ലുധിയാന (പഞ്ചാബ്) ∙ മക്കൾ റെയിൽവേ ക്രോസിങ്ങിനടുത്തു കളിക്കുന്നതു കണ്ട് ദേഷ്യം പൂണ്ട അച്ഛൻ അവർക്കു നേരെ നടത്തിയ കല്ലേറിൽ രണ്ടുവയസ്സുകാരൻ മരിച്ചു. മകൻ മരിച്ചതറിഞ്ഞു ട്രെയിനിനു മുന്നിൽ ചാടി മരിക്കാനൊരുങ്ങിയ അച്ഛനെ അയൽക്കാർ രക്ഷപ്പെടുത്തി. ചേരിപ്രദേശമായ തബ്രിയിലാണു സംഭവം.
മോട്ടിയാണു മരിച്ചത്. അച്ഛൻ ചോട്ടേലാലിന് (42) എതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. മോട്ടിയോടൊപ്പം മൂന്നു സഹോദരിമാരുമുണ്ടായിരുന്നു. ഇവർ ഓടിരക്ഷപ്പെട്ടു.