ന്യൂഡൽഹി∙ ബംഗാളിലെ ശാരദ ചിട്ടിഫണ്ട് തട്ടിപ്പുകേസിൽ ശാരദ ഗ്രൂപ്പിന്റെ അഭിഭാഷകയായിരുന്ന നളിനി ചിദംബരത്തോടു ചോദ്യംചെയ്യുന്നതിനു ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ പത്നിയും സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരിലൊരാളുമായ നളിനിക്കു ശാരദ ഗ്രൂപ്പ് പ്രതിഫലമായി നൽകിയത് 1.26 കോടി രൂപയാണ്. യഥാർഥത്തിൽ കമ്പനി അവർക്കു നൽകിയ തുക എത്രയായിരുന്നുവെന്നും ഗ്രൂപ്പും നളിനിയുമായുണ്ടായിരുന്ന കരാറെന്തായിരുന്നുവെന്നും അറിയുകയാണ് ഇഡിയുടെ ലക്ഷ്യം. നേരത്തേ നളിനിയെ ചോദ്യം ചെയ്തിരുന്നതാണെങ്കിലും പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണു വീണ്ടും ചോദ്യംചെയ്യുന്നത്. സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള നളിനി ചിദംബരത്തിന്റെ അപേക്ഷ മദ്രാസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
Advertisement