ഗൂഡല്ലൂർ∙ പൂക്കളുടെ സമ്മോഹന ദൃശ്യങ്ങൾ സമ്മാനിക്കുന്ന ഊട്ടിയിലെ 122ാമത് പുഷ്പമേള സസ്യോദ്യാനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി ഉദ്ഘാടനം ചെയ്തു. 22 ന് സമാപിക്കും. ഒരു ലക്ഷം കാർണേഷ്യം പൂക്കൾ കൊണ്ടുള്ള മേട്ടൂർ ജലസംഭരണിയുടെ മാതൃകയാണ് മേളയുടെ പ്രധാന ആകർഷണം .
പൂക്കൾ കൊണ്ടുള്ള ഒൻപതു കമാനങ്ങളും ഓർക്കിഡ് പൂക്കൾ കൊണ്ടുള്ള ചിത്രശലഭം , കാർട്ടൂൺ കഥാപാത്രങ്ങൾ തുടങ്ങി വ്യത്യസ്ത രൂപങ്ങളും ആകർഷകമാണ്. ഇക്കുറി ഹോളണ്ടിൽ നിന്നു ടുലിപ് പുഷ്പങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. 22 ന് മികച്ച ഉദ്യാനത്തിനുള്ള ഗവർണർ ട്രോഫി നൽകുന്നതോടെ മേള സമാപിക്കും.