് ജനത ചരിത്രം തിരുത്തിക്കുറിക്കുമോ? അതോ ഡോണൾഡ് ട്രംപ് ഇരട്ടിക്കരുത്തോടെ വൈറ്റ്ഹൗസിൽ തിരികെയെത്തുമോ? അപൂർവ സവിശേഷതകളുമായി യുഎസിൽ വിധിദിനം ഇന്ന്.
കമലയോ ട്രംപോ ? ലോകം മുഴുവനും പടരുന്ന ചർച്ച ഇതാണ്. ആർക്കാണ് മുൻതൂക്കം എന്നു ചോദിച്ചാൽ കുഴങ്ങി. പെട്ടി പെട്ടി ബാലറ്റു പെട്ടി, പെട്ടി തുറന്നപ്പോൾ ... അങ്ങനെയും പറയാനും ധൈര്യം പോര. അതാണ് യുഎസ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. പലതരം നിബന്ധനകളും നിയമങ്ങളും ചേർന്നതാണ് വോട്ടെണ്ണൽ. എത്ര റൗണ്ട് കഴിഞ്ഞുവെന്നു ചോദിച്ചിട്ടൊന്നും കാര്യമില്ല. അതു മാത്രമല്ല ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. ഇന്ത്യൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവുന്നു എന്നതാണ് ഇതിൽ പ്രധാനം. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി. നിലവിലെ വൈസ് പ്രസിഡന്റും മുൻ പ്രസിഡന്റും തമ്മിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ പോരാട്ടത്തിന്.
അടുത്ത നാലു വർഷം അമേരിക്കയെ ആരു നയിക്കും; ഡോണൾഡ് ട്രംപോ കമല ഹാരിസോ? ഉത്തരമറിയാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. അഞ്ചാം തീയതി ഏഴു മണിക്ക് (യുഎസ് സമയം) വോട്ടിങ് ആരംഭിക്കും. വൈകിട്ട് ഏഴിന് അവസാനിക്കും. ഉടൻ തന്നെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാത്രി പന്ത്രണ്ടോടെ ഫലസൂചന വ്യക്തമാകേണ്ടതാണ്. പക്ഷേ, ഇപ്പോൾ പ്രവചിക്കുന്നതുപോലെ കട്ടയ്ക്കു കട്ടയ്ക്കാണ് പല സംസ്ഥാനങ്ങളിലും മത്സരമെങ്കിൽ ഫലമറിയാൻ വൈകാം. കാരണം, ഫലം ആദ്യം പ്രഖ്യാപിക്കുന്നതു ട്രെൻഡുകളുടെ അടിസ്ഥാനത്തിൽ ടിവി ചാനലുകളാണ്. ഔദ്യോഗിക പ്രഖ്യാപനവും ഇലക്ടറൽ വോട്ടെടുപ്പുമൊക്കെ പിന്നത്തെ കാര്യമാണ്. പ്രധാനപ്പെട്ട ഇരുപാർട്ടികളും തിരഞ്ഞെടുപ്പുരാത്രിയിൽ അവരുടെ വാച്ച് പാർട്ടി സംഘടിപ്പിക്കുന്ന പതിവുണ്ട്. ആയിരങ്ങൾ അവിടെ ഒത്തുകൂടും. ഫലസൂചന വ്യക്തമായാൽ സ്ഥാനാർഥികൾ തങ്ങളുടെ വാച്ച് പാർട്ടി കേന്ദ്രങ്ങളിലെത്തി ഒന്നുകിൽ ജയം പ്രഖ്യാപിക്കും; ഇല്ലെങ്കിൽ പരാജയം സമ്മതിക്കും. 2020ൽ ട്രംപ് പരാജയം സമ്മതിച്ചില്ല; എന്തിന്, ഇതുവരെയും സമ്മതിച്ചിട്ടില്ല. ഇത്തവണ എന്താകുമെന്ന ആശങ്ക തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നവർക്കിടയിൽ ശക്തമാണ്. അമേരിക്ക മനസ്സുറപ്പിച്ചു കഴിഞ്ഞോ? ഉവ്വെന്നും ഇല്ലെന്നും പറയാം. ഏഴരക്കോടിയിലധികം പേർ ഏർലി വോട്ടിങ് സൗകര്യം ഉപയോഗിച്ചു വോട്ടു ചെയ്തു കഴിഞ്ഞു. 2020ൽ വോട്ടു ചെയ്തവരുടെ 40 ശതമാനത്തിലധികം വരുന്ന സംഖ്യ.
വാഷിങ്ടൻ∙ യുഎസ് തിരഞ്ഞെടുപ്പിൽ മറ്റൊരു സ്വിങ് സ്റ്റേറ്റ് ആയി മാറുമോ അയോവ? മുൻപ് രണ്ടുവട്ടം റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ ജയിപ്പിച്ച അയോവയിൽ ഏറ്റവും അവസാനം പുറത്തുവന്ന അഭിപ്രായ സർവേയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് മുന്നേറുന്നുവെന്ന വാർത്ത റിപ്പബ്ലിക്കൻ ക്യാംപിനെ ഞെട്ടിച്ചു. 65
ലോകത്തെ ജനാധിപത്യ രാജ്യങ്ങളില്‍ ഭൂരിഭാഗം ഇടങ്ങളിലും അവിടുത്തെ ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നതു ജനങ്ങള്‍ നേരിട്ടാണ്. രാജ്യത്തെ ജനങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിക്കോ നേതാവിനോ നേരിട്ടു വോട്ടു ചെയ്തു തിരഞ്ഞെടുക്കുന്ന ലളിതമായ രീതി. എന്നാല്‍ ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യ രാജ്യമായ അമേരിക്കയില്‍ തിരഞ്ഞെടുപ്പു കുറച്ചു സങ്കീര്‍ണമാണ്. പ്രത്യേകിച്ചും രാജ്യത്തിന്റെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍. ഇവിടെ ജനകീയ വോട്ടെടുപ്പുണ്ടെങ്കിലും ജനങ്ങളുടെ വോട്ടുകളല്ല, മറിച്ച് ഇലക്ടറല്‍ കോളജ് എന്ന രീതിയാണ് അന്തിമ വിജയിയെ തീരുമാനിക്കുന്നത്. എന്താണ് ഈ ഇലക്ടറല്‍ കോളജ്? വിശദമായി അറിയാം.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇത്തവണ കടുത്ത മത്സരം. സർവേകൾ ഡോണൾഡ് ട്രംപിനും കമല ഹാരിസിനും ജയം പ്രവചിക്കുന്നു. ജനകീയ വോട്ടിൽ മുന്നിലെത്തിയാൽ മാത്രം ജയം ഉറപ്പിക്കാൻ കഴിയില്ല. ഇലക്ടറൽ വോട്ടിൽ മേൽക്കൈ നേടണം.
ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് നാളെ ആരംഭിക്കാനിരിക്കെ പ്രവചനാതീതമെന്നു കരുതുന്ന സ്വിങ് സ്റ്റേറ്റുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണവുമായി സ്ഥാനാർഥികളായ ഡോണൾഡ് ട്രംപും കമലാ ഹാരിസും. ഏഴു സ്വിങ് സ്റ്റേറ്റുകളിൽ കടുത്ത പോരാട്ടമെന്നാണു പ്രവചനം. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് പെൻസിൽവേനിയ, നോർത്ത് കാരോലൈന, ജോർജിയ എന്നീ സംസ്ഥാനങ്ങളിൽ ഇന്നലെ പ്രചാരണം നടത്തി.