റാഞ്ചി ∙ പരോൾ കാലാവധി നീട്ടിക്കിട്ടാഞ്ഞതിനെത്തുടർന്ന് ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് സിബിഐ സ്പെഷൽ കോടതിയിൽ കീഴടങ്ങി. ചികിൽസ സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ ജയിൽ ഡോക്ടറോട് കോടതി ആവശ്യപ്പെട്ടപ്രകാരം പിന്നീട് റിംസ് ആശുപത്രിയിലേക്കു മാറ്റി.
ചികിൽസ, മകന്റെ വിവാഹം എന്നിവയ്ക്കായി 110 ദിവസം ലാലു പരോളിലായിരുന്നു. കാലിത്തീറ്റ കുംഭകോണം സംബന്ധിച്ച നാലു കേസുകളിൽ ശിക്ഷിക്കപ്പെട്ടാണു മുൻമുഖ്യമന്തി ജയിലിൽ കഴിയുന്നത്. രണ്ടു കേസ് കൂടിയുണ്ട്.