ലോക്സഭാ തിരഞ്ഞെടുപ്പിനു കൃത്യം ഒരുവർഷം ബാക്കിയിരിക്കെ, ആനന്ദ് ബസാർ പത്രികയും സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് ഡവലപ്മെന്റ് സൊസൈറ്റീസും (എബിപി–സിഎസ്ഡിഎസ്) നടത്തിയ സർവേയിൽ മുൻതൂക്കം ബിജെപി മുന്നണിക്കു തന്നെ. എന്നാൽ എൻഡിഎക്കും നരേന്ദ്ര മോദിക്കും മുൻപുണ്ടായിരുന്ന ജനപിന്തുണയിൽ ഇടിവുണ്ടെന്നാണു സർവേ ഫലം.
സർവേയിലെ വിവിധ കണ്ടെത്തലുകൾ
∙ ലോക്സഭയിൽ ആര്?
ആകെ സീറ്റ്: 543
എൻഡിഎ: 274 (2014ൽ 339)
യുപിഎ: 164 (60)
മറ്റുള്ളവർ: 105 (144)
ദക്ഷിണേന്ത്യ:
ആകെ സീറ്റ് – 132
എൻഡിഎ: 18 – 22
യുപിഎ: 67 – 75
മറ്റുള്ളവർ: 38 – 44
വോട്ടുശതമാനം
എൻഡിഎ: 37 (2014ൽ – 36%)
യുപിഎ: 31 (25)
മറ്റുള്ളവർ: 32 (39)
നരേന്ദ്ര മോദി സർക്കാർ ഒരവസരം കൂടി അർഹിക്കുന്നുവോ?
അർഹിക്കുന്നില്ല: 47%
അർഹിക്കുന്നു: 39%
നേതാക്കളുടെ ജനപ്രിയത
നരേന്ദ്ര മോദി: 34% (2014ൽ 36%)
രാഹുൽ ഗാന്ധി: 24% (2014ൽ 16%)
ഉടൻ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ വോട്ടുശതമാനം
1. മധ്യപ്രദേശ്
കോൺഗ്രസ്: 49%
ബിജെപി: 34%
2. രാജസ്ഥാൻ
കോൺഗ്രസ്: 44%
ബിജെപി: 39%
(സർവേയിൽ പങ്കെടുത്തത്: 19 സംസ്ഥാനങ്ങളിലെ 15,859 വോട്ടർമാർ)