ചെന്നൈ ∙ വനിതാ മാധ്യമ പ്രവർത്തകരെ അപകീർത്തിപ്പെടുന്ന ഫെയ്സ് ബുക് പോസ്റ്റ് ഷെയർ ചെയ്ത ബിജെപി നേതാവ് എസ്.വി.ശേഖറിനെതിരെ നടപടിയെടുക്കാൻ പൊലീസ് വൈകുന്നതെന്തെന്ന് മദ്രാസ് ഹൈക്കോടതി.
പൊതുജനങ്ങൾക്കും മറ്റുമെതിരെ ഇത്തരം പരാതികളിൽ ഉടൻ നടപടിയെടുക്കുന്ന പൊലീസ് ശേഖറിന്റെ കാര്യത്തിൽ പക്ഷപാതം കാണിക്കുകയാണോയെന്നു കോടതി ചോദിച്ചു. ശേഖറിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണു പൊലീസിനെ പ്രതിക്കൂട്ടിലാക്കി കോടതിയുടെ ചോദ്യം. ഹർജി വിധി പറയുന്നതിനായി മാറ്റി.