ലക്നൗ ∙ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനിയിൽ പിളർപ്പ്. ഹിന്ദു യുവവാഹിനി (എച്ച്‌വൈവി) എന്ന പേരിൽത്തന്നെ താൻ ദേശീയ പ്രസിഡന്റായ സംഘടന മുന്നോട്ടുപോകുമെന്നു മുൻനേതാവ് സുനിൽ സിങ് പ്രഖ്യാപിച്ചു. എന്നാൽ അച്ചടക്കലംഘനത്തിനു സുനിൽ സിങ്ങിനെയും മറ്റും കഴിഞ്ഞ ജൂൺ 30നു മുഖ്യരക്ഷാധികാരി യോഗി ആദിത്യനാഥ് പുറത്താക്കിയിരുന്നതാണെന്നു സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.മാൽ അറിയിച്ചു. ആദിത്യനാഥാണു 2002ൽ ഹിന്ദു യുവവാഹിനി ആരംഭിച്ചത്. മുതിർന്ന നേതാക്കളോടൊപ്പം താൻ നടത്തിയ യോഗത്തിലാണു ദേശീയ അധ്യക്ഷനെ തിരഞ്ഞെടുത്തതെന്നും ‘ഗുരു ആദിത്യനാഥി’ന്റെ അജൻഡയുമായി മുന്നോട്ടുപോകുമെന്നും സുനിൽ സിങ് പറഞ്ഞു. എന്നാൽ നിർദിഷ്ട യോഗത്തിൽ സംഘടനയുടെ മുതിർന്ന നേതാക്കളാരും സംബന്ധിച്ചില്ലെന്നു മാൽ പറഞ്ഞു.
Advertisement