Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടുംക്രൂരത അതിജീവിച്ച് പെൺകുട്ടി

Representational image

ഭുവനേശ്വർ ∙ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് 28 ദിവസം കൂട്ട മാനഭംഗത്തിനിരയാക്കിയ പെൺകുട്ടിയെ കൊലപ്പെടുത്താൻ നദിയിലെറിഞ്ഞു. കുട്ടി നീന്തി രക്ഷപ്പെട്ടു. ഒഡിഷയിലെ റൗത്തെയപുർ ഗ്രാമത്തിലാണു സംഭവം. ഓഗസ്റ്റ് 20നു വൈകിട്ടു ചന്തയിൽ സാധനങ്ങൾ വാങ്ങാൻ പോയ പെൺകുട്ടിയെ കാണാതായതു സംബന്ധിച്ചു രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

നദിയിലെറിയപ്പെട്ട കുട്ടി നീന്തി അടുത്ത ഗ്രാമത്തിലും തുടർന്നു പൊലീസ് സ്റ്റേഷനിലുമെത്തി. ബന്ധു തന്നെയാണു തട്ടിക്കൊണ്ടുപോയതെന്നും അയാളെ ചോദ്യംചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ഹരിയാനയിൽ പത്തൊൻപതുകാരിയെ തട്ടിയെടുത്തു മയക്കുപാനീയം നൽകി എട്ടു മണിക്കൂറോളം കൂട്ടമാനഭംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിച്ചിരുന്നു.