ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരർ നാട്ടുകാരനൊരാളെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊന്നു. ഗുൽസാർ അഹമ്മദ് ഭട്ടിനെയാണു രാത്രിയിൽ വീട്ടിൽ കയറി പിടിച്ചുകൊണ്ടുപോയത്. പിറ്റേന്നു സമീപത്തെ പാടത്തു മൃതദേഹം കണ്ടെത്തി. ഹിസ്ബുൽ മുജാഹിദിനുമായി ബന്ധപ്പെട്ട രണ്ടുപേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. ഇതേസമയം, പുൽവാമയിൽത്തന്നെ ബാങ്കിൽ കയറി കാവൽക്കാരന്റെ മുഖത്തു മുളകുപൊടി വിതറി തോക്കു പിടിച്ചെടുക്കാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാർഡ് മുംതാസ് അഹമ്മദിനു പരുക്കേറ്റെങ്കിലും അദ്ദേഹം തോക്കു വിട്ടുകൊടുത്തില്ല. തുടർന്ന് അക്രമികൾ സംഭവസ്ഥലത്തുനിന്നു പലായനം ചെയ്തെങ്കിലും പൊലീസ് പിന്നീടു പിടികൂടി.
Advertisement