വഡോദര∙ പാക്കിസ്ഥാനിലെ ജയിലിൽ മരിച്ച ഭർത്താവിന്റെ മൃതദേഹം നാട്ടിൽകൊണ്ടുവരുന്നതിനു ഗുജറാത്തിൽനിന്നുള്ള ജിവുബെൻ ചൗഹാൻ (30) വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം തേടി. മത്സ്യത്തൊഴിലാളികളായ ഭർത്താവ് കാനാ ലക്ഷ്മൺ ചൗഹാനെ(37)യും സഹോദരീഭർത്താവ് കാനാ ഗോവിന്ദിനെയും സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ചു പാക്ക് അധികൃതർ മാസങ്ങൾക്കു മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരിൽ ലക്ഷ്മൺ ജയിലിൽ മരിച്ചതായി ഗോവിന്ദ് എഴുതിയ കത്ത് അടുത്തദിവസം മോചിതനായ മറ്റൊരു മൽസ്യത്തൊഴിലാളിയാണു തനിക്കു കൈമാറിയതെന്നും അഞ്ചുമക്കളുടെ അമ്മയായ ജിവുബെൻ പറയുന്നു.