Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാസമായി ശുദ്ധജലം മുടങ്ങി; ചെരിപ്പുകൊണ്ട് അടി എൻജിനീയർക്ക്

ജയ്പുർ (രാജസ്ഥാൻ)∙ രണ്ടുമാസമായി പൈപ്പിൽ വെള്ളം കിട്ടാത്തതിൽ രോഷാകുലരായ സ്ത്രീകൾ ജലവിതരണ വകുപ്പിന്റെ ഓഫിസ് വളഞ്ഞ് എക്സ്ക്യൂട്ടീവ് എൻജിനീയറെ ചെരിപ്പുകൊണ്ട് അടിച്ചു. ഘെരാവോയും മർദനവും രണ്ടു മണിക്കൂറോളം നീണ്ടു. ദോൽപുരിലെ ബാരി ടൗണിലാണു സംഭവം. സ്ഥലം എംഎൽഎ ഗിരിരാജ് സിങ് മലിംഗ എത്തി ജനങ്ങളെ ശാന്തരാക്കി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതോടെയാണ് എൻജിനീയർ അശോക് ബൈർവ മോചിതനായത്. അടിയന്തരമായി ടാങ്കറുകളിൽ വെള്ളമെത്തിക്കാമെന്ന് എംഎൽഎ അറിയിച്ചു. നേരത്തേ ജനങ്ങൾ നൽകിയ പരാതികളൊന്നും ജീവനക്കാർ പരിഗണിച്ചിരുന്നില്ല.