കൊൽക്കത്ത∙ അസമിലെ കരട് ജനസംഖ്യാ റജിസ്റ്ററിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ കേസ്. അസമിലെ ദിബ്രുഗഡിലെ നഹർകാട്യ പൊലീസ് സ്റ്റേഷനിൽ ബിജെപിയുടെ യുവജനവിഭാഗമായ ഭരതീയ ജനത യുവമോർച്ച നൽകിയ പരാതിയെ തുടർന്നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. അസമിലേതു പോലെ മറ്റു സംസ്ഥാനങ്ങളിലും റജിസ്റ്റർ തയാറാക്കിയാൽ രാജ്യത്ത് ആഭ്യന്തര കലാപത്തിനും രക്തച്ചൊരിച്ചിലിനും വഴിവയ്ക്കുമെന്ന് മമത പറഞ്ഞിരുന്നു. ഇതിനിടെ, ജനസംഖ്യാ കരടിനെതിരെ ബംഗാൾ നിയമസഭ പ്രമേയം പാസാക്കി.
Advertisement