കിബിത്തു (അരുണാചൽ) ∙ അതിർത്തിയിലെ തന്ത്രപ്രധാനമായ അസഫില മേഖയിലേക്ക് ഇന്ത്യൻ സൈന്യം ‘കടന്നു കയറുന്നു’വെന്ന ആരോപണവുമായി ചൈന. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ചൈന പ്രകടിപ്പിച്ചു. എന്നാൽ, ഈ പ്രദേശം തങ്ങളുടേതാണെന്ന് ഇന്ത്യ വ്യക്തമാക്കി.
കഴിഞ്ഞ 15ന് അതിർത്തിയിലെ സൈനിക പ്രതിനിധികൾ നടത്തിയ പതിവു കൂടിക്കാഴ്ചയിലാണു ചൈന പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. അരുണാചലിലെ അപ്പർ സുബൻസിരി മേഖല ഇന്ത്യയുടേതാണെന്നും ഇവിടെ സ്ഥിരമായി പട്രോളിങ് നടത്തുന്നുണ്ടെന്നും ഇന്ത്യ വ്യക്താക്കി.
തീർത്തും നിയമാനുസൃതമായ ഇന്ത്യയുടെ പട്രോളിങ്ങിനെ കടന്നുകയറ്റമായി വിശേഷിപ്പിക്കുന്നതിനെ എതിർക്കുമെന്നും വ്യക്തമാക്കി. മേഖലയിലേക്കു ചൈനയുടെ കടന്നുകയറ്റം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇത് ഇന്ത്യ നേരത്തേ ഗൗരവമായി എടുത്തിട്ടുമുണ്ട്’–അധികൃതർ പറഞ്ഞു.