ന്യൂഡൽഹി ∙ മാനഭംഗക്കേസുകളിലെ ഇരകളുടെ പേരുകൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയതിനു ബംഗാൾ, ഉത്തരാഖണ്ഡ് സർക്കാരുകൾ നൽകിയ മാപ്പപേക്ഷ സുപ്രീം കോടതി സ്വീകരിച്ചു. നിർഭയ ഫണ്ട് പ്രകാരം സർക്കാർ നൽകിയ നഷ്ടപരിഹാരം സംബന്ധിച്ച സത്യവാങ്മൂലത്തിലാണ് ഇരകളുടെ പേരു ചേർത്തിരുന്നത്.
ഗുരുതരമായ അലംഭാവമാണ് ഉദ്യോഗസ്ഥർ കാട്ടിയിരിക്കുന്നതെന്നും ഭാവിയിൽ കൂടുതൽ കരുതലോടെ പ്രവർത്തിക്കണമെന്നും ജസ്റ്റിസുമാരായ മദൻ ബി.ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കോടതി വിളിച്ചുവരുത്തിയിരുന്നു.