മുംബൈ∙ ആദായ നികുതി ഓഫിസിലുണ്ടായ തീപിടിത്തത്തിൽ നീരവ് മോദി–മെഹുൽ ചോക്‌സി കേസന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ കത്തിനശിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നു കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സിബിഡിടി) വ്യക്തമാക്കി.
കേസന്വേഷണത്തിന്റെ രേഖകൾ അസസ്മെന്റ് യൂണിറ്റുകൾക്കു തീപിടിത്തത്തിനു മുൻപുതന്നെ കൈമാറിയിരുന്നതായി സിബിഡിടി അറിയിച്ചു. നീരവ് മോദിക്കും മെഹുൽ ചോക്‌സിക്കുമെതിരെ 13,000 കോടിയിലേറെ രൂപയുടെ ബാങ്കുവായ്പ തട്ടിപ്പുകേസുകളാണ് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്.