ബെളഗാവി∙ ബിജെപിയിലേക്കു കൂറുമാറാനായി 30 കോടി രൂപയും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തതായി കർണാടക കോൺഗ്രസ് വനിതാ വിഭാഗം അധ്യക്ഷ ലക്ഷ്മി ഹെബ്ബാൾക്കർ എംഎൽഎ.
ബിജെപി നേതാവെന്നു പരിചയപ്പെടുത്തിയയാൾ ഫോണിൽ വിളിക്കുകയായിരുന്നു. എന്നാൽ പേരുവിവരങ്ങൾ പറയാൻ തയാറായില്ലെന്നും അവർ പറഞ്ഞു.
ബെളഗാവിയിൽ മന്ത്രി രമേഷ് ജാർക്കിഹോളിയുമായും അദ്ദേഹത്തിന്റെ സഹോദരൻ സതീഷ് ജാർക്കിഹോളി എംഎൽഎയുമായും നേരത്തേ ലക്ഷ്മി ഹെബ്ബാൾക്കർ ഇടഞ്ഞിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണു ബിജെപി ശ്രമിച്ചതെന്നാണ് ആരോപണം.