മുംബൈ ∙ അവിവാഹിതയെങ്കിൽ, പ്രായപൂർത്തിയായാലും മകൾക്കു പിതാവിൽ നിന്നു ജീവനാംശത്തിന് അർഹതയുണ്ടെന്നു ബോംബെ ഹൈക്കോടതി. തന്നെ ഉപേക്ഷിച്ച ഭർത്താവിൽ നിന്നു പത്തൊൻപതുകാരിയായ മകൾക്കു ജീവനാംശം ആവശ്യപ്പെട്ടുള്ള മുംബൈ നിവാസിയായ സ്ത്രീയുടെ ഹർജിയിലാണു വിധി.
രണ്ട് ആൺമക്കളും ഒരു മകളും അമ്മയോടൊപ്പമാണു താമസം. കുട്ടികൾക്കു ജീവനാംശം നൽകിവന്നിരുന്ന ഭർത്താവ് മകൾക്കു 18 തികഞ്ഞപ്പോൾ ഇത് അവസാനിപ്പിച്ചു. വിദ്യാർഥിയായ മകൾക്കു സ്വന്തമായി വരുമാനമില്ലെന്നും ഹർജിയിൽ ബോധിപ്പിച്ചു.